സ്നേഹത്തിന്‍റെ ഒളിന്പിക്സ്
മൂന്ന് ലോക റിക്കാർഡുകൾ...
ഏറ്റവും വലിയ സാന്‍റാഹാറ്റിന്
ഗിന്നസ് വേൾഡ് റിക്കാർഡ്‌
ഏറ്റവും വലിയ യൂണിഫൈഡ് മാർച്ചിന്
ഏഷ്യ ബുക്ക്സ് ഓഫ് റിക്കാർഡ്
ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത സ്പെഷൽ
അത്ലറ്റിക് മീറ്റിന് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്!

കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ സുന്ദരമായ സിന്തറ്റിക് ട്രാക്ക് .... ജനുവരി 12, ‘ഏകത 2018’ എന്ന സംസ്ഥാന സ്പെഷൽ ഒളിന്പിക്സിന്‍റെ രണ്ടാംദിവസം. എട്ടു മുതൽ 11 വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളുടെ നൂറുമീറ്റർ ഓട്ടം. സ്റ്റാർട്ടിംഗ് പോയിന്‍റിൽ വിസിൽ മുഴങ്ങി. താരങ്ങൾ ഓട്ടം തുടങ്ങി. ഫിനിഷിംഗ് പോയിന്‍റിൽ കാത്തുനിൽക്കുന്നത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. കിഷോർകുമാർ, ശാന്തിഗിരി ആശ്രമം അധിപൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുൻ ഐജി ഗോപിനാഥ്, സ്വസ്തി ഫൗണ്ടേഷൻ സെക്രട്ടറി എബി ജോർജ്, ഏകത ജനറൽ കണ്‍വീനർ ഫാ. റോയി വടക്കേൽ, ജയനാരായണൻ തുടങ്ങിയവർ.

പി.ടി. ഉഷയും ഷൈനി വിൽസണും കെ.എം. ബീനാമോളും, പ്രീജ ശ്രീധരനുമൊക്കെ ചീറിപ്പാഞ്ഞു പഠിച്ച ട്രാക്കിലൂടെ സ്പെഷൽ ഒളിന്പിക്സ് താരങ്ങൾ അവരുടെ വേഗത്തിൽ ഓടിവരികയാണ്. എട്ടുപേരടങ്ങുന്ന ടീമിൽ ആറുപേരും ഓടിയെത്തിയിട്ടും കാണികളുടെ കൈയടി നിലയ്ക്കുന്നില്ല. അവസാനത്തെ രണ്ടുപേരും മെല്ലെ മെല്ലെ ഓടിയെത്തി; അവരോടൊപ്പം സന്നദ്ധ സേവനത്തിനുവന്ന ഏണസ്റ്റ് ആൻഡ് യംഗ് കന്പനിയിലെ ഐടി പ്രൊഫഷണൽസും.

അവസാനം വന്നവൻ ട്രോഫിയുമായി നിൽക്കുന്ന കേന്ദ്രമന്ത്രിയോടു കിതച്ചുകൊണ്ടു പറഞ്ഞു, ‘എനിക്കു ഫസ്റ്റ് കിട്ടി, ട്രോഫി താ.’ മന്ത്രി ട്രോഫി കൊടുത്തപ്പോൾ അവൻ പറഞ്ഞു: മെഡലും താ. ‘അങ്ങനെ ഏഴു പേർക്കും ട്രോഫി കൊടുത്തുകഴിഞ്ഞപ്പോൾ എട്ടാമത്തവൻ മുന്നോട്ടുവന്നു പറഞ്ഞു, ‘ശരിക്കും ഫസ്റ്റ് എനിക്കാ സാറേ, ഇനീം ട്രോഫീം മെഡലും ഉണ്ടോ?’
ഇത് സ്പെഷൽ ഒളിന്പിക്സ്! അപ്പീലുകളില്ലാതെ, അപ്... അപ്... വിളികളും ആർപ്പുവിളികളും ആഹ്ലാദപ്പെരുമഴയുമായി മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംസ്ഥാന കായികമേള! 2018 ജനുവരി 11 മുതൽ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ കായിക കാര്യാലയമായ ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ) എന്ന പുണ്യംപുരണ്ട മണ്ണിൽ പതിഞ്ഞത്, മാനസിക വെല്ലുവിളി നേരിടുന്ന15000-ലേറെ പേരുടെ മാലാഖാപാദങ്ങൾ! ഒപ്പം അധ്യാപകർ, മാതാപിതാക്കൾ, സന്നദ്ധ സേവകർ, സംഘാടകർ എന്നിവരുൾപ്പെടെ അയ്യായിരത്തോളം സഹായികളും! ലോകം കണ്ട, മാനസിക വെല്ലുവിളിയുള്ളവരുടെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്‍റെ വിശേഷങ്ങൾ അറിയുക.

