വിലക്കിനു തിരശീല....സൗദിയെ സിനിമയിലെടുത്തു
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള റെഡ് സീ സിറ്റി എന്ന സ്ഥലത്തെ ഒരു സാംസ്കാരിക നിലയത്തിൽ കഴിഞ്ഞ ദിവസം കുറേ ആളുകൾ ഒത്തുകൂടി. ആ നിലയത്തിലെ പ്രധാന ഹാളിലേക്കുള്ള വഴിയിൽ പരുക്കൻ പായകൾക്കു പകരം അന്ന് ചുവന്ന പരവതാനി വിരിച്ചിരുന്നു.പതിവുപോലെയുള്ള മതപരമായ ചടങ്ങുകൾക്കോ പ്രർഥനകൾക്കോ ആയിരുന്നില്ല,മറിച്ച് ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ അവിടെ ഒത്തുകൂടിയത്. താത്കാലികമായി സ്ഥാപിച്ച ഒരു പ്രൊജക്ടർ ഉപയോഗിച്ച് ഹാളിൽ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനിൽ സിനിമ പ്രദർശനം ആരംഭിച്ചപ്പോൾ കഴിഞ്ഞ 35 വർഷമായി സൗദി അറേബ്യയിൽ നിലനിന്നിരുന്ന തിയറ്റർ വിലക്കിനാണ് തിരശീല വീണത്.ഫോണുകളിലുംമറ്റും സന്ദേശങ്ങൾ അയയ്ക്കുന്പോൾ നമ്മൾ കൂടെക്കൂട്ടാറുള്ള ഇമോജികളുടെ കഥ പറഞ്ഞ ഇംഗ്ലീഷ് ആനിമേഷൻ സിനിമയാണ് അവർ കണ്ടത്. സിനിമ കണ്ടിറങ്ങിയ ആളുകളുടെയെല്ലാം മുഖത്ത് സന്തോഷം മാത്രം.അവർക്കൊക്കെ ഒന്നേ പറയാനുണ്ടായിരുന്നുള്ളു- നാളത്തെ നല്ല മാറ്റങ്ങൾക്ക് ഇതൊരു തുടക്കമാകട്ടെ.

കഥയെഴുതുന്നതും പാട്ടുകേൾക്കുന്നതും നിയമ വിരുദ്ധമായ രാജ്യം

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് സിനിമ എന്ന മാധ്യമത്തിന്‍റെ കണ്ടുപിടിത്തം നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ അത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമങ്ങളിൽ ഒന്നായി വളർന്നു.എന്നാൽ കടുത്ത പാരന്പര്യവാദികളായിരുന്ന സൗദി അറേബ്യക്കാർക്കിടയിൽ സിനിമയ്ക്ക് അത്ര വേരോട്ടം കിട്ടിയിരുന്നില്ല. സൗദി അറേബ്യയുടെ സിനിമയോടുള്ള അനിഷ്ടത്തിന് അവരുടെ രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെയത്ര പഴക്കമുണ്ട്. 1744 ലാണ് ഇന്ന് സൗദി ഭരിക്കുന്ന രാജവംശമായ അൽ സൗദ്, നെജദ് എന്ന സ്ഥലത്ത് ആധിപത്യം ഉറപ്പിക്കുന്നത്. അന്ന് ആ പ്രദേശങ്ങളിൽ ശക്തി പ്രാപിച്ചുവന്നിരുന്ന ഒരു സാമുദായിക-മത ആശയമായിരുന്നു വഹാബിസം. അടിസ്ഥാനപരമായി ഇസ്ലാംമതവിശ്വാസികളായിരുന്ന ഇവർ തികഞ്ഞ പാരന്പര്യവാദികളും ആധുനികതയുടെ കടുത്ത വിരോധികളുമായിരുന്നു. അൽ സൗദ് രാജവംശത്തെ ഇന്നത്തെ സൗദി അറേബ്യയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ വഹാബിസ തത്ത്വങ്ങളിൽ വിശ്വസിച്ചിരുന്ന ആളുകൾ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ സൗദി അറേബ്യ എന്ന രാജ്യം 1932ൽ ഒൗദ്യോഗികമായി രൂപംകൊണ്ടപ്പോൾ വഹാബിസ ആശയങ്ങൾ ഇവിടത്തെ ഒൗദ്യോഗിക നിയമങ്ങളായി മാറി. അതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും നിലവിൽവന്നു.സ്ത്രീകൾക്ക് യാതൊരുവിധ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. പാട്ട്,നൃത്തം,സിനിമ, അഭിനയം, സർഗാത്മക രചനകൾ-ഇവയെല്ലാം നിയമവിരുദ്ധമായി.നാടകത്തിലോ സിനിമയിലോ അഭിനയിക്കുന്നതും കഥകൾ എഴുതുന്നതും കള്ളംപറയലിന്‍റെ മറ്റൊരു രൂപമായാണ് ഇവിടെ കരുതിയിരുന്നത്.

