സ്നേഹ സ്പർശം
സന്പത്ത് ഏറെയുണ്ടായിരുന്നു ആ വീട്ടമ്മയ്ക്ക്. തമിഴ്നാട്ടിലും പോണ്ടിച്ചേരി നഗരത്തിലും നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും. എല്ലാറ്റിനുമുപരി മിടുക്കരായ രണ്ടാണ്‍ മക്കളും. രണ്ടാമത്തെ കുഞ്ഞുണ്ടായി അധികം കഴിയും മുന്പേ ഭർത്താവ് മരിച്ചു. എങ്കിലും അവർ മക്കളെ പൊന്നുപോലെ നോക്കി. അവരെ നല്ല നിലയിൽ എത്തിച്ചു. ഇരുവർക്കും യോജിച്ച പെണ്‍കുട്ടികളെയും കണ്ടെത്തി വിവാഹവും കഴിപ്പിച്ചു. മക്കൾക്കും മരുമക്കൾക്കും അമ്മയായിരുന്നു എല്ലാം. അമ്മയ്ക്കു തിരിച്ചും. ആർക്കും അസൂയ തോന്നുന്ന സുഖജീവിതം. അങ്ങനെയിരിക്കെ, തനിക്കു പ്രായമായെന്നൊരു തോന്നൽ. പെട്ടെന്നെങ്ങാനും മരിച്ചാലോ? മക്കളോടു കാര്യം പറഞ്ഞു. സ്വത്തുക്കളെല്ലാം അവരുടെ പേരിലെഴുതി. നഗരത്തിലെ രണ്ടു കെട്ടിടങ്ങൾ മാത്രം ബാക്കിവച്ചു. ഭർത്താവിന്‍റെ ഓർമയ്ക്ക്.

വർഷങ്ങൾ മുന്നോട്ടു പോയി. ഉള്ളിൽ കാൻസറിന്‍റെ തരി വളരുന്നുവെന്ന കാര്യം ആരുമറിഞ്ഞില്ല. ചെറിയ അസുഖത്തിന് ഡോക്ടറെ കാണാനെത്തിയപ്പോഴാണ് അറിഞ്ഞത്. ആദ്യം ഞെട്ടി. എന്നാലും മക്കളുണ്ടല്ലോ എന്നോർത്ത് ആശ്വസിച്ചു. വിവരമറിഞ്ഞ മക്കൾക്കും സങ്കടമായി. ആദ്യമൊക്കെ നന്നായി നോക്കുമായിരുന്നു. പിന്നെപ്പിന്നെ അകന്നു. നഗരത്തിൽ അമ്മയുടെ പേരിലുള്ള രണ്ടു കെട്ടിടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമമായി പിന്നെ.

ആദ്യം ഏറെ സ്നേഹത്തോടെ സമീപിച്ചെങ്കിലും അമ്മ വഴങ്ങിയില്ല. ഭർത്താവിന്‍റെ പേരിലുള്ളതാണ്. മരണം വരെ വിട്ടുകൊടുക്കാൻ മനസ് സമ്മതിച്ചില്ല. എഴുതിക്കിട്ടില്ലെന്നുറപ്പായതോടെ അമ്മ പടിക്കു പുറത്ത്. വീടിന്‍റെ പിന്നാന്പുറത്ത് പടുതാകൊണ്ട് മറച്ച കൂട്ടിലായി അമ്മയ്ക്കു സ്ഥാനം. കുറച്ചു പഴംതുണിയും തകരപ്പാത്രവും കൂട്ട്. ഡോക്ടറുമില്ല, മരുന്നുമില്ല, ആശുപത്രിയുമില്ല. ഭക്ഷണം വല്ലപ്പോഴുമായി. അപ്പുറത്ത് കൂട്ടുകാർക്കൊപ്പം മക്കൾ തിന്നു കുടിച്ച് ആഹ്ലാദിക്കുന്നത് അമ്മ കാണുന്നുണ്ടായിരുന്നു. അടുക്കളയിൽ നിന്നുള്ള കൊതിയൂറും ഗന്ധം മൂക്കിൽ വന്നടിക്കുന്നതു പതിവുമായി. ആരോടും പരാതി പറഞ്ഞില്ല. എല്ലാം സഹിച്ചു.

