ആത്മവീണ; ഹാർമണി ആറാം വർഷത്തിൽ
""സർ, ഇതു നിങ്ങൾ പറയുന്നതുപോലെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്., നിങ്ങൾ ഉദ്ദേശിക്കുന്ന ഫലവും കിട്ടില്ല''- ഒരു സംഗീതോപകരണമുണ്ടാക്കാൻ അതിന്‍റെ രൂപരേഖ അതിസൂക്ഷ്മമായി വരച്ചുനൽകി ക്ഷമയോടെ കാത്തുനിന്നയാളോട് ചെന്നൈയിലെ ഗിറ്റാർ നിർമാതാക്കൾ പറഞ്ഞു. അതുകേട്ട് മടങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കൊൽക്കത്തയിലെ നിർമാതാക്കളെ പരീക്ഷിച്ചു തൃപ്തിയില്ലാതെ ചെന്നൈയിൽ എത്തിയതാണ്. സംഗീതോപകരണത്തിനുവേണ്ടി താനുണ്ടാക്കിയ ഡിസൈനിൽ അദ്ദേഹത്തിനു പൂർണവിശ്വാസവുമുണ്ടായിരുന്നു. അവരെക്കൊണ്ടു നിർബന്ധിച്ചു പണിയിച്ചും വീണ്ടും മിനുക്കിയും ആ ഉപകരണം യാഥാർഥ്യമാക്കി. സ്വർവീണ എന്നു പേരുമിട്ടു. സ്വരമണ്ഡലവും വിചിത്രവീണയും ഒരുമിച്ചതുപോലുള്ള ആ ഉപകരണത്തിന് അതിനേക്കാൾ മികച്ചൊരു പേരിടാനില്ല. അദ്ദേഹമതിന്‍റെ സ്വരം കേൾപ്പിച്ചപ്പോൾ നിർമാതാക്കൾപോലും വിസ്മയത്തോടെനിന്നു.

""മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ഉപകരണത്തിന് സ്വന്തംപേരു നൽകുമായിരുന്നു. എക്കാലവും ആ പേര് ഓർമിക്കപ്പെടുകയും ചെയ്യും. എന്നാൽ ഞാൻ എന്‍റെ പേരിട്ടില്ല. അങ്ങനെചെയ്താൽ ഇതു വേറെയാരും വായിക്കില്ല. ഏതുപകരണമായാലും കൂടുതൽ പേർ വായിക്കണം. സംഗീതമല്ലേ വലുത്, വ്യക്തികളല്ലല്ലോ''- സ്വർവീണ മടിയിൽ ചേർത്തുവച്ച് ഇതു പറയുന്നത് സംഗീതത്തിൽ മൂന്നു മാസ്റ്റേഴ്സ് ബിരുദവും പിഎച്ച്ഡിയുമുള്ള മഹാനായ കലാകാരനാണ്- ഡോ. പ്രകാശ് സൊണ്ടക്കേ- വാരണാസിയിൽനിന്ന് തന്‍റെ സംഗീതത്തെ ലോകം മുഴുവനുമെത്തിച്ച പ്രതിഭ.

പാട്ടിൽ തുടക്കം

""വീട് സംഗീതോപകരണങ്ങളുടെ കലവറപോലെയായിരുന്നു. ഓർമവച്ചനാൾ മുതൽ അപൂർവമായവ അടക്കമുള്ള ഉപകരണങ്ങളാണ് കൂട്ട്. ഇഷ്ടമുള്ളതെടുത്ത് വായിച്ചുനോക്കാം. വായ്പ്പാട്ടാണ് ആദ്യം പഠിച്ചത്. പിന്നാലെ വയലിൻ. ഏതാണ്ട് മൂന്നാം ക്ലാസിലായപ്പോൾ മുതൽ ഹവായിയൻ ഗിറ്റാറുമായി സ്കൂളിൽ പോകാറുണ്ട്. സ്വന്തമായി പുതിയ ഈണങ്ങളുണ്ടാക്കി സഹപാഠികളെ വായിച്ചു കേൾപ്പിക്കുകയായിരുന്നു പതിവ്''- പ്രകാശ് പറയുന്നു.

