പ്രശ്നം ലോട്ടറി തന്നെ
കുര്യൻ തോമസ് കോളജധ്യാപകനാണ്. മലയാളം ഡിപ്പാർട്ട്മെന്‍റിന്‍റെ എച്ച് ഒ ഡിയുമാണ്. തറവാട്ടുകുടുംബത്തിൽനിന്നും അധികം അകലെയല്ലാതെ കുടുംബവിഹിതമായി കിട്ടിയ സ്ഥലത്ത് ലോണെടുത്തു പണിതീർത്ത വീട്ടിലാണ് സാറും കുടുംബവും താമസിക്കുന്നത്. മക്കളിൽ മൂത്തവൻ സുജിൻ എം എസ്‌സി ബിഎഡ്കാരനാണ്. സുജിന് താഴെയുള്ളത് പെണ്‍കുട്ടികളാണ്. മൂത്തവൾ സുമ; എംസിഎയ്ക്ക് പഠിക്കുന്നു. ഇളയവൾ അനു എൻജിനിയറിംഗ് ഫോർത്ത് സെമസ്റ്റർ കഴിഞ്ഞു.

സുമടീച്ചറാണ് എന്നെക്കണ്ട് കാര്യങ്ങൾ പറഞ്ഞത്. കുടുംബം ഇപ്പോൾ കടക്കെണിയിലാണ്. വീടുപണിത വകയിലോ, മക്കളെ പഠിപ്പിച്ച വഴിക്കോ ഒന്നും ഉണ്ടായതല്ല കടം; ലോട്ടറി എടുത്ത വകയിലുണ്ടായതാണീ സാന്പത്തികബാധ്യത. ലോട്ടറിഭ്രമക്കാരൻ സുജിനാണെന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കു തെറ്റി. കുട്ടികൾക്കും സമൂഹത്തിനും എല്ലാ കാര്യങ്ങളിലും മാതൃക കാട്ടേണ്ട കുര്യൻമാഷുതന്നെയാണ് പ്രതി. സാറിന് "ലോട്ടറിമാനിയ’തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. ശന്പളം കിട്ടുന്നതൊന്നും പോരാ, സാറിന്‍റെ ലോട്ടറിച്ചെലവിന്. ഭാര്യയും മക്കളുമറിയാതെ പലവഴിക്ക് പലരിൽനിന്നായി കടംവാങ്ങിയും സാർ ലോട്ടറി എടുത്തു.

വീട്ടിലെ ഒരു മുറിയിൽ പല സംസ്ഥാനങ്ങളുടെ ലോട്ടറിടിക്കറ്റുകൾ ചാക്കുംപടിയാണ് കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. കുര്യൻസാറിന് കടം നൽകിയ പലരും പലവുരു ആവശ്യപ്പെട്ടിട്ടും പണം തിരികെ കിട്ടാതെ വന്നപ്പോൾ അവർ കക്ഷിയെ വഴിയിൽ പിടിച്ചുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നത് സുമടീച്ചറിന്‍റെ ഹൃദയമിടിപ്പു കൂടാൻ കാരണമായിരിക്കുന്നു. നാണക്കേടുമൂലം ടീച്ചറിനും മക്കൾക്കും പുറത്തിറങ്ങി നടക്കാൻ പോലും കഴിയുന്നില്ല.തമാശയ്ക്കു മദ്യപാനം തുടങ്ങി പിന്നീടതിന് അടിമയായിത്തീരുന്നതുപോലെ പലരും അവിചാരിതമായിട്ടോ തമാശയ്ക്ക് തുടങ്ങുന്ന ടിക്കറ്റെടുപ്പ് പിന്നീടവരുടെ ജീവിതത്തിലെ ഒഴിയാബാധയായി തീരുന്ന അവസ്ഥ.
തമാശ ശീലമായും ശീലം അടിമത്തമായും മാറുന്ന ദുരവസ്ഥ. കുര്യൻമാഷ് ഏതാണ്ട് ആ ഒരവസ്ഥയിലാണ് എന്നു പറയാം. അയാളുടെ പ്രവൃത്തിയുടെ ഫലം ആ കുടുംബം മുഴുവനും അനുഭവിക്കുകയാണ്.എനിക്ക് പരിചയമുള്ള ഒരു കുടുംബമുണ്ട്. ആ വീട്ടിൽ പത്രം ഇടുന്നതുപോലെ ലോട്ടറിവിൽപ്പനക്കാരൻ എന്നും ഒരു ലോട്ടറിടിക്കറ്റു കൊണ്ടിടും. കുടുംബനാഥന്‍റെ നിർദ്ദേശപ്രകാരമാണ് അയാളിങ്ങനെ ചെയ്യുന്നത്. വിൽപ്പനക്കാരൻ മാസത്തിലൊരിക്കൽവന്ന് വരിസംഖ്യ വാങ്ങിപ്പോവുകയും ചെയ്യും. ഇത്തരം കുടുംബങ്ങളും കുടുംബനാഥന്മാരും നമ്മുടെ നാട്ടിൽ അങ്ങിങ്ങായെങ്കിലും കാണുമെന്നതുറപ്പാണ്.

