ആർക്കും പ്രണയിക്കാം
എന്നെ കാണാൻ എത്തിയ ആ അതിഥി ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിക്കാരിയാണ്. കാഴ്ചയിൽ ഏതാണ്ട് നാല്പത് വയസ് തോന്നും. യഥാർത്ഥത്തിൽ വയസ് മുപ്പത്തെട്ടേ ഉളളൂവെന്ന് ആ സ്ത്രീ തന്നെയാണ് എന്നോട് പറഞ്ഞത്. ആള് ഡിഗ്രിക്കാരിയാണ്. ഭർത്താവ് വക്കീലാണ്. മക്കൾ രണ്ടുു പേരുണ്ട്. എനിക്ക് ഫോണ്‍ ചെയ്തിട്ടാണ് ആലീസെന്ന ആ സ്ത്രീ എന്നെ കാണാൻ വന്നതെങ്കിലും മുൻകൂർ അവരെ എനിക്ക് പരിചയമില്ല. സംസാരിച്ച് കഴിഞ്ഞപ്പോൾ പണ്ടേ ഞാൻ പരിയചയപ്പെടേണ്ടിയിരുന്ന കക്ഷിയാണവരെന്ന് എനിക്ക് തോന്നി. വാചാലതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുളള ആളാണ് ആലീസ്. ഭർത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും അവരുടെ നന്മയെക്കുറിച്ചുമൊക്കെ എന്നോട് സംസാരിച്ച ആലീസ് തന്‍റെ സഹോദരന്‍റെ മകളുടെ വിഷയം എന്നോട് പങ്കുവച്ചു.

ജയിന എന്ന അവൾ ആലീസിന് മകൾക്ക് തുല്യമാണ്. പ്ലസ് ടൂവിന് കൂടെപഠിച്ച അനിലുമായി അവൾ പ്രണയത്തിലാണ്. അവൾക്ക് ഇപ്പോൾ പ്രായം ഇരുപത്തിനാല്. അനിലിനും അതേ പ്രായം തന്നെയാണ്. അനിൽ സോഫ്റ്റ് വെയർ എൻജിനിയറും, ജയിന അധ്യാപികയുമാണ്. ജയിനയുടെയും അനിലിന്‍റെയും കുടുംബങ്ങൾ തമ്മിൽ പല കാര്യങ്ങളിലും അന്തരമുണ്ട് എന്നത് ജയിനയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഈ വിവാഹത്തിന് വിയോജിപ്പ് കാട്ടാൻ കാരണമായി. പ്രശ്നം പരിഹരിക്കാനും ജയിനയെ അവളുടെ വിവാഹതീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനും നിയോഗിക്കപ്പെട്ടത് ആലീസാണ്. ആ ഒരുദ്യമം ആലീസിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നില്ലെങ്കിലും ജയിനയുടെ മാതാപിതാക്കളുടെ നിർബന്ധത്തിന്‍റെ പേരിൽ അക്കാര്യത്തിൽ ആലീസ് വഴിപ്പെടുകയായിരുന്നു.

ജയിനയോട് കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് അവളെ അത്തരമൊരു നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് എളുപ്പമല്ല എന്ന് ആലീസിന് മനസ്സിലായത്. പ്രണയിക്കുന്നതും പ്രണയിച്ച് വിവാഹം കഴിക്കുന്നതും തെറ്റാണോ എന്നാണ് ജയിന അപ്പോൾ ആലീസിനോട് ചോദിച്ചത്. പ്രണയിക്കുന്നതോ പ്രണയിച്ച് വിവാഹം കഴിക്കുന്നതോ ഒക്കെ തെറ്റാണോ ശരിയാണോ എന്ന ജയിനയുടെ ചോദ്യങ്ങൾക്കൊന്നും പെട്ടെന്ന് ആലീസിന് ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിലും അവളെ സ്വാധീനിക്കത്തക്ക രീതിയിൽ കുറെയേറെ കാര്യങ്ങൾ ആലീസിന് അവളോട് പറയാൻ കഴിഞ്ഞെന്നാണ് ആലീസ് എന്നോട് പറഞ്ഞെത്.