വേദി - മത്സരത്തിനും താമസത്തിനും

ഇരുപതിനായിരത്തിലേറെപ്പേർ. അതിൽ പതിനയ്യായിരത്തിലേറെ മാനസിക വെല്ലുവിളിയുള്ളവർ, ഒരുമിച്ചു നാലു ദിവസം എന്നത് ഒരു വലിയ സ്വപ്നം തന്നെയായിരുന്നു! തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബല്ലാതെ കേരളത്തിൽ ഇത്രയും സുരക്ഷിതത്വത്തോടെ ഇത്രയേറെ പേരെ താമസിപ്പിക്കാൻ മറ്റൊരു സ്ഥലമില്ല എന്നത് സംഘാടകർക്ക് 2016 ഫെബ്രുവരിയിലെ സ്റ്റേറ്റ് സ്പെഷൽ ഒളിന്പിക്സിൽതന്നെ വ്യക്തമായതാണ്. അന്ന് 6000 അത്‌ലറ്റ്സും 2500-ലേറെ അധ്യാപകരും സന്നദ്ധ സേവകരുമായിരുന്നു. ഇത്തവണയും ഗ്രീൻഫീൽഡ് ഡയറക്ടർ ശ്രീ. മുത്തണ്ണയും സംഘവും കേരളത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്ക്, ഹൃദയവും വാതിലും തുറന്നുകൊടുത്തു; ഒപ്പം എല്ലാ സൗകര്യങ്ങളും. കായികതാരങ്ങളെ കൊണ്ടുവരുന്നവർ പായും െ ബഡ്ഷീറ്റും ഓരോരുത്തർക്കും കൊണ്ടുവരണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർമാർ വഴി നാലുമാസം മുന്പേ അറിയിച്ചിരുന്നത് ഗുണമായി. ഒന്നുരണ്ടുപേരൊഴികെ സംഘാടകരോട് പൂർണമായി സഹകരിച്ചു.

മത്സരവേദി - എൽ.എൻ.സി.പി.ഇ.

ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ മനുഷ്യത്വത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്പൂർണ സഹകരണത്തിന്‍റെയും ഭാഷയിൽ സംവദിക്കുന്നതിന്‍റെ സത്യസാക്ഷ്യമാണ് എൽ.എൻ.സി.പി.ഇ. കുലീനതയുടെ ചിഹ്നമായി പ്രിൻസിപ്പൽ ഡോ. കിഷോർ. മുഖ്യകാര്യദർശിയായി ഡോ. ജോസ്ലറ്റ് ചാൾസ്. ഒപ്പം പ്രേംജിത് ലാൽ, ഡോ. ജെരാർഡ് തുടങ്ങി എല്ലാ ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെടെ, മുഴുവൻ വിദ്യാർഥികളും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും യൂണിഫോം ധരിച്ച് അണിനിരന്നപ്പോൾ, ‘ഏകത’യ്ക്ക് വിജയിക്കാതിരിക്കാനാവില്ലായിരുന്നു. എൽ.എൻ.സി.പിയിലെ മുഴുവൻ വിദ്യാർഥികളും സന്നദ്ധ സേവകരായി ആദ്യന്തം ഉണ്ടായിരുന്നു.

പ്രധാന പരിപാടികൾ
1. സ്പെഷൽ ഒളിന്പിക്സ് ഇന്‍റർനാഷണൽ ഗോൾഡൻ ജൂബിലി

1968-ലാണ് അമേരിക്കയിൽ സ്പെഷൽ ഒളിന്പിക്സ് തുടങ്ങിയത്. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ സഹോദരി യൂനിസ് കെന്നഡി ഷ്രെവർ മാനസിക വെല്ലുവിളി നേരിടുന്നവരുടെ സാമൂഹികവത്കരണം ലക്ഷ്യംവച്ച് തുടങ്ങിയ സ്പെഷൽ ഒളിന്പിക്സിന്‍റെ അന്പതാംജൂബിലി ഉദ്ഘാടനമായി മാറി ഏകത 2018!