വായനക്കാരിൽ പലർക്കും ഇത്തരത്തിലുള്ള ചിലരെയെങ്കിലും പരിചയവുമുണ്ടാകും. ഒരുപക്ഷേ നിങ്ങളുടെ കുടുംബങ്ങളിൽത്തന്നെ ചുരുക്കമായിട്ടെങ്കിലും ഇക്കൂട്ടത്തിൽപ്പെട്ടവരുണ്ടാകാം.ഇത്തരക്കാരെക്കുറിച്ച് ചിന്തിക്കുന്പോൾ, ഒന്നും ചിന്തിക്കാതെയാണ് ഇവർ ഈയൊരു ശീലം തുടങ്ങുന്നതെന്ന് പറയുകവയ്യ. പ്രതീക്ഷയോടുകൂടിത്തന്നെയായിരിക്കും ഓരോ ടിക്കറ്റുമിവരെടുക്കുക. അടിക്കും, അടുത്ത തവണയെങ്കിലും അടിക്കും. ഇതിത്തരക്കാരുടെ യാഥാർത്ഥ്യമാകാതെപോകുന്ന എന്നത്തെയും ഒരു പ്രതീക്ഷയാകാം. ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും അടികിട്ടുന്ന പണിയാണിതെന്ന് ഇത്തരക്കാർ തിരിച്ചറിയുന്പോൾ ജീവിതത്തിൽ പലതും, ഒരുപക്ഷേ ജീവിതംതന്നെയും, ഇവർക്ക് നഷ്ടപ്പെട്ടിരിക്കും.

ഒറ്റയടിക്ക് ധനവാനാകുവാനുള്ള അമിതമോഹം നല്ല ശതമാനം ആളുകളെയും ഈയൊരു കൃത്യത്തിലേക്ക് നയിക്കുന്നുണ്ടെന്നുള്ളത് സത്യംതന്നെയാണ്. ടിക്കറ്റെടുക്കുന്പോൾമുതൽ ഇത്തരക്കാർ മനക്കോട്ട കെട്ടിത്തുടങ്ങുകയാണ്. ഫലമറിയുന്നതോടെ പണിതുയർത്തിയ സ്വപ്നസൗധങ്ങൾ തകർന്നടിയുന്നു. മൂഢസ്വർഗത്തിലൂടെ യാത്ര ചെയ്യുന്ന ഇവർ പിന്നെയുംപിന്നെയും ടിക്കറ്റെടുക്കുന്നു. ഇത്തരക്കാരിൽ നല്ലൊരു ഗണമെങ്കിലും അലസരാണ്. അദ്ധ്വാനിക്കാതെ സൗഭാഗ്യം കൈയിൽ വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇത്തരം മനോഭാവം ഉള്ളവർ നാട്ടിലും കുടുംബങ്ങളിലും വർദ്ധിച്ചാൽ നാടും വീടും വളരുകയില്ല, തളരുകയേ ഉള്ളൂ. അലസരുടെ എണ്ണം കൂടുകയും ചെയ്യും.

കുര്യൻസാറും സാറിനെപ്പോലുള്ളവരും യാഥാർഥ്യം മനസിലാക്കി തങ്ങളുടെ തെറ്റു തിരുത്താൻ തയാറാവണം. തിരുത്താൻ തയാറാവാതെ തെറ്റിനെയും തന്നെത്തന്നെയും ന്യായീകരിക്കാനുള്ള പുറപ്പാടാണെങ്കിൽ ശുഭകരമായതൊന്നും ഇത്തരക്കാരിൽനിന്ന് പ്രതീക്ഷിക്കാനാവുകയില്ല.

സിറിയക് കോട്ടയിൽ