കാരുണ്യത്തിന്‍റെ പൊൻമുടിയിൽ
കാൻസർരോഗികൾക്കായി മുടി ദാനം ചെയ്യാൻ തയാറാകുന്നവരുടെ എണ്ണം ഇപ്പോൾ വർധിക്കുന്നുണ്ട്. പൊന്നുപോലെ സൂക്ഷിക്കുന്ന മുടിയാണ് സഹജീവിയോടുള്ള സ്നേഹത്തെപ്രതി അവർ മുറിച്ചു സന്നദ്ധ സംഘടനകൾക്കു കൊടുക്കുന്നത്. പക്ഷേ, കൊടുക്കുന്ന മുടി എവിടേക്കു പോകുന്നുവെന്ന് പലർക്കും അറിയില്ല. ഇവിടെയാണ് സർഗക്ഷേത്ര എന്ന കലാ-സാംസ്കാരിക- സന്നദ്ധ സംഘടന വ്യത്യസ്തമാകുന്നത്. അവിടെ മുടി ദാനം ചെയ്യുന്നവർക്ക് ഉറപ്പാണ് അതിലൊന്നുപോലും പറന്നുപോകില്ലെന്ന്. മുടി നഷ്ടപ്പെട്ട കാൻസർ രോഗികളിൽ ഒരാളുടെ ശിരസിൽ ആത്മവിശ്വാസത്തിന്‍റെ അലങ്കാരമായി അതുണ്ടാകും. മുടി മുറിച്ചെടുക്കുന്നതു മാത്രമല്ല, അത് ഉത്തരവാദിത്വത്തോടെ വിഗ്ഗുകളാക്കി അർഹതപ്പെട്ടവരുടെ ശിരസിൽ വയ്ക്കുവോളം സർഗക്ഷേത്ര ജാഗ്രത പാലിക്കുന്നു.

സാന്ദ്രയുടെ പുഞ്ചിരി

ഇനി പറയാൻ പോകുന്നത് ഒരു കൗമാരക്കാരിയായ. പെൺകുട്ടിയുടെ നേരനുഭവമാണ.് അവർക്ക് ‘സാന്ദ്ര’ എന്ന ഒരു പേരിടാം. അവൾ ഡിഗ്രി വിദ്യാർഥിയാണ്. പറയത്തക്ക ചുറ്റുപാടുകളൊന്നും ഇല്ലാത്ത സാധാരണ കുടുംബത്തിലെ ഒരംഗം. കാണാൻ മിടുക്കി. കൂട്ടൂകാർക്കെല്ലാം പ്രിയപ്പെട്ടവൾ. സന്തോഷം നിറഞ്ഞ അവളുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി അർബുദം കയറിവന്നു. നടുക്കടലിൽ നീന്തൽ അറിയാതെ അകപ്പെട്ട ഒരുവളുടെ മനോവ്യഥ. അതേക്കുറിച്ചു പറയുന്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ചികിത്സയാരംഭിച്ചു. സാധാരണ പോലെ അവളുടേയും മുടികൊഴിയാൻ തുടങ്ങി. ജീവിതത്തോട് മടുപ്പ,് നിരാശ, അസൂയയോടെ നോക്കിയ കണ്ണുകളിൽ സഹതാപം. രോഗത്തേക്കാളും അവളെ അലട്ടിയിരുന്നത് തന്‍റെ മുടിയില്ലാത്ത വിരൂപരൂപമാണ്. തന്‍റെ സഹോദരിയോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ ’ഇനി വിഗ്ഗ് വാങ്ങി കാശ് കളയണോ’ എന്നായിരുന്നു അവളുടെ മറുപടി.