കഥമാറ്റിയെഴുതിയ എണ്ണ

1938 ലാണ് സൗദി അറേബ്യയിൽ ആദ്യമായി എണ്ണപ്പാടങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. അതോടെ അമേരിക്കയിൽനിന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമൊക്കെ ഈ നിധി തേടി ആളുകൾ ഇങ്ങോട്ട് ഒഴുകാൻ തുടങ്ങി.ഇവർക്കൊപ്പമാണ് സിനിമ ആദ്യമായി സൗദി അറേബ്യയിൽ എത്തുന്നത്.1940 കളിൽ എണ്ണക്കന്പനികളിൽ ജോലി ചെയ്തിരുന്ന വിദേശിയരുടെ താമസ സ്ഥലങ്ങൾക്ക് സമീപത്തായി ചെറിയ തിയറ്ററുകൾ സ്ഥാപിക്കുകയും ഇവിടെ വലിയ സ്ക്രീനുകളിൽ സിനിമ പ്രദർശനം നടത്തുകയും ചെയ്തിരുന്നു.വിദേശരാജ്യങ്ങളിൽനിന്നുള്ള സിനിമകളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഇതു കാണാനായി സ്വദേശികളും എത്തിയിരുന്നു.

എന്നാൽ ഏതാനും ചില ഡോക്യുമെന്‍ററികളല്ലാതെ കലാമൂല്യമുള്ള സൃഷ്ടികളൊന്നും ഈ സമയത്ത് സൗദിയിൽ ഉണ്ടായില്ല. രാജ്യത്തെ ആദ്യത്തെ പെട്രോളിയം ഖനിയുടെ ഉദ്ഘാടനത്തെക്കുറിച്ച് ഡോക്യുമെന്‍ററി നിർമിച്ച അബ്ദുള്ള അൽ മുഹൈസെൻ സൗദിയിലെ ആദ്യ സംവിധായകൻ എന്ന് അറിയപ്പെടുന്നു. വിദേശിയരുടെ കടന്നുവരവും സ്വാധീനവുമൊന്നും വഹാബി ആശയം പിന്തുടരുന്നവർക്ക് അംഗീകരിക്കാനായിരുന്നില്ല. വിദേശിയരെ സഹായിക്കുന്ന രാജവംശത്തിന്‍റെ നടപടിക്കെതിരേ അവർ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

1970കളിൽ വഹാബിസം ഇവിടെ കൂടുതൽ ശക്തിപ്രാപിച്ചു.1979ൽ വിഘടനവാദികൾ മക്കയിലെ മോസ്ക് പിടിച്ചടക്കാൻ ശ്രമം നടത്തി. ഇത് പരാജയപ്പെടുത്തിയ രാജവംശം പിന്നീട് കർശനമായ നിയമങ്ങളാണ് സൗദിയിൽ നടപ്പിലാക്കിയത്. തികച്ചും പാരന്പര്യവാദത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് അവിടെ കണ്ടത്. രാജ്യത്ത് വഹാബിസത്തിന്‍റെ ആശയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കി. അതോടെ സൗദി അറേബ്യക്കാർ തങ്ങളുടെ സിനിമാ മോഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതരായി.

സിനിമ കുഴിച്ചു മൂടപ്പെട്ട 35 വർഷങ്ങൾ

കഴിഞ്ഞ 35 വർഷങ്ങളായി സൗദിയിൽ സിനിമ പ്രദർശനം ഇല്ല.ടെലിവിഷനും ഇന്‍റർനെറ്റുമാണ് സിനിമ കാണാനുള്ള മാർഗങ്ങൾ. എന്നാൽ തീർത്തും യാഥാസ്ഥിതികരായ ഇവിടത്തെ മുതിർന്ന തലമുറയിൽപ്പെട്ടവർ സിനിമ കാണുന്നതും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതുമൊക്കെ പാപമായാണ് കണക്കാക്കുന്നത്. 2006 വരെ പൊതുപ്രദർശനത്തിനായി ഒരു സൗദി സിനിമ പോലും നിർമിക്കപ്പെട്ടില്ല. എന്നാൽ അനൗദ്യോഗികമായി ഹ്രസ്വചിത്രങ്ങൾ നിർമിക്കപ്പെടുകയും അതു സ്വകാര്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

