ഗന്ധർവ-ഭാവഗായക സംഗമത്തിന് 60 വയസ്
ഗാനഗന്ധർവൻ യേശുദാസും ഭാവഗായകൻ ജയചന്ദ്രനും മുഖാമുഖം കണ്ടതിന്‍റെ അറുപതാം വാർഷികമാണിത്. അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച. 1957ൽ തിരുവനന്തപുരത്തു നടന്ന രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപനവേദിയിലായിരുന്നു ആ കുട്ടികൾ ഒരേ വേദിയിലെത്തി കച്ചേരി നടത്തിയത്.

ആ കലോത്സവം കേരളത്തിന് ഗന്ധർവനെയും ഭാവഗായകനെയും സമ്മാനിച്ചു എന്നു പറയുകയാവും കൂടുതൽ ശരി. എറണാകുളം പള്ളുരുത്തി സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്എസിലെ കാട്ടാശേരി അഗസ്റ്റിൻ ജോസഫ് ഭഗവതരുടെ മകൻ ജോസഫ് യേശുദാസന് വായ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം. ലയവാദ്യത്തിലും മൃദംഗത്തിലും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ വിദ്യാർഥി സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തന്പുരാന്‍റെയും മകൻ പാലിയത്ത് ജയചന്ദ്രൻ കുട്ടൻ.

കലോത്സവത്തിന്‍റെ സമാപന വേദിയിൽ സംഗീതത്തിൽ ഒന്നാം സമ്മാനം ലഭിച്ചവർ ചേർന്നൊരു സംഗീതക്കച്ചേരി നടത്തണമെന്നു കലോത്സവ കമ്മിറ്റി അപ്രതീക്ഷിതമായി തീരുമാനമെടുക്കുകയായിരുന്നു. പേരുവിളിച്ചതനുസരിച്ച് യേശുദാസനും ജയചന്ദ്രൻ കുട്ടനും വേദിയിലെത്തി. യേശുദാസ് പാടി. ജയചന്ദ്രൻ ഒപ്പമിരുന്ന് മൃദംഗം കൊട്ടി. കാലനിയോഗം പോലെ സംഭവിച്ച മഹാസംഗമം. ഹാർമോണിയത്തിൽ ശ്രുതിയിടാൻ മറ്റൊരു വേദിയിലെത്തി.

അന്നു യേശുദാസിനും ജയചന്ദ്രനുമൊപ്പം ഹാർമോണിയം വായിച്ച പയ്യൻ ആരായിരുന്നു. യേശുദാസും ജയചന്ദ്രനും ആ കച്ചേരിയുടെ ഫോട്ടോ സൂക്ഷിച്ചുവച്ച് ഇക്കാലമത്രയും അന്വേഷിച്ചു വരികയായിരുന്നു ഹർമോണിയം വായിച്ച ആ വിദ്യാർഥിയെ. അന്നു ഹാർമോണിയം വായിച്ച ബാലൻ കഴിഞ്ഞ ദിവസം തൃശൂരിൽ മാധ്യമങ്ങൾക്കു മുന്നിലെത്തി വെളിപ്പെടുത്തി. അത് ഞാനായിരുന്നു- ഗോവിന്ദൻകുട്ടി. തൃശൂർ പൂത്തോളിലെ പുത്തൂർ വീട്ടിൽ പ്രശസ്ത നാഗസ്വരവിദ്വാനും സംഗീതജ്ഞനുമായ പി. ഗോവിന്ദൻകുട്ടി. നാഗസ്വരവിദ്വാനായ അച്ഛൻ പി.കെ. ശങ്കരൻ സമ്മാനച്ച സംഗീതപാഠങ്ങളുമായാണ് കലോത്സവത്തിൽ മത്സരിച്ചു മൂന്നാം സ്ഥാനം നേടിയത്.

1958ലെ സ്കൂൾ കലോത്സവ സമാപനത്തിൽ നടന്ന കച്ചേരിക്കഥയെപ്പറ്റി ഗോവിന്ദൻകുട്ടി വൈകി വെളിപ്പെടുത്തിയതിങ്ങനെ: കച്ചേരി നടത്താൻ വേദിയിലേക്കു വിളിച്ചപ്പോൾ തംബുരുവോ ശ്രുതിപ്പെട്ടിയോ കിട്ടിയില്ല. ആകെയുള്ളത് ഒരു ഹാർമോണിയം. വായ്പാട്ട് മത്സരത്തിൽ പങ്കെടുത്ത ഗോവിന്ദൻകുട്ടിയോട് ഹാർമോണിയത്തിൽ ശ്രുതി കൊടുക്കാൻ സംഘാടകർ നിർദേശിക്കുകയായിരുന്നു. അങ്ങനെ ഗോവിന്ദൻകുട്ടി യും ആ അനശ്വര ചിത്രത്തിൽ ഇടംപിടിച്ചു.

1959, 1961 സ്കൂൾ കലാമേളകളിൽ വായ്പ്പാട്ട്, ലളിതഗാനം എന്നിവയിൽ ജയചന്ദ്രൻ ഒന്നാം സ്ഥാനത്തിന് വീണ്ടും അർഹനായി. യേശുദാസ് സ്കൂൾ കലോത്സവത്തിൽ പിന്നീട് പങ്കെടുത്തതായി രേഖകളില്ല.

1961 നവംബർ 14-നാണ് യേശുദാസിന്‍റെ ആദ്യചലച്ചിത്രഗാനം റെക്കോഡ് ചെയ്തത്. സംവിധായകൻ കെ എസ് ആന്‍റണി കാൽപ്പാടുകൾ എന്ന തന്‍റെ സിനിമയിൽ പാടാൻ യേശുദാസിന് അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനമേ പാടാനായുള്ളു. അങ്ങനെ ’ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ് എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തരം മദിരാശിയിലെത്തിയ ജയചന്ദ്രൻ,ഗായകൻ യേശുദാസിന്‍റെ സുഹൃത്തായിരുന്ന ജയചന്ദ്രന്‍റെ ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി ഭാസ്കരന്‍റെ രചനയായ ’ഒരു മുല്ലപ്പൂമാലയുമായ് ’എന്ന ഗാനം ചിദംബര നാഥിന്‍റെ സംഗീതത്തിൽ പാടി. ആ ചിത്രം പുറത്തുവരുന്നതിനിടയിൽ മദ്രാസിൽ നടന്ന ഒരു ഗാനമേളയിൽ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകൾ കേട്ട സംവിധായകൻ എ വിൻസെന്‍റിന്‍റെ ശിപാർശ പ്രകാരം സംഗീത സംവിധായകൻ ജി ദേവരാജൻ പി ഭാസ്കരന്‍റെ രചനയായ “മഞ്ഞലയിൽ മുങ്ങിത്തോർത്തി...’’ എന്ന ഗാനം കളിത്തോഴൻ എന്ന ചിത്രത്തിൽ പാടിച്ചു.ഈ ചിത്രം 1967ൽ പുറത്തുവരികയും ഗാനം പ്രശസ്തമാകുകയും ചെയ്തു.

റെജി ജോസഫ്