എന്നാൽ സൗജന്യമായി വിഗ്ഗ് ലഭിക്കുമെന്നു മനസ്സിലാക്കിയ സാന്ദ്ര തന്‍റെ കൊഴിഞ്ഞുപോകുന്ന മുടി ശേഖരിച്ചു വച്ചു. എന്നാൽ അതുകൊണ്് മാത്രം ഒരു വിഗ്ഗ് പൂർത്തിയാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ സഹപാഠികൾ അവളുടെ കൂടെ കൂടി. അവരും മുടി മുറിച്ചുകൊടുത്തു. സാന്ദ്രയുടെ ജീവിതത്തിൽ വലിയ മാറ്റമാണ് അതുകൊണ്ട് സംഭവിച്ചത്. നീണ്ട മുടിച്ചുരുളുകൾക്കൊപ്പം അവളുടെ മുഖത്തെ പുഞ്ചിരിയും തിരികെ വന്നു. സാന്ദ്ര അനുഭവസാക്ഷ്യങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലെ അല്ലെങ്കിൽ ഇതിലും വേദന നിറഞ്ഞ അനുഭവങ്ങളാണ് ഓരോ അർബുദ രോഗിക്കും പറയാനുള്ളത്.

കലയോടൊപ്പം കാരുണ്യവും

സി.എം.ഐ സന്യാസ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിന്‍റെ കീഴിൽ ചങ്ങനാശേരി കേന്ദ്രമാക്കി 2002-ൽ ആരംഭിച്ച പ്രസ്ഥാനമാണ് സർഗക്ഷേത്ര കലാ സാംസ്കാരിക കേന്ദ്രം. ചെത്തിപ്പുഴ തിരുഹ്യദയ ആശ്രമത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്നു. പ്രൊഫഷണൽ ഫോറം, വിമണ്‍സ് ഫോറം, സീനിയർ സിറ്റിസണ്‍സ് ഫോറം, കലാ സാഹിത്യവേദി, ഫൈൻആർട്സ് സൊസൈറ്റി എന്നിങ്ങനെ വിവിധങ്ങളായ ഫോറങ്ങൾ ഇതിനു കീഴിലുണ്ട്.

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന റോഡ് സൂരക്ഷ കമ്മീഷന്‍റെ അംഗീകാരം, ലഹരി വിരൂദ്ധ പ്രവർത്തനങ്ങൾക്കുള്ള ജില്ലാ-സംസ്ഥാന തല അംഗീകാരം, മറ്റ് സാമൂഹിക സാംസ്കാരിക അംഗീകാരങ്ങൾ സർഗക്ഷേത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തൊഴിലധിഷ്ടിത കോഴ്സുകളുടെ പരിശീലനവും ഇവിടെ നടത്തിവരുന്നു.

കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുന്നുറോളം കാൻസർ രോഗികൾക്കായി വിഗ്ഗ് കൊടുത്തിട്ടുണ്ട്. ജാതിമതഭേതമെന്യേ രോഗികളായവർക്കു യാതൊരു ചെലവുംകൂടാതെ ഉത്തരവാദിത്വത്തോടെ വിഗ്ഗ് എത്തിച്ചു നൽകുന്നു എന്നത് ഈ ചാരിറ്റി പ്രവർത്തനത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

സർഗക്ഷേത്രവഴി രോഗികൾക്ക് കേശദാനം നടത്തുന്ന നാലായിരത്തിലേറെ സുമനസുകൾ കേരളത്തിനകത്തും പുറത്തുമുണ്ട്. ഒന്നിലേറെ തവണ മുടി തന്നവരും ഇക്കൂട്ടത്തിലുണ്ട്. എവിടെയോ കിടക്കുന്ന ആർക്കോവേണ്ടി ഞങ്ങൾ എന്തിനു മുടികൊടുക്കണം? എന്നു ചിന്തിച്ച് ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു തിരിഞ്ഞുപോകാമായിരുന്നിട്ടും. നമ്മളിൽപ്പെട്ട ഒരാളായി കണ്ട്, പരിഗണിച്ച്, സ്നേഹിച്ച് കൈത്താങ്ങായി നിൽക്കുന്ന ഇവർ ഈ കാരുണ്യപ്രവർത്തനത്തിന്‍റെ മുഖ്യധാരാ പ്രവർത്തകരാണ്.