റെഡ്ക്രോസ് പ്രവർത്തകരാണ് ആ അമ്മയെ കണ്ടെത്തിയത്. വിവരം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിനു സമീപമുള്ള സ്നേഹദീപം പാലിയേറ്റീവ് കെയർ സെന്‍റർ ഡയറക്ടർ ഫാ. ജോണി‍ ഇടക്കരയെ അറിയിച്ചു. അദ്ദേഹം ആംബുലൻസ് അയച്ചു. അമ്മയെ സ്നേഹ ദീപത്തിൽ സന്തോഷത്തോടെ സ്വീകരിച്ചു. വെല്ലൂർ ആശുപത്രിയിലെ ഡോക്ടറെത്തി പരിശോധിച്ചു. കാൻസർ നാലാം ഘട്ടത്തിലാണ്. മരണം ഉറപ്പ്. അതുടനെ സംഭവിച്ചേക്കാം. മക്കളെ വിവരമറിയിച്ചു. അവർ മൂളിക്കേട്ടു. രണ്ടു ദിവസം കഴിഞ്ഞ് അവരെത്തി. നഗരത്തിലെ കെട്ടിടങ്ങളിലായിരുന്നു അവരുടെ കണ്ണ്. അമ്മ വഴങ്ങിയില്ല. പിന്നെ അവർ തിരിഞ്ഞു നോക്കിയിട്ടില്ല. സ്നേഹദീപത്തിന്‍റെ പരിചരണത്തിൽ അവർ സന്തോഷവതിയായി കുറച്ചുനാൾ. മക്കളെത്തില്ലെന്നുറപ്പായതോടെ കെട്ടിടങ്ങൾ റെഡ്ക്രോസിനെഴുതി ക്കൊടുത്തു. അധികം വൈകാതെ ആ അമ്മ പുഞ്ചിരിയോടെ മരണം വരിച്ചു. അമ്മ മരിച്ച വിവരം അറിയിച്ചിട്ടും മക്കൾ വന്നില്ല.

സ്നേഹദീപം പ്രവർത്തകരും റെഡ്ക്രോസ് വോളണ്ടിയേഴ്സും ചേർന്നു മൃതദേഹം പൊതുശ്മശാനത്തിൽ അടക്കി. ബന്ധുക്കളില്ലാതെ നടന്ന അപൂർവമായ സംസ്കാരച്ചടങ്ങ്. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഫാ. ജോണി ഇടക്കരയുടെ മനസിൽ ഇന്നും വിങ്ങലുകളുണർത്തുന്ന ഓർമയാണത്. കുറഞ്ഞത് 650 പേരുടെയെങ്കിലും മരണം നേരിൽക്കണ്ടിട്ടുണ്ട് അദ്ദേഹം. എന്നാൽ, ഇതുമാത്രം തികച്ചും വ്യത്യസ്തം. എല്ലാമുണ്ടായിട്ടും ആരുമില്ലാതെയുള്ള കടന്നുപോകൽ.

40 വർഷം

വെല്ലൂരിൽ 40 വർഷമായി ഫാ. ജോണി ഇടക്കര മരണാസന്നരായ രോഗികളെ പരിചരിക്കാൻ തുടങ്ങിയിട്ട്. ഏറെയും കാൻസർ രോഗികൾ. അവർക്ക് അദ്ദേഹം ദൈവതുല്യൻ. ആ സാന്ത്വന സ്പർശത്തിൽ അവർ രോഗം മറക്കുന്നു. ആ സാമിപ്യം വേദനകളെ ഇല്ലാതാക്കുന്നു. സന്തോഷത്തോടെ മരണത്തെ പുൽകുന്നു. അദ്ദേഹത്തിന്‍റെ സ്നേഹപരിചരണത്തിൽ ഇഹലോകവാസം അവസാനിപ്പിച്ചവർ നൂറു കണക്കിനു വരും. രോഗം മൂലം നിരാശരായി വന്നവർ സന്തോഷത്തോടെ മരണത്തിലേക്കു നടന്നടുക്കുന്നു. മരണം എല്ലാറ്റിന്‍റെയും അവസാനമല്ലെന്നുള്ള തിരിച്ചറിവ്. അതു പുതുജീവിതത്തിന്‍റെ തുടക്കമാണെന്നുള്ള പ്രതീക്ഷ. സ്നേഹദീപത്തിൽ സംഭവിക്കുന്നത് അദ്ഭുതങ്ങളാണ്. ഡോക്ടർമാർ 28 ദിവസം മാത്രം ആയുസ് വിധിച്ച, കാൻസർ ബാധിതയായ സ്ത്രീ ആറരവർഷം ജീവിച്ചത് അദ്ഭുതമല്ലാതെ മറ്റെന്താണ്.