വീട് എങ്ങനെ സംഗീതത്തിന്‍റെ കലവറയല്ലാതാകും! ഗ്വാളിയോർ ഘരാനയിലെ മഹാനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂറിന്‍റെ ശിഷ്യനായ ഡോ. ആർ.ബി സൊണ്ടക്കേയാണ് പിതാവ്. പണ്ഡിറ്റ് ലാൽമണി മിശ്രയുടെ ശിഷ്യയായ ഡോ. മണി സൊണ്ടക്കേ അമ്മയും. 13 സംഗീതോപകരണങ്ങൾ അനായാസം കൈകാര്യംചെയ്തിരുന്നു അമ്മ. നാലു പതിറ്റാണ്ടോളം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ അധ്യാപകരായിരുന്നു ഇരുവരും. ബാംഗളൂരിൽ അവർ സ്ഥാപിച്ച ഹിന്ദുസ്ഥാനി സംഗീത് വിദ്യാപീഠ് നൂറുകണക്കിനു സംഗീതജ്ഞരെ മിനുക്കിയെടുത്തിട്ടുണ്ട്.

സംഗീതത്തിൽ ജനിച്ച് ഉപകരണങ്ങളുടെ കൂട്ടുപിടിച്ചു വളർന്ന പ്രകാശ് ബഹുമുഖ പ്രതിഭയായി. പാട്ടും വയലിനും കടന്ന് സ്ലൈഡ് ഗിറ്റാറിന്‍റെ വിവിധ രൂപങ്ങളിൽ അഗ്രഗണ്യനായി. ഹവായിയൻ ഗിറ്റാർ, വീസെൻബോണ്‍, സ്ലൈഡ് ഗിറ്റാർ, ഇലക്ട്രിക് ലാപ് സ്റ്റീൽ ഗിറ്റാർ, ദോബ്രോ എന്നിവയിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതവും ഫ്യൂഷനും ഒരുക്കുന്ന രാജ്യത്തെ ഒരേയൊരു സംഗീതജ്ഞനാണ് പ്രകാശ് സൊണ്ടക്കേ ഇന്ന്.

വിഖ്യാതരായ സംഗീതകാരന്മാർക്കൊപ്പം ലോകമെന്പാടുമുള്ള വേദികളിൽ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കുന്ന പ്രകാശ് ഏറെ ആദരിക്കപ്പെടുന്ന ഇൻഡിപെൻഡന്‍റ് വേൾഡ് മ്യൂസിക് അവാർഡ് ജേതാവാണ്. ഗ്രാമി പുരസ്കാരം നേടിയ വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിന്‍റെ കോ-കംപോസറാണ്. വിവിധ പേരുകളിലുള്ള ട്രൂപ്പുകളുമായി രണ്ടായിരത്തിലേറെ കച്ചേരികൾ അവതരിപ്പിച്ചുകഴിഞ്ഞു. അധ്യാപകനും റിയാലിറ്റി ഷോകളുടെ വിധികർത്താവുമാണ്. ഡോക്യുമെന്‍ററികളും ലഘുചിത്രങ്ങളും പരസ്യജിംഗിളുകളും സംവിധാനം ചെയ്യുന്നു. സിനിമാപ്പാട്ടുകൾക്കുള്ള റിക്കോർഡിംഗുകൾക്കു വായിക്കുന്നു. മാതാപിതാക്കൾക്കുള്ള സമർപ്പണമായി സൊണ്ടക്കേ ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവലിനും പ്രകാശ് നേതൃത്വം നൽകുന്നു. ഇതിനെല്ലാം ഒപ്പം സ്ലൈഡ് ഗിറ്റാറിനെക്കുറിച്ച് വർക്ക്ഷോപ്പുകളും ലക്ചർ ഡെമോണ്‍സ്ട്രേഷനുകളും നടത്താനും പ്രകാശ് സൊണ്ടക്കേ സമയംകണ്ടെത്തുന്നു. വാരണാസിയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ബംഗളുരു ശങ്കർമഠ് റോഡിലാണ് താമസം.

ഉപകരണം ആത്മാവ്

സ്ലൈഡ് ഗിറ്റാറിൽനിന്ന് മനുഷ്യന്‍റെ ശബ്ദത്തിനുള്ള എല്ലാ ഗുണങ്ങളുമടങ്ങുന്ന സ്വരം പുറപ്പെടുവിക്കും പ്രകാശിന്‍റെ വിരലുകൾ. മനുഷ്യന്‍റെ വികാരങ്ങൾ പൂർണമായും അടങ്ങുന്ന ഗായകി അംഗ്. എങ്ങനെയാവും ഗിറ്റാർ അത്രമാത്രം തൊണ്ടയോടടുക്കുന്നത്! പ്രകാശിനു മറുപടിയുണ്ട്- ""നിങ്ങൾ വായിക്കുന്ന സംഗീതോപകരണവുമായി ആത്മാവു പങ്കിടണം. അല്ല, ആത്മാവിന്‍റെ തുടർച്ചയാവണം അത്. എന്നാലേ നിങ്ങളുദ്ദേശിക്കുന്ന ഭാവം അതിലൂടെ ലഭിക്കൂ''.