ഉദ്ഘാടനം

തിരുവനന്തപുരം നഗരസഭയുടെ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷനായ വേദിയിൽ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ.കെ. ഷൈലജ ‘ഏകത 2018’ ഉദ്ഘാടനം ചെയ്തു. ജലസേചനമന്ത്രി മാത്യു ടി. തോമസ് ദീപശിഖ ഏറ്റുവാങ്ങി. സ്പെഷൽ ഒളിന്പിക്സ് ഭാരത് ചെയർമാൻ ഡോ. കാർത്തികയ് സാഹ്നി, എസ്.ഒ.ബി ദേശീയ സ്പോർട്സ് ഡയറക്ടർ വിക്ടർ വാസ്, എസ്.ഒ.ബി. ദേശീയ ഡയറക്ടർ മുക്ത നാരായണൻ, ദേശീയ മാധ്യമ വിഭാഗം ഡയറക്ടർ രമണ്‍, ദേശീയ ധനകാര്യ ഡയറക്ടർ ലളിത് ശർമ, സുലേഖ റാണ, എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പൽ ഡോ. കിഷോർ തുടങ്ങിയവർ പങ്കെടുത്തു.

2. ഏറ്റവും വലിയ സാന്‍റാ തൊപ്പി - ഗിന്നസ് വേൾഡ് റിക്കാർഡ്‌

ലോക സമാധാനത്തിനായി ഭിന്നശേഷിയുള്ള സഹോദരങ്ങളോടു കൈകോർത്ത്, 22500 പേരാണ് സാന്‍റാക്ലോസിന്‍റെ വസ്ത്രമണിഞ്ഞ് ജനുവരി 11-ന് എൽ.എൻ.സി.പി.ഇ. മൈതാനത്ത് ഒത്തുചേർന്നത്! കേരളത്തിൽ ബുദ്ധിന്യൂനതയുള്ളവർ ഇത്രയേറെ സംഘാതമായി അലങ്കരിക്കപ്പെട്ട മറ്റൊരവസരം ഉണ്ടായിട്ടില്ല! സാന്‍റാവസ്ത്രം ധരിച്ചവർ ചേർന്ന് രൂപംകൊടുത്ത സാന്‍റാ തൊപ്പിയുടെ രൂപം കേരളത്തിലെ മാനസിക വെല്ലുവിളിയുള്ള സഹോദരങ്ങളെ ഗിന്നസ് വേൾഡ് റിക്കാർഡ്സ് ജേതാക്കളാക്കി!

3. യൂണിഫൈഡ് മാർച്ച് - നീ തനിച്ചല്ല, ഞങ്ങൾ കൂടെയുണ്ട്.

സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിച്ചപ്പോൾ, സ്പെഷൽ ഒളിന്പിക്സ്, ഈ ദിനം യൂണിഫൈഡ് മാർച്ച് നടത്തിയാണ് ആഘോഷിച്ചത്. ഭിന്നശേഷിയുള്ള 6000-ലേറെ പേരുടെ കൈപിടിച്ച് അത്രതന്നെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ്, എൻ.എസ്.എസ്., എൻ.സി.സി. വോളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ എൽ.എൻ.സി.പി.ഇയിലെ വെലോഡ്രോമിൽനിന്ന് പ്രധാന മൈതാനത്തേക്കു കൈകോർത്തു നടന്നു. അത് ഏറ്റവും വലിയ യൂണിഫൈഡ് മാർച്ചിനുള്ള ഏഷ്യാബുക്ക് ഓഫ് റെക്കോഡ്സ് നേടി. പ്രധാന വേദിയിലെത്തിയപ്പോൾ റാണി പൂയംതിരുനാൾ ഗൗരി ലക്ഷ്മി ബായി തന്പുരാട്ടിയുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾ കൂട്ടുകാരുടെ കൈപിടിച്ച് ചേർത്തു നിർത്തി, അവരുടെ കാതിൽ മന്ത്രിച്ചു, നീ തനിച്ചല്ല, ഞങ്ങൾ കൂടെയുണ്ട്. പിന്നീടു വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാമൂഹ്യക്ഷേമ വകുപ്പു സെക്രട്ടറി ബിജു പ്രഭാകർ, ഗോകുലം മെഡിക്കൽ കോളജ് എംഡി ഡോ. മനോജ് തുടങ്ങി നിരവധി പ്രമുഖരും 16 ഒളിന്പ്യന്മാരും ഈ മക്കളുടെ കൈപിടിക്കാനെത്തി!