സ്നേഹദീപം

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ചെന്നൈ ഹൈവേയിൽ അലമേലുമംഗപുരത്താണ് സ്നേഹദീപം പാലിയേറ്റീവ് കെയർ സെന്‍റർ. മുപ്പതിനായിരം ചതുരശ്രഅടി വിസ്തീർണം വരും. മൂന്നു ജനറൽ വാർഡുകളും 26 മുറികളും. ഒരേസമയം 40 രോഗികൾക്ക് കഴിയാനുള്ള സൗകര്യം. താമസവും ഭക്ഷണവും മരുന്നും ശുശ്രൂഷയും തികച്ചും സൗജന്യം. രോഗിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിനും ഒരിക്കലും മുട്ടുണ്ടാവില്ല. നനുത്ത സംഗീതത്തിന്‍റെ സുഖദായകമായ കുളിർമയാണ് സ്നേഹദീപത്തിൽ എപ്പോഴും. സൗമ്യമെങ്കിലും എങ്ങും സന്തോഷവും സമാധാനവും. ഇവിടെ എത്തുന്നവരെല്ലാം പെട്ടെന്നു മരിക്കാറില്ല. എന്നാൽ, മരണം നിശ്ചയിക്കപ്പെട്ടവരാണ്. ചിലർക്ക് ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ. അതുമല്ലെങ്കിൽ വർഷങ്ങൾ. പ്രാർഥനാ ഹാളും ധ്യാനമന്ദിരവും സ്നേഹ ദീപത്തിന്‍റെ വെളിച്ചമാണ്. അവിടെ ധ്യാനനിരതരായി മണിക്കൂറുകൾ ചെലവഴിക്കുന്നവർ നിരവധി. അവർക്കു ജാതി, മത വ്യത്യാസങ്ങളില്ല. രോഗികൾ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ.

അഡ്മിനിസ്ട്രേറ്ററായി തുടക്കം

വെല്ലൂർ രൂപതയ്ക്കുവേണ്ടി 1978-ലാണ് ഫാ. ജോണി ഇടക്കര പൗരോഹിത്യം സ്വീകരിച്ചത്. പട്ടം നൽകിയത് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ്. ബിഷപ്സ് ഹൗസിൽ അഡ്മിനിസ്ട്രേറ്ററായിട്ടായിരുന്നു ആദ്യ നിയമനം. ഒപ്പം വെല്ലൂർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനവും ഏറ്റെടുത്തു. ആശുപത്രി സന്ദർശനം പതിവാക്കി. തീർത്തും വയ്യാത്ത രോഗികളെ ഏറെ ശ്രദ്ധിച്ചു. പ്രത്യേകിച്ച് മരണാസന്നരായവരെ. അവരെ ശ്രൂഷിക്കുന്നതു ദൈവനിയോഗമായി ജോണിയച്ചൻ കരുതി. അവരുടെ മാനസിക, ശാരീരിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി കൂടെ നിന്നു. പ്രാർഥനയും കൗണ്‍സലിംഗുംവഴി കരുത്തു പകർന്നു. നിരവധിപ്പേർക്ക് നല്ല മരണത്തിലേക്കുള്ള വഴികാട്ടിയായി. പലപ്പോഴും രോഗികളുടെ അവസ്ഥയെക്കുറിച്ചു ബന്ധുക്കളെ അറിയിക്കാനുള്ള നിയോഗം കിട്ടിയിരുന്നത് ജോണിയച്ചനായിരുന്നു. രോഗം അറിയുന്പോൾ പലരും പൊട്ടിക്കരയും. ചിലർ ബോധരഹിതരായി വീഴും. ഉറ്റബന്ധുക്കൾക്ക് അത് ഉൾക്കൊള്ളാനാവില്ല. സാവധാനത്തിലേ അവരെ യാഥാർഥ്യബോധത്തിലേക്കു കൊണ്ടുവരാനാവൂ. അതിനുള്ള പ്രത്യേക വരം അച്ചനു ലഭിച്ചിട്ടുണ്ട്.