2006 ൽ പുറത്തിറങ്ങിയ കെയ്ഫ് അൽ ഹാൽ(HOW ARE YOU) ആണ് ആദ്യ സൗദി ബിഗ് ബജറ്റ് ചിത്രം. സൗദി രാജകുടുംബാംഗമായ അയ്മാൻ ഹൽവാനി നിർമിച്ച ഈ ചിത്രം പലസ്തീൻ സംവിധായകൻ ഇസിഡോർ മുസല്ലാമാണ് സംവിധാനം ചെയ്തത്. പാരന്പര്യത്തിനും ആധുനികതയ്ക്കുമിടയിൽപ്പെട്ട് ക്ലേശിക്കുന്ന ഒരു സൗദിക്കുടുംബത്തിന്‍റെ കഥയാണ് കെയ്ഫ് അൽ ഹാൽ പറഞ്ഞത്. സൗദിയിൽ ഷൂട്ടിംഗിന് വിലക്കുള്ളതിനാൽ യുഎഇ യിലാണ് ചിത്രീകരണം നടന്നത്.

വാജ്ദ; സൗദിയുടെ സ്വന്തം സിനിമ

പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയാണ് വാജ്ദ. ആദ്യ സൗദി വനിതാ സംവിധായികയായ ഹൈഫ അൽ മൻസൂറാണ് ഈ ചിത്രത്തിന്‍റെ ശിൽപ്പി. ടെലിവിഷനിലെ ചെറിയ സ്ക്രീനിൽ മാത്രം സിനിമ കണ്ടുവളർന്ന ഹൈഫ ഓസ്ട്രേലിയയിൽപോയി സിനിമയേയും അതിന്‍റെ സാങ്കേതിക വിദ്യകളെയുംകുറിച്ച് പഠിക്കുകയും സ്വന്തം രാജ്യത്ത് തിരിച്ചെത്തി സിനിമ നിർമാണം ആരംഭിക്കുകയും ചെയ്തു. വാജ്ദ എന്ന 11 വയസുകാരിയുടെ സ്വപ്നങ്ങളുടെ കഥ പറഞ്ഞ സിനിമ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വരച്ചുകാട്ടി. നിരൂപക പ്രശംസ നേടിയ ഈ അറബി ചിത്രം 16 അന്താരാഷ്ട്ര അവാർഡുകളും നേടി.

സ്വാതന്ത്ര്യമില്ലായ്മ പ്രമേയം

സൗദി അറേബ്യൻ രാജവംശം തങ്ങളുടെ യാഥാസ്ഥിതിക നിലപാടുകൾ മയപ്പെടുത്തിത്തുടങ്ങിയതോടെ സൗദി അറേബ്യയിൽനിന്ന് നല്ല സിനിമകൾ ഉണ്ടാകാൻ തുടങ്ങി. സിനിമ അത് പിറവിയെടുക്കുന്ന സമൂഹത്തിന്‍റെ പ്രതിഫലനമായതിനാൽ മിക്ക സൗദി സിനിമകളിലും അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യം പ്രമേയമായി. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഇപ്പോൾ സൗദിയിൽ ചിത്രീകരണങ്ങൾ നടക്കുന്നുണ്ട്.വിരലിൽ എണ്ണാവുന്ന സിനിമകളും സംവിധായകരും അഭിനേതാക്കളുംമാത്രമെ ഇപ്പോഴും സൗദിയിലുള്ളു.

മാറ്റം കൊണ്ടുവന്ന രാജകുമാരൻ

32കാരനായ രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ അധികാരകേന്ദ്രത്തിലെത്തിയതോടെ സൗദിയിൽ നിലവിലുണ്ടായിരുന്ന പല യാഥാസ്ഥിതിക നിയമങ്ങളിലും പൊളിച്ചെഴുത്തലുകൾ ഉണ്ടായി.2018ഓടെ രാജ്യത്ത് സിനിമ തിയറ്ററുകൾ അനുവദിക്കാനുള്ള തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു. മാർച്ചിൽ രാജ്യതലസ്ഥാനമായ റിയാദിൽ രാജ്യത്തെ ആദ്യ സ്ഥിരം തിയറ്റർ നിലവിൽവരും. 2030ഓടെ രാജ്യത്ത് 300 തിയറ്ററുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ഭരണകൂടം പറയുന്നു. എന്നാൽ ഇമോജി പോലുള്ള ആനിമേഷൻ സിനിമകൾ മാത്രം പ്രദർശിപ്പിക്കാനുള്ള വേദികളായി ഈ തിയറ്ററുകൾ മാറരുത്. സൗദി അറേബ്യയിലെ കലാകാരൻമാർ ഇന്ന് നേരിടുന്ന വിലക്കുകൾക്കും സെൻസർഷിപ്പിനുമൊക്കെ മാറ്റം ഉണ്ടാവണം. എങ്കിൽ മാത്രമെ മനുഷ്യഗന്ധിയായ ചിത്രങ്ങൾ അവിടെനിന്ന് പുറത്തുവരുകയുള്ളു.

റോസ് മേരി ജോൺ