4. ഏറ്റവും വലിയ സ്പെഷൽ അത്‌ലറ്റിക് മീറ്റ്

മാനസിക വെല്ലുവിളി നേരിടുന്ന ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുത്ത സ്പെഷൽ അത്‌ലറ്റിക് മീറ്റിനുള്ള ഏഷ്യാ ബുക് ഓഫ് റിക്കാർഡ്സും ഏകത കരസ്ഥമാക്കി. നാലു ദിവസങ്ങളായി നടന്ന കായിക മേളയിൽ, മൂവായിരത്തിലേറെ ഡിവിഷനുകളിലായി പതിനായിരത്തിലേറെ ഭിന്നശേഷിയുള്ള കായികതാരങ്ങളാണ് പങ്കെടുത്തത്. നടത്തം, ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, അസിസ്റ്റൻ വാക്, ബോൾ ത്രോ, വീൽചെയർ ഓട്ടം, സോഫ്റ്റ് ബോൾ ത്രോ, യൂണിഫൈഡ് ക്രിക്കറ്റ്, യൂണിഫൈഡ് ഫുട്ബോൾ തുടങ്ങി 19 ഇനങ്ങളിലുള്ള 3000 ഡിവിഷനുകളിലാണ് ഇത്രയേറെ താരങ്ങൾ മാറ്റുരച്ചത്.

പിന്തുണച്ചവർ

സംസ്ഥാനസർക്കാരിന്‍റെ പിന്തുണ, ഏകതയുടെ ബലമായി. 2016-ലെ സംസ്ഥാന സ്പെഷൽ ഒളിന്പിക്സിന്, ഉമ്മൻ ചാണ്ടി സർക്കാർ, സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ നല്കി സഹായിച്ചിരുന്നു. ഈ കായികമേളയ്ക്കും, സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നു തന്നെയാണ് സാന്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഉദ്ഘാടന പ്രസംഗത്തിൽ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ ഇക്കാര്യം പ്രത്യേകം പ്രസ്താവിക്കുകയും ചെയ്തു.

ഫ്രാൻസിസ് ക്ലീറ്റസ് ചെയർമാനായുള്ള നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഏകതയ്ക്കു നല്കിയ ഒരു കോടി രൂപയുടെ പിന്തുണ ഏറെ വലുതാണ്. സംസ്ഥാന കായിക വകുപ്പ്, സ്പോർട്സ് കൗണ്‍സിൽ, തിരുവനന്തപുരം നഗരസഭ എന്നീ സർക്കാർ സ്ഥാപനങ്ങളുടെ നിസ്വാർഥ പിന്തുണ ഈ മീറ്റിനു ലഭിച്ചു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി.ദാസൻ, സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ, മെന്പർ ശശിധരൻ എന്നിവർ മേളയിലെ സജീവ സാന്നിധ്യമായിരുന്നു.
നഗരസഭയുടെ സഹകരണം, വെള്ളം, മൊബൈൽ ടോയ്ലറ്റ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായിരുന്നു.

പോലീസിന്‍റെയും പട്ടാളത്തിന്‍റെയും പുതിയ മുഖം

ഏകതയുടെ ആൽബത്തിൽ അപൂർവമായ ഒരു ചിത്രമുണ്ട്. നമ്മുടെ സ്പെഷൽ അത്‌ലറ്റുകൾ ഡിജിപി ലോകനാഥ് ബഹ്റയുടെ തോളിൽപിടിച്ച് ഒരു കൂട്ടുകാരനേപ്പോലെ പൊട്ടിച്ചിരിച്ചു നിൽക്കുന്ന ചിത്രം! കായികമേള സന്ദർശിച്ച്, 25 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ സ്പെഷൽ സ്കൂൾ അധ്യാപക, അനധ്യാപകരേയും ആദരിച്ച്, സ്വന്തം പിതാവിനൊപ്പം വേദിയിൽ നിന്നിറങ്ങിയപ്പോഴാണ് കുറേ കായികതാരങ്ങൾ ഓടിയെത്തി, അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാൻ നിന്നത്. വളരെ വാത്സല്യത്തോടെ അദ്ദേഹം ഭിന്നശേഷിയുള്ളവരെ ആദരിക്കുന്നതാണ് കണ്ടത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പ്രകാശ് ഐപിഎസ്, ഈ മേളയ്ക്ക് ആവശ്യമായ മുഴുവൻ പരിരക്ഷയ്ക്കും നിയമപാലകരെ നിയോഗിച്ചു.

ആയിരക്കണക്കിനു കായികതാരങ്ങൾ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ, ഗ്രീൻഫീൽഡിലേക്ക് അവരെ എത്തിക്കാൻ സഹായിച്ചത്, പോലീസും പട്ടാളവും, ക്രൈസ്റ്റ് സിഎംഐ സ്കൂളുകളും, ശാന്തിഗിരി ആശ്രമവുമാണ്. ഗതാഗത കമ്മിറ്റി കണ്‍വീനർ പ്രദീപിന്‍റെ ഓർമ്മകളിൽ, കുഞ്ഞുങ്ങളെ സ്വന്തം മാതാപിതാക്കളെപ്പോലെ സഹായിക്കുന്ന പോലീസുകാരും മിലിട്ടറി ട്രക്കിലേക്ക് കുട്ടികളെ എടുത്തുകയറ്റുന്ന പട്ടാളക്കാരും നിറഞ്ഞു നിൽക്കുന്നു. മിലിട്ടറി കമൻഡാന്‍റ് ഗൗതം ഗുഹയുടെ സന്മനസിനും കുഞ്ഞു മനസുകളുടെ നമസ്കാരമുണ്ട്.