ഈ വിഷയത്തോട് ബന്ധപ്പെട്ട് ആലീസ് എന്നോട് പറഞ്ഞ ചില കാര്യങ്ങൾ എനിക്കും പുത്തൻ അറിവുകളായിരുന്നു. സ്നേഹിക്കാനും പ്രണയിക്കാനുമൊക്കെയുളള വാഞ്‌ഛ മനുഷ്യസഹജമാണ്. പ്രണയം സ്ത്രീപുരുഷന്മാർ തമ്മിൽ തന്നെയാകണമെന്ന് എന്താ ഇത്ര നിർബന്ധമെന്നാണ് ആലീസ് എന്നോട് ചോദിച്ചത്. പ്രണയം പ്രകൃതിയോടും വായനയോടും എഴുത്തിനോടും സംഗീതത്തോടും കലകളോടും ഒക്കെ ആകാമല്ലോ എന്ന് ആലീസ് പറയുന്നു. ഞാനും ആലീസിന്‍റെ വിചാരങ്ങളെ പിൻതുണക്കുന്നു.

പ്രണയം ഒരു പ്രായത്തിലോ പ്രത്യേകമായി ഒരാളോടോ ഒരു കാലത്തോ മാത്രം ഉണ്ടാവേണ്ടതല്ലല്ലോ. അതിനെ വിവാഹത്തോട് മാത്രം ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതിന്‍റെയും ആവശ്യകത ഉണ്ടോ? പ്രണയിക്കുന്നതും പ്രണയിച്ച് വിവാഹം കഴിക്കുന്നതും തെറ്റാണോ എന്ന ജയിനയുടെ ചോദ്യത്തിന് നിങ്ങളുടെ മറുപടി എന്താണ്? തെറ്റല്ലെന്നാണോ അതോ ശരിയല്ലെന്നാണോ? നിങ്ങളുടെ ഉത്തരം തെറ്റെന്നോ ശരിയെന്നോ ആകട്ടെ. ഞാൻ പറയും പ്രണയവും പ്രണയവിവാഹവും തെറ്റും ശരിയുമാണെന്ന്. കൗമാരചാപല്യത്തിൽ നിന്നുളളതും കാര്യവിചാരം ഇല്ലാത്തതുമാണ് ഒരുവന്‍റെ പ്രണയമെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്.

പ്രേമത്തിനും പ്രണയത്തിനുമൊന്നും കണ്ണും മൂക്കുമില്ലെന്ന് വാദിക്കുന്നവർ ഓർക്കണം നീണ്ടുനിൽക്കുന്ന യഥാർത്ഥ ജീവിതത്തിന് അതൊക്കെ ഉണ്ടെന്ന് എടുത്തുചാട്ടത്തിനുശേഷം ജീവിത യാഥാർത്ഥ്യങ്ങളുടെ കയ്പ് നുകരേണ്ടി വരുന്പോൾ പ്രണയമൊന്നും വേണ്ടിയിരുന്നില്ല, ചപലമായ പ്രണയത്തെക്കാൾ എത്രയോ വിലയുളളതാണ് ജീവിതമെന്ന് കണ്ണീരൊഴുക്കി പറഞ്ഞിട്ടുളള എത്രയോ പേരുടെ സാക്ഷ്യമുണ്ട് നമുക്ക ്മുൻപിൽ. വിവാഹിതരുടെ പ്രണയമാണ് ആത്മാർത്ഥമായ പ്രണയമെന്നാണ് എന്‍റെ പക്ഷം. വിവാഹിതരായ സ്ത്രീപുരുഷൻമാർ വിവാഹം തൊട്ടങ്ങോട്ട് അന്യോന്യം പ്രണയിക്കാൻ തുടങ്ങിയാൽ ആ ബന്ധവും ആ ജീവിതവും എത്ര ആസ്വാദ്യകരമായിരിക്കും. അവരുടെ പ്രണയത്തെ ചോദ്യം ചെയ്യാനും കുറ്റപ്പെടുത്താനും ആർക്കാണ് കഴിയുക.