ജീവിതത്തെ പുതുക്കുക, കോടാലിക്കു മൂർച്ചയെന്നപോലെ
സ്ഥിരമായി ഒരു ജോലി തേടി എത്തിയതായിരുന്നു ആ മരംവെട്ടുകാരൻ. ഒറ്റ നോട്ടത്തിൽ തടിവ്യാപാരിക്ക് ആ മരം വെട്ടുകാരനെ ഇഷ്ടപ്പെട്ടു. തന്മൂലം, വ്യാപാരി അയാൾക്ക് ജോലി നൽകി. വേതനവും ജോലിയുടെ മറ്റു വ്യവസ്ഥകളും അയാൾക്കു സ്വീകാര്യമായിരുന്നു. അതുകൊണ്ടു സന്തോഷപൂർവം ജോലി ചെയ്യുവാൻ അയാൾ ഉടനെ തയാറായി.

വ്യാപാരി അയാൾക്ക് ഒരു കോടാലി നൽകി. അതിനുശേഷം മരം വെട്ടുവാനുള്ള പ്രദേശം അയാളെ കാണിച്ചുകൊടുത്തു. കോടാലി കൈയിൽ കിട്ടിയ ഉടനെ അയാൾ ജോലി തുടങ്ങി. ആദ്യദിവസം അയാൾ പതിനെട്ടു മരങ്ങൾ വെട്ടിവീഴ്ത്തി. വിവരമറിഞ്ഞപ്പോൾ വ്യാപാരി പറഞ്ഞു: അഭിനന്ദനങ്ങൾ! തുടക്കം നന്നായിരിക്കുന്നു. ഇതുപോലെ മുന്നോട്ടു പോവുക!

വ്യാപാരിയുടെ അഭിനന്ദനവചസുകൾ അയാൾക്കു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ദിവസം കൂടുതൽ ആവേശത്തോടെ ജോലി ചെയ്യുവാൻ അയാളെ അതു സഹായിച്ചു. പക്ഷേ വളരെ ആവേശപൂർവം ജോലി ചെയ്തിട്ടും പതിനഞ്ചു മരങ്ങൾ വീഴ്ത്താനേ അയാൾക്കു സാധിച്ചുള്ളൂ.

അടുത്ത ദിവസം തലേ ദിവസത്തെ കുറവിനു പരിഹാരം ചെയ്യുവാൻ വേണ്ടി എന്ന പോലെ കൂടുതൽ ഉത്സാഹപൂർവം അയാൾ ജോലി ചെയ്തു. എന്നാൽ അന്നു പത്തു മരങ്ങൾ മുറിക്കുവാൻ മാത്രമേ അയാൾക്കു സാധിച്ചൊള്ളൂ. അപ്പോൾ അയാൾക്കു വിഷമമായി. തന്‍റെ ശക്തി ക്ഷയിച്ചുപോയി എന്നാണ് അയാൾക്കു തോന്നിയത്.

അടുത്ത ദിവസം വ്യാപാരിയെ സമീപിച്ച് അയാൾ ക്ഷമാപണപൂർവം പറഞ്ഞു: എന്താണു സംഭവിക്കുന്നത് എന്നെനിക്കറിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ മുറിക്കുന്ന മരങ്ങളുടെ എണ്ണത്തിൽ കുറവു വരുന്നു.

എന്നാണ് അവസാനമായി നിങ്ങളുടെ കോടാലിയുടെ മൂർച്ച നിങ്ങൾ കൂട്ടിയത്? വ്യാപാരി ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: കോടാലിയുടെ മൂർച്ച കൂട്ടുവാൻ എനിക്കു സമയമില്ലായിരുന്നു. ഏറ്റവും കൂടുതൽ മരങ്ങൾ മുറിക്കാനുള്ള തിരക്കിലായിരുന്നു ഞാൻ.

ദ സെവൻ ഹാബിറ്റസ് ഓഫ് ഹയ്‌ലി ഇഫക്‌ടീവ് പീപ്പിൾ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവായ സ്റ്റീഫൻ കോവി പറയുന്ന ഒരു കഥയാണിത്. ഈ കഥ വായിക്കുന്പോൾ മരം വെട്ടുകാരൻ കോടാലി മൂർച്ച കൂട്ടുന്ന കാര്യം മറുന്നുപോകുമോ എന്നു നാം ചോദിച്ചേക്കാം. ബുദ്ധിയും വിവേകവുമുള്ള മരംവെട്ടുകാർ തീർച്ചയായും കോടാലിയുടെ മൂർച്ച കൂട്ടുന്ന കാര്യം മറന്നു പോവുകയില്ല. അവർ ഇടയ്ക്കിടയ്ക്ക് കോടാലിയുടെ വായ്ത്തല പരിശോധിച്ച് അതു മൂർച്ചകൂട്ടുന്ന കാര്യം ശ്രദ്ധിക്കും.