സ്പെഷൽ സ്കൂൾ അധ്യാപക മേഖലയിൽ, 40-ലേറെ വർഷങ്ങൾ പൂർത്തിയാക്കിയ സുശീല ടീച്ചറിനുമുണ്ട്, ഒരു ഹൃദ്യമായ പോലീസ് സേവന സ്മരണ. തന്പാനൂർ സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോഴും ഉറങ്ങിക്കിടന്ന ടീച്ചറിനെ തട്ടിയുണർത്തി, ടീച്ചറിന്‍റെ ഭാരമുള്ള ബാഗും ചുമന്ന്, ഒരു ലോ ഫ്ളോർ ബസിൽ കയറ്റിവച്ച്, സീറ്റും പിടിച്ചു നൽകിയാണ്, രാജൻ എന്ന പോലീസുകാരൻ ഭിന്നശേഷിയുള്ള മക്കളോട് സ്നേഹം പ്രകടിപ്പിച്ചത്.

സ്വസ്തിക്കു സ്വസ്തി!

ഏകതയുടെ അഴകുവിടർത്താൻ കൂടെ നിന്നു തുണച്ചത് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വസ്തി ഫൗണ്ടേഷനാണ്. ഉജ്വല സ്വീകരണമാണ്, ഏകതയുടെ ദീപശിഖാ പ്രയാണത്തിന് സ്വസ്തി, ജനുവരി 10-ന് തിരുവനന്തപുരം നഗരത്തിൽ നൽകിയത്.

ആയിരത്തിലധികം പേർ അണിനിരന്ന ഏകത നടത്തം നഗരഹൃദയത്തെ ആർദ്രമാക്കി. കവടിയാർ കൊട്ടാരത്തിൽ നിന്നാരംഭിക്കുന്പോൾ, മുന്പിൽ, ഹാർഡ്‌ലി ഡേവിസൻ ബൈക്ക് ക്ലബ് കുതിച്ചു തുടങ്ങിയിരുന്നു. റോളർ സ്കേറ്റിംഗ്, ക്രൈസ്റ്റ് സ്കൂൾ ബാൻഡുകൾ, സൈക്കിൾ റാലി, കളരിപ്പയറ്റ്, തൈക്കോണ്ട, എസ്.പി.സി. സ്പെഷൽ സ്കൂൾ ബാൻഡ് തുടങ്ങിയവയുടെ അകന്പടിയോടെ ഏകത ദീപശിഖ മാനവീയം റോഡിൽ എത്തിയപ്പോൾ, ക്ലാസിക്കൽ ഫ്ളാഷ് മോബുമായി അണിനിരന്നത് വിശ്രുത നർത്തകിയായ താരാ കല്യാണ്‍, മകൾ സൗഭാഗ്യ, ഒപ്പം നൂറ്റന്പതോളം നർത്തകരും.

ഏകതയുടെ അലങ്കാരമായി മജീഷ്യൻ മുതുകാടിന്‍റെ സാന്നിധ്യവും, ജാസി ഗിഫ്റ്റിന്‍റെ ഗാനമേളയും, മാർ ഈവാനിയോസ് കോളജിന്‍റെ മ്യൂസിക് ബാന്‍ഡും മറക്കാനാവില്ല. സ്വസ്തിയുടെ ട്രസ്റ്റിയായ ജേക്കബ് പുന്നൂസ് സാർ, യൂണിഫൈഡ് ക്രിക്കറ്റിൽ, ഈ മക്കളോടൊപ്പം ബാറ്റേന്തിയപ്പോൾ, മുൻ ഐജിയും സ്വസ്തി ട്രസ്റ്റിയുമായ ഗോപിനാഥ് ഐപിഎസ് ദീപശിഖാപ്രയാണവും, ഏകതയുടെ പൊതുവായ അച്ചടക്കവും നിയന്ത്രിച്ചു. സ്വസ്തി സെക്രട്ടറി എബി ജോർജിനും സ്വസ്തിയുടെ മറ്റ് ടീം അംഗങ്ങൾക്കും പ്രത്യേകമായി, ദീപുവിനും, അഡ്വ.ഡിംപിളിനും മറ്റെല്ലാവർക്കും സ്വസ്തി.