അതുകൊണ്ടുകൂടിയാണ് തുടക്കത്തിൽ കണ്ട സ്വർവീണ പ്രകാശ് കഷ്ടപ്പെട്ടു നിർമിച്ചെടുത്തത്. ""ആ ഉപകരണത്തെക്കുറിച്ചു ചിന്തിക്കാൻ എനിക്കു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്- ലോകം മുഴുവൻ യാത്രചെയ്യുന്പോൾ കേടുസംഭവിക്കാൻ സാധ്യത കുറഞ്ഞ, സ്ലൈഡ് ഗിറ്റാറിന്‍റെ ചെറിയ പതിപ്പ് വേണം. രണ്ടാമത്, ഞാനുദ്ദേശിക്കുന്ന പ്രത്യേക രീതിയിൽ വായിക്കാൻ കഴിയുന്നതാവണം. ഇതു രണ്ടും സ്വർ വീണയിലൂടെ യാഥാർഥ്യമായി''. സ്ലൈഡ് ഗിറ്റാറിന്‍റെ മറ്റെല്ലാ പതിപ്പുകളിലുമെന്നപോലെ രാഗാധിഷ്ഠിതമായ ഇന്ത്യൻ സംഗീതവും പാശ്ചാത്യ സംഗീതവും പ്രകാശ് സ്വർവീണയിൽ ആവിഷ്കരിക്കും. ലോകം ആത്മഹർഷത്തോടെ കേട്ടിരിക്കും.

കലിഫോർണിയയിലേതടക്കമുള്ള വൻകിട കന്പനികൾ പ്രകാശ് പറയുന്ന രീതിയിൽ ഗിറ്റാർ നിർമിച്ചുനൽകാൻ ഒരുക്കമായിരുന്നു. എന്നാൽ ചെലവു പരമാവധി കുറച്ച് ഗുണമുള്ളതു നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ""അമേരിക്കയിൽ ഗിറ്റാറുണ്ടാക്കുന്ന കാശിന് എനിക്കിവിടെ ഒരു കാർ വാങ്ങാമെന്ന് എന്‍റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്''- പ്രകാശ് പറയുന്നു. അദ്ദേഹത്തിന്‍റെ തീരുമാനമാണ് ശരിയെന്ന് സ്വർവീണയുടെ ശബ്ദംപറഞ്ഞുതരുന്നു.

കേരളത്തിൽ

""മലയാളഭാഷ എനിക്കു വളരെ ഇഷ്ടമാണ്. മനസിലാവില്ലെങ്കിലും അതിനൊരു സംഗീതാത്മകതയുണ്ട്''- കൊച്ചിയിലും ആലപ്പുഴയിലും ഒട്ടേറെ തവണ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പ്രകാശ് പറയുന്നു. അടുത്തയിടെ പ്രശസ്ത ഹാർമോണിയം വാദകൻ പ്രകാശ് ഉള്ളിയേരിക്കൊപ്പം ഗുരുവായൂർ ചെന്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരി അവതരിപ്പിക്കാനെത്തി. മധുര, തിരുപ്പതി, കാശി തുടങ്ങിയ ഒട്ടേറെ ക്ഷേത്രനഗരങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗുരുവായൂരിലേത് സവിശേഷമായ അനുഭവമായിരുന്നു പ്രകാശിന്.

ബാലഭാസ്കർ, അഭിജിത് നായർ തുടങ്ങിയ വയലിനിസ്റ്റുകളിലൂടെയും ഡോ. പ്രകാശ് സൊണ്ടക്കേ മലയാളത്തെ ഓർക്കുന്നു. ഫ്യൂഷൻ സംഗീതം അവതരിപ്പിക്കുന്പോൾ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം വയലിനാണെന്ന് പ്രകാശ് പറഞ്ഞു.

വിവിധ ഭാഷകളിലായി ഇരുനൂറിലേറെ സിനിമകൾക്കുവേണ്ടി വായിച്ച പ്രകാശ് മലയാളത്തിലും ഒട്ടേറെ ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വായിച്ച സിനിമയുടെ പേര് അദ്ദേഹം വളരെ കഷ്ടപ്പെട്ട് പറഞ്ഞൊപ്പിക്കുന്നു- ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള! പുതിയ ആൽബത്തിന്‍റെ പണിപ്പുരയിലുള്ള പ്രകാശ് ആ സിനിമയിലെ എന്താണാവോ എന്ന പാട്ടിന്‍റെ ഈണം മൂളിക്കേൾപ്പിക്കാനും മറന്നില്ല.