ജോൺ ലുങ്ങും സംഘവും

അക്കാലത്ത് വെല്ലൂരിൽ ചികിത്സയ്ക്കായി നിരവധി രോഗികളെത്തുമായിരുന്നു. എന്നാൽ താമസസൗകര്യം തീരെയുണ്ടായിരുന്നില്ല. രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസസൗകര്യമൊരുക്കുന്നതിനാണ് ജോണിയച്ചൻ ആദ്യം കുറച്ചു സ്ഥലം വാങ്ങിയത്. ഇവിടെ കെട്ടിടം നിർമിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെ, പ്രേഷിത പ്രവർത്തനത്തിനായി അമേരിക്കയിൽ നിന്ന് റവ. ഡോ. ജോണ്‍ ലുങ്ങിന്‍റെ നേതൃത്വത്തിൽ ഒരു സംഘം വെല്ലൂരിലെത്തി. ലുങ്ങുമായി ജോണിയച്ചൻ സംസാരിച്ചു. അദ്ദേഹത്തിൽ നിന്നാണ് പാലിയേറ്റീവ് കെയർ എന്ന ആശയം കിട്ടിയത്. മരുന്നും ചികിത്സയും ഫലിക്കാത്തവർക്കായി ഒരു ശരണാലയം. ആശയം തന്‍റെ വിപുലമായ സൗഹൃദസദസുകളിൽ ഫാ. ജോണി ഇടക്കര പങ്കുവച്ചു. അഭൂതപൂർവമായിരുന്നു പ്രതികരണം. സുമനസുകളുടെ സഹായം ഒഴുകിയെത്തി. പാലിയേറ്റീവ് കെയർ യാഥാർഥ്യമായി.

സിസ്റ്റേഴ്സിന്‍റെ സേവനം

പരിചയസന്പന്നരായ സിസ്റ്റേഴ്സിന്‍റെ സേവനവും സ്നേഹദീപം സെന്‍ററിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോട്ടേഴ്സ് ഓഫ് മേരി (സെന്‍റ് ജോസഫ്സ് പ്രൊവിൻസ്, മാർത്താണ്ടം) സന്യാസ സമൂഹത്തിലെ ഒരു സിസ്റ്റർ നഴ്സിന്‍റെ സേവനം എപ്പോഴും ലഭിക്കും. ഒപ്പം തമിഴ്നാട് തിരുഹൃദയ സന്യാസിനികളും. വെല്ലൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സന്ദർശനം മുടങ്ങാതെയുണ്ടാകും. എല്ലാദിവസവും വിദഗ്ധ ഡോക്്ടർമാരുടെ സംഘം സ്നേഹദീപത്തിലെത്തും. അവർ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ രോഗികളെ വെല്ലൂർ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്യും. അതിന് ആംബുലൻസ് സൗകര്യവുമുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സംഭാവനയാണത്.

രോഗികൾക്ക് മാനസിക കരുത്ത് പകരാൻ കൗണ്‍സലിംഗ് അത്യാവശ്യമാണ്. അതിനുള്ള വിപുലമായ സംവിധാനം സ്നേഹദീപത്തിലുണ്ട്. മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്നും വേദനകളില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവരെ ബോധ്യപ്പെടുത്താനുള്ള വഴിയാണത്.

മലബാർ കുടിയേറ്റം

പാലാ രാമപുരത്തുനിന്ന് 1948-ലാണ് ജോണിയച്ചന്‍റെ കുടുംബം മലബാറിലേക്കു കുടിയേറിയത്. ആദ്യം ചിറ്റാരിക്കാലിൽ. പിന്നീട് 1953-ൽ പാലാവയലിലേക്കു മാറി. ഇവിടെയെത്തിയ ആദ്യ കുടുംബങ്ങളിലൊന്നാണ് ജോണിയച്ചന്‍റേത്. ആ കുടുംബത്തിലെ തോമസ്- മറിയക്കുട്ടി ദന്പതികളുടെ എട്ടുമക്കളിൽ മൂത്ത മകനാണ് ഫാ. ജോണി ഇടക്കര. സഹോദരങ്ങളിൽ രണ്ടു പേർ കന്യാസ്ത്രീകൾ. മൂത്ത സഹോദരി കനോഷ്യൻ സന്യാസ സമൂഹാംഗം സിസ്റ്റർ സിസിലിയ. 24 വർഷം ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ മിഷണറിയായിരുന്നു. കാൻസർ ബാധിച്ചാണു മരിച്ചത്. ചികിത്സയ്ക്കായി വെല്ലൂരിലെത്തിയ അവർ, സഹോദരൻ ജോണിയച്ചന്‍റെ കൈയും പിടിച്ചാണ് മരണത്തെ പുൽകിയത്. മറ്റൊരാൾ ഡോട്ടേഴ്സ് ഓഫ് ഫ്രാൻസിസ് ഡി സെയ്ൽസ് സന്യാസ സമൂഹാംഗം സിസ്റ്റർ മരിയ. റോമിൽ ശുശ്രൂഷ ചെയ്യുന്നു. 95 വയസുള്ള മാതാവ് മറിയക്കുട്ടി ആരോഗ്യവതിയാണ്.