ഗോകുലം മെഡിക്കൽ കോളജ്

‌സ്വസ്തി വഴിയാണ് ഏകത ടീം, ഗോകുലം മെഡിക്കൽ കോളജിന്‍റെ എം.ഡി. ഡോ.മനോജിന്‍റെയും ടീമിന്‍റെയും വൈദ്യസഹായം ചോദിക്കുന്നത്. 25 ഡോക്ടർമാർ, 13 നഴ്സുമാർ, അഞ്ച് ഫിസിയോതെറാപിസ്റ്റ്, രണ്ട് ഒഫീഷ്യൽസ്, നാല് ഹൈടെക് ആംബുലൻസ് എന്നിങ്ങനെ അഞ്ചു ദിവസവും, 24 മണിക്കൂറും ഏകതയ്ക്കു നല്കി.

694 കായികതാരങ്ങൾക്ക് ഈ ക്ലിനിക്ക് അടിയന്തരശുശ്രൂഷ നൽകി. ഏകതയോട് കൈകോർത്ത് ‘സ്വസ്തി’യും ഗോകുലവും , ‘ഏകതയ്ക്കു ശേഷം’ എന്ന പുതിയ സ്വപ്നത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ 25-ലേറെയുള്ള സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന മുന്നൂറിലേറെ സ്പെഷൽ കുട്ടികളുടെ സന്പൂർണ ആരോഗ്യപരിരക്ഷയാണ് ഇനി സ്വസ്തി - ഗോകുലം ടീമിന്‍റെ ലക്ഷ്യം!
സിസ്റ്ററേ എന്‍റെ മെഡൽ കണ്ടോ...? ഓട്ടമത്സരത്തിൽ എട്ടാംസ്ഥാനം കിട്ടിയ റോയ്സ് ജോസിന്‍റെ അണപൊട്ടിയൊഴുകുന്ന സന്തോഷം കണ്ട കാര്യം പറയുന്പോൾ സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുടെ സംസ്ഥാന സെക്രട്ടറിയും പ്രോഗ്രാം മാനേജരും ഏകതതയുടെ മുഖ്യ സംഘാടകയുമായ സിസ്റ്റർ റാണി ജോയുടെ കണ്ഠമിടറുന്നുണ്ട്. പാലാ പുലിയന്നൂർ ശാലോം ഡിസിഎംആർ സ്കൂളിലെ റോയ്സ് ജോസ്, എട്ടാം സ്ഥാനത്തിന്‍റെ ട്രോഫിയുമായി ട്രാക്കിലൂടെ ഗാലറിയിലാളുണ്ടെന്ന് ഭാവിച്ച് എല്ലാവർക്കും ഫ്ളൈയിംഗ് കിസ്സ് നൽകി ട്രോഫിക്കുമ്മകൊടുത്ത് മത്സരത്തേക്കാൾ വേഗത്തിലോടി. അവന്‍റെ സ്വന്തം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റീബയ്ക്കും ഇതു പറയുന്പോൾ സന്തോഷാശ്രുക്കൾതന്നെ സമ്മാനം!

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്കൂളിനോട്...

എസ്.ഒ.ബി കേരളയുടെ ഓഫീസാണ് സിസ്റ്റർ റാണി ജോ പ്രിൻസിപ്പലായിരിക്കുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്കൂൾ. ഈ സ്കൂളിലെ സ്റ്റാഫായ സജോയാണ് ജി.എം.എസ്. (ഗെയിംസ് മാനേജ്മെന്‍റ്സിസ്റ്റം) എന്ന സ്പെഷൽ ഒളിന്പിക്സിന്‍റെ സോഫ്റ്റ്‌വെയർ വിദഗ്ധൻ.
ഇന്ത്യയിൽത്തന്നെ ജി.എം.എസിന്‍റെ ഏഴാംഗ്രേഡ് പാസായ പത്തിലൊരാളാണ് സജോസാർ. ഒപ്പം ഈ സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും സിസ്റ്റർ റാണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറൂമാസമായി നടത്തിയ അത്യധ്വാനത്തിന്‍റെ ഫലമാണ് ചിട്ടയോടെ നടത്തിയ ഈ സ്റ്റേറ്റ് മീറ്റിന്‍റെ ഫലം.