എന്നാൽ, വിവരദോഷികളായ മരം വെട്ടുകാരാണെങ്കിലോ? കോടാലിയുടെ മൂർച്ച കൂട്ടുന്ന കാര്യത്തിൽ അവർ അശേഷം ശ്രദ്ധിക്കാനിടയില്ല. എന്നു മാത്രമല്ല, അവരുടെ ജോലിയുടെ ഫലത്തിലുള്ള കുറവ് അവർ അറിഞ്ഞെന്നു പോലും വരികയില്ല.

നമ്മിൽ അപൂർവം പേർ ഒഴികെ മറ്റാരും മരം വെട്ടുകാരായിരിക്കുകയില്ല. എന്നാൽ, നാമെല്ലാവരും എന്തെങ്കിലും ജോലി ചെയ്യുന്നവരായിരിക്കും. ചിലപ്പോൾ നാം ശന്പളം പറ്റുന്ന ജോലി ആയിരിക്കും ചെയ്യുന്നത്. അല്ലെങ്കിൽ സ്വന്തം കാര്യങ്ങൾക്കു വേണ്ടിയുള്ള ജോലിയായിരിക്കും നാം ചെയ്യുന്നത്. നാം എന്തു ജോലി ചെയ്താലും അതിനു ഫലം ഉണ്ടാകണം. നാം ചെയ്യുന്ന ജോലിക്കു ശരിക്കും ഫലമുണ്ടാകണമെങ്കിൽ നമ്മുടെ കോടാലിയുടെ മൂർച്ച നാം എപ്പോഴും ഉറപ്പുവരുത്തിയേ മതിയാകൂ.

എങ്ങനെയാണു നമ്മുടെ കോടാലിയുടെ മൂർച്ച നാം ഉറപ്പുവരുത്തുക? നാം ചെയ്യുന്ന ഏതു ജോലിയും വിജയിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന് ഒരു ബാലൻസ് കൂടിയേ തീരൂ. വിശ്വസ്തയോടെ എപ്പോഴും നാം ജോലി ചെയ്യണം. എന്നാൽ, അതു മാത്രമാകരുത് നമ്മുടെ ജീവിതം. നമ്മുടെ ജീവിതത്തിൽ ആവശ്യമായ വിശ്രമവും ഉണ്ടായിരിക്കണം.

നമ്മുടെ ജോലിയുടെയും മറ്റു തിരക്കുകളുടെയുമിടയിൽ കുടുംബബന്ധങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കുമുള്ള സ്ഥാനവും നാം മറക്കരുത്. എന്നുമാത്രമല്ല, ബോധപൂർവം അവ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കുകയും വേണം. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ മൂർച്ചയുള്ള കോടാലികളായി നമുക്കു പ്രവർത്തിക്കുവാനാകൂ.

നമ്മുടെ ജീവിതത്തിന്‍റെ മൂർച്ചകൂട്ടുന്ന കാര്യം വരുന്പോൾ നമ്മുടെ ജീവിതത്തിലെ ആധ്യാത്മികമൂല്യങ്ങൾക്കുള്ള പ്രാധാന്യവും നാം മറന്നു പോകരുത്. എന്നുമാത്രമല്ല, ദൈവത്തിനും ദൈവിക മൂല്യങ്ങൾക്കും നമ്മുടെ ജീവിതത്തിൽ പരമമായ പ്രാധാന്യം നൽകുന്നതിന് ആത്മാർഥമായി നാം ശ്രമിക്കുകയും വേണം. അപ്പോൾ മാത്രമേ നമ്മുടെ ജീവിതം അർഥവത്തായ രീതിയിൽ ഫലപൂർണമാവുകയുള്ളൂ.

നമ്മുടെ ജീവിതത്തിന്‍റെ മൂർച്ചകൂടി അതു പൂർവാധികം ഫലവത്താകണമെങ്കിൽ നമ്മുടെ ജീവിതത്തിനും നമ്മുടെ ജോലിക്കുമൊക്കെ സഹായിക്കുന്ന പുതിയ അറിവു പാടവുമൊക്കെ നാം സ്വന്തമാക്കിയേ മതിയാകൂ. നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുകയും നാം ചെയ്യുന്ന ജോലികളെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്ന എന്തെല്ലാം അറിവുകളും സാങ്കേതിക വിദ്യകളുമാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവയൊക്കെയുമായി പരിചയപ്പെട്ടിരുന്നാൽ മാത്രമെ മൂർച്ചയുള്ള കോടാലി എന്നപോലെ നമ്മുടെ ജീവിതത്തിൽ നമുക്കു പ്രവർത്തിക്കുവാനാകൂ.

മൂർച്ചയുള്ള കോടാലിയെപ്പോലെ ഫലപൂർണമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിനു ശരിക്കും മൂർച്ച നൽകുന്ന രീതിയിൽ നാം നമ്മെത്തന്നെ സജ്ജരാക്കണം. അപ്പോൾ നമുക്കു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ കണ്ടു നാം അദ്ഭുതപ്പെടുകതന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