വിദേശ പഠനം

പൗരോഹിത്യം സ്വീകരിച്ച് അധികം വൈകാതെ ബെൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ ഉപരിപഠത്തിനു ചേർന്ന ഫാ. ജോണി ഇടക്കര, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നു മനഃശാസ്ത്രത്തിൽ വിദഗ്ധ പരിശീലനം നേടി. സിഡ്നിയിലെ സെന്‍റ് മേരീസ് സർവകലാശാലയിൽ പഠിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു. ഇക്കാലത്ത് ഇന്‍റർനാഷണൽ സെക്കുലർ ഇൻസ്റ്റിറ്റ്യൂഷനായ ഫോയേർ ദി ചാരിറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും കഴിഞ്ഞു. 1936-ൽ ഫ്രാൻസിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂഷന്‍റെ പ്രവർത്തനങ്ങൾ അദ്ദേഹം വെല്ലൂരിലെത്തിക്കുകയും ചെയ്തു. ധ്യാനം, കൗണ്‍സലിംഗ്, സെമിനാറുകൾ തുടങ്ങി നിരവധി ശുശ്രൂഷകൾ ചെയ്തുവരുന്ന പ്രസ്ഥാനത്തിന് 48 രാജ്യങ്ങളിൽ ശാഖകളുണ്ട്.

അത്ര എളുപ്പമല്ല

പാലിയേറ്റീവ് കെയർ സെന്‍റർ നടത്തിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. ദിനംപ്രതിയുണ്ടാകുന്ന ചെലവുകൾ മുൻകൂട്ടി പറയാനുമാവില്ല. എന്നാൽ, ഇന്നുവരെ ഒരു രൂപയ്ക്കുപോലും അദ്ദേഹം ബുദ്ധിമുട്ടിയിട്ടില്ല. എല്ലാം സുമനസുകളുടെ സഹായം. എന്നാൽ, ചില സർക്കാർ നിലപാടുകൾ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. മോർഫിൻ വിതരണം അതിൽ പ്രധാനപ്പെട്ടതാണ്. കഠിനമായ വേദന സഹിക്കേണ്ടിവരുന്ന കാൻസർ രോഗികൾക്ക് മോർഫിൻ ഇല്ലാതെ പറ്റില്ല. ഇതിന്‍റെ ലഭ്യത കുറയുന്നത് പ്രശ്്നമാണെന്ന് അദ്ദേഹം പറയുന്നു.

വിദ്യാഭ്യാസ രംഗത്ത്

പാലിയേറ്റീവ് കെയർ സെന്‍ററിൽ മാത്രമൊതുങ്ങുന്നതല്ല ഫാ. ജോണി ഇടക്കരയുടെ ശുശ്രൂഷാ മേഖല. വിദ്യാഭ്യാസ രംഗത്തും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നു. പാവപ്പെട്ട വിദ്യാർഥികൾക്കായി സ്ഥാപിച്ച സ്നേഹദീപം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 1600 വിദ്യാർഥികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടത്തെ കുട്ടികൾ ഏറെ മുന്നിലാണു താനും. തടവുപുള്ളികളെ ജയിലിൽ സന്ദർശിച്ച് സാന്ത്വനമേകുന്ന ജയിൽ മിനിസ്ട്രിയും സ്നേഹദീപത്തിന്‍റെ മേൽക്കൂരയ്ക്കു കീഴിൽ ഏറെ സജീവം.

പുരസ്കാരങ്ങൾ

നിസ്വാർഥമായ സേവനത്തെ മുൻനിറുത്തി സംസ്ഥാന- ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും ഫാ. ജോണി ഇടക്കരയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രോഗീശുശ്രൂഷയ്ക്ക് അംഗീകാരമായി നൽകുന്ന ഇന്തോ- ബ്രിട്ടീഷ് പുരസ്കാരവും 2016-ൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിനാണ് ലഭിച്ചത്. വെല്ലൂർ ഡവലപ്മെന്‍റ് അഥോറിറ്റി, സ്മാർട്ട് സിറ്റി ബോർഡുകളിൽ ഫാ. ജോണി ഇടക്കര അംഗമാണ്. വെല്ലൂരിലെത്തുന്ന രോഗികൾക്കായി പുതിയൊരു താമസ സൗകര്യം ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണു വിശ്രമമെന്തെന്ന് അറിയാത്ത ഫാ. ജോണി ഇടക്കര. വെല്ലൂരിൽ പുതുതായി നിർമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കും പഴയ മെഡിക്കൽ കോളജിനും ഇടയിൽ അതിനുള്ള സ്ഥലം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു.

ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ: അനൂപ് ടോം