സംഘാടകരുടെ സമർപ്പണം

‘എയ്ഡ്’ ചെയർമാനായ ഫാ. റോയി വടക്കേൽ ജനറൽ കണ്‍വീനറും ‘ആശ്വാസ്’ സെക്രട്ടറിയായ ജയനാരായണൻ ജോയിന്‍റ് കണ്‍വീനറുമായി രൂപംകൊടുത്ത ഒരു ബൃഹദ് സംഘാടകസമിതിയാണ് ഏകതയുടെ വിജയത്തിന് ചുക്കാൻപിടിച്ചത്. സിനിൽദാസ്, ആഷിഖ് ടീമിന്‍റെ മീഡിയസെൽ, തങ്കമണി ടീച്ചറിന്‍റെയും രാജലക്ഷ്മി ടീച്ചറിന്‍റെയും ഭക്ഷണശാല, സുമടീച്ചറിന്‍റെയും സിസ്റ്റർ ബെസ്റ്റ്സിയുടെയും നേതൃത്വത്തിലുള്ള അക്കൊമൊഡേഷൻ കമ്മിറ്റി എന്നിങ്ങനെ, സമ്മാനം, രജിസ്ട്രേഷൻ, മെഡിക്കൽ തുടങ്ങി നിരവധി കമ്മിറ്റികൾ, മണ്‍സൂർ, ഫാ. ക്ലീറ്റസ് ഇടശേരി സിഎംഐ തുടങ്ങി എത്രപേർ!

വോളണ്ടിയേഴ്സ് എന്ന മാലാഖമാർ

ബ്രഹ്മനായകനും സിബിയും പരിശീലിപ്പിച്ച ആയിരത്തിലധികം സന്നദ്ധ സേവകരായിരുന്നു, ഏകതയുടെ വിജയരഹസ്യം. എൽ.എൻ.സി.പി.ഇ.യിലെ ചുണക്കുട്ടികൾ ചെയ്ത ത്യാഗം വർണിക്കാനാവില്ല. ഇ.വൈ. കന്പനിയിലെ ഇരുന്നൂറിലേറെ ഐ.ടി. ഉദ്യോഗസ്ഥരുടെ സേവനമാണ് മത്സരത്തെ ക്രമപ്പെടുത്തിയത്. ഒപ്പം, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി. കൂട്ടുകാരും.
നൊന്പരപ്പാത്രത്തിലും സ്നേഹപ്പായസം!

ഇരുപതിനായിരത്തിലധികം പേർക്ക് നാലു ദിവസവും രുചികരമായ വിരുന്നൊരുക്കിയത് പ്രശസ്ത രുചിവിദഗ്ധനായ പഴയിടം മോഹനൻ നന്പൂതിരിയും കൂട്ടരുമാണ്.

ഭക്ഷണശാലയിൽ, ഗോവണിയുടെ മുകളിൽ, മൈക്കുംപിടിച്ച് ജോസ്ലറ്റ്, ചാൾസ് സാർ, ഇപ്പോഴും ഇരിപ്പുണ്ടാകുമോ, ആവോ. തങ്കമണി ടീച്ചർ ‘വെള്ളം വിജയനു’ പിന്നാലെ ശാസനയുമായി ഓടുന്നുണ്ടാവാം. മൂന്നു വലിയ പന്തലുകളിലായി എട്ടു ഭക്ഷണ കൗണ്ടറുകൾ ഒരുമിച്ചു നൽകിയ സംഘാടന മികവിന് നമസ്കാരം!

കോച്ചസിന്‍റെ പാച്ചിലുകൾ!

പ്രഭാകരൻസാറിന്‍റെയും ഷൈലജ ചന്ദ്രന്‍റെയും നേതൃത്വത്തിൽ എസ്.ഒ.ബി. കേരളയുടെ അൻപതോളം കായിക പരിശീലകർ രാവും പകലുമറിയാതെ, വിശപ്പും വെയിലുമറിയാതെ പാഞ്ഞു നടന്നു വിജയിപ്പിച്ച സംഘടിത ത്യാഗമാണ് ഏകത!

വിക്ടർ സാറിന്‍റെ നേതൃത്വം, ദിപുജോണിന്‍റെയും!

പതിനായിരത്തിലേറെ താരങ്ങളെ ഒന്നിച്ചിരുത്തി മൂവായിരത്തിലേറെ ഡിവിഷനുകളിലേക്ക്, ചെസ്റ്റ് നന്പർ വിളിച്ചു വിട്ടുകൊണ്ടിരുന്ന ദീപുസാറിനും ഏതു തിരക്കിലും എല്ലാം ക്രമപ്പെടുത്തി നടത്തിയ ദേശീയ കായികവിഭാഗം ഡയറക്ടർ വിക്ടർവാസിനും മറ്റു ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ!

പാന്പാടി സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിന്‍റെ പ്രിൻസിപ്പലും എസ്.ഒ.ബി കേരള ട്രഷററുമായ ദീപുജോണാണ് ഏകത എന്ന പേര് ഈ മേളയ്ക്കു നൽകിയത്. ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ഡോ. ജയിംസ് ഏർത്തയിൽ സിഎംഐ എന്നിവരോടൊപ്പമാണ് ഏകതയുടെ ആദ്യ ചർച്ചകൾ ഞങ്ങൾ തുടങ്ങിയത്. ഡോ. എം.കെ. ജയരാജിന്‍റെ നേതൃത്വത്തിലുള്ള എസ്.ഒ.ബി സംസ്ഥാന കമ്മിറ്റിയോടൊപ്പം ‘എയ്ഡ്’, ‘ആശ്വാസ്’, എസ്.എസ്.ഇ.യു., പരിവാർ എന്നീ സംഘടനകൾ ഒത്തുചേരുന്ന ഏകോപനസമിതിയായ ‘സേക്രഡി’നും സന്തോഷിക്കാൻ വകയുണ്ട്. കാരണം ഏകത സേക്രഡ് കൂട്ടായ്മയുടെ വിജയമാണ്. മാനസിക വെല്ലുവിളി നേരിടുന്നവർ ഇനി ഇവിടെ ഏകരല്ല എന്നും അവരുടെ മാതാപിതാക്കളും അധ്യാപകരും ഏകാന്തത നുണയുകയില്ല എന്നും കേരളത്തിന്‍റെ പൊതുസമൂഹവും ഭരണകൂടവൂം അവരോടൊപ്പമുണ്ട് എന്നുമുള്ള സദ്വാർത്തയുടെ പരസ്യപ്രഘോഷമാണ് ഏകത 2018.

എന്തുകൊണ്ട് ഏകത ‍?

ഫെലിക്സച്ചന്‍റെ കുതിരപ്പടയാളികൾ ദീപശിഖാ പ്രയാണത്തിനുമുന്നിൽ നെഞ്ചെടുപ്പോടെ തലയുയർത്തിപ്പോയതെങ്ങനെയാണ്? കോഴിക്കോട് പാണക്കാട് ശാന്തി സദസനം സ്പെഷൽ സ്കൂളിലെ ആറു വയസുള്ള മുഹമ്മദ് ഇഷാൻ എന്ന വീൽചെയർ യാത്രികൻ തനിക്കു ലഭിച്ച ട്രോഫിയിലേക്കു നോക്കി ചിരിച്ചുകൊണ്ടേയിരിക്കുന്നത് എന്തിനാണ്? തിരുവനന്തപുരം വിഴിഞ്ഞത്തിനുമപ്പുറത്തുള്ള മദർ തെരേസ സ്പെഷൽ സ്കൂളിലെ മുപ്പതുവയസുകാരി രേവതി, ഓഖി ദുരിതത്തിനിടയിലൂടെ ഓടി നേടിയ ട്രോഫിയിലുമ്മവച്ചുരുണ്ട്, ശ്വാസം മുട്ടിയതെന്തിനാണ്?. 8 - 11 പ്രായക്കാർക്കു നടത്തിയ ഓട്ടമത്സരത്തിൽ കൂടെ ഓടിയ ഒരാൾക്കു വേഗം കുറഞ്ഞപ്പോൾ മുന്പേ ഓടിയ സുനീഷ് ട്രാക്കിൽ കാത്തുനിന്നതെന്തിനാണ്? ‘ഓടിക്കോടാ, നിനക്കു ഫസ്റ്റ് കിട്ടും’ എന്നു ടീച്ചർ വിളിച്ചുപറഞ്ഞിട്ടും ‘അവനുംകൂടി വരട്ടെ ടീച്ചറെ, പാവമല്ലേ’ എന്നു പറഞ്ഞ് സുനീഷ് എന്ന കായികതാരം കാത്തുനിന്നതെന്തിനാണ്?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഏകത 2018. ഏതു പ്രതിബന്ധങ്ങൾക്കു മുന്പിലും അവിഭാജ്യമായ ആത്മവീര്യത്തോടെ, അവകാശങ്ങൾ അറിയാത്ത ഈ സഹോദരങ്ങൾക്കുവേണ്ടി പൊരുതാനുള്ള സന്നദ്ധ സേവന മാനസരുടെ സവിശേഷ സംസ്കാരത്തിന്‍റെ ആദിരൂപമാണ് ഏകത.

ഫാ. റോയി കണ്ണൻചിറ
ഏരിയാ ഡയറക്ടർ
സ്പെഷൽ ഒളിന്പിക്സ്, ഭാരത്, കേരള