വിലയേറിയ സൗജന്യം

വിപണിയിൽ 20000 രൂപയോളം വിലവരുന്ന മുടി, കാൻസർ രോഗികൾക്കാണെന്നു പറഞ്ഞ് സർഗക്ഷേത്രയ്ക്ക് കൊടുക്കുന്പോൾ ഒരു ചോദ്യം? ഈ മുടി അവർ എന്തുചെയ്യുന്നു? തീർത്തും ന്യായമായ ചോദ്യമാണ്. കാരണം ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളിയാകുന്ന ഒരോരുത്തർക്കും ഇതിന്‍റെ പ്രവർത്തനരീതിയിൽ അവബോധമുള്ളവരായിരിക്കണം. 2003-മുതൽ ആരംഭിച്ച മുടിദാന പ്രവർത്തനങ്ങളുടെ വിശദമായ രേഖകൾ ഓഫീസ് റിക്കാർഡായി സൂക്ഷിച്ചിട്ടുണ്ട്.

2003-ൽ ഈ പ്രവർത്തനം ഞങ്ങൾ ആരംഭിക്കുന്പോൾ രണ്ട് മാസത്തിൽ നാല് വിഗ്ഗാണ് ശരാശരി കൊടുത്തുവന്നിരുന്നത്. എന്നാൽ 2018 ആയപ്പോൾ രണ്ട് ആഴ്ചയിൽ എട്ട് വിഗ്ഗ് എന്ന കണക്കിൽ എത്തിയിരിക്കുന്നു. ഒരു വിഗ്ഗിന്‍റെ നിർമാണച്ചെലവ് 3500 മുതൽ 4000 രൂപ വരെയാണ്. എങ്കിലും രോഗികൾക്ക് തീർത്തും സൗജന്യമായാണ് ഇത് കൊടുക്കുന്നത്. അതോടൊപ്പം രോഗികളുടെ ക്രമാതീതമായ വർധനവ് വഴി വിഗ്ഗ് നിർമ്മാണത്തിന്‍റെ ചെലവ് വഹിക്കുക എന്നത് വളരെ ഭാരിച്ച കടന്പയാണ്, എങ്കിൽപോലും ആവശ്യക്കാരെ നിരാശരാക്കി വിടാറില്ല. ഒരു വിഗ്ഗ് നിർമിക്കാൻ കുറഞ്ഞത് 15 ഇഞ്ച് നീളമുള്ള മുടിവേണം, അങ്ങനെ അഞ്ചുപേരുടെ മുടി ചേരുന്പോഴാണ് ഒരു വിഗ്ഗ് ഉണ്ടാകുന്നത്. വിഗ്ഗിന്‍റെ അളവു തന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യക്കാർക്കു ലഭ്യമാകുന്നു.

രോഗിയാണെന്ന തിരിച്ചറിവും ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷനും പലരെയും ജീവിതം തീർന്നു എന്ന മിഥ്യാധാരണയിൽ എത്തിക്കുന്നു. ചികിത്സയുടെ ഭാഗമായുള്ള മുടികൊഴിച്ചിൽ രോഗിയെ വീടിന്‍റെ ചുമരുകൾക്കുള്ളിൽ ഒതുക്കുന്നു. ഇത്തരം സന്ദർഭങ്ങൾ മറികടക്കാനും രോഗിയിൽ ഒരു തിരിച്ചുവരവിനുള്ള പ്രത്യാശയ്ക്കും സർഗക്ഷേത്രയുടെ വിഗ്ഗ് ദാനത്തിലൂടെ സാധിക്കുന്നു. ഇവിടെ എത്തുന്ന ഒാരോ രോഗിയുടെയും ജീവിതാനുഭവങ്ങളും കുടുംബാന്തരീക്ഷവും കേൾക്കുന്പോൾ ഒരു പിടച്ചിലാണ് നെഞ്ചിൽ. മക്കളും മരുമക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു തിരശീല പോലെയാണ് കാൻസർ അപ്രതീക്ഷിതമായി എത്തുന്നത്. ഓമനിച്ചു വളർത്തിയ കുഞ്ഞ്, സ്നേഹിച്ചു കൊതിതീരാത്ത ഭാര്യ, മാതൃത്വം നഷ്ടമാകുന്ന കുഞ്ഞുങ്ങൾ, വാർധക്യത്തിൽ തനിച്ചാകുന്ന ആളുകൾ... അങ്ങനെ അനുഭവ കഥകളുടെ ഒരു പരന്പര സർഗക്ഷേത്രയിൽ എത്തുന്ന കാൻസർ രോഗികളിൽ കാണാം. എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്നിടത്ത് ദൈവം പ്രവർത്തിച്ചുതുടങ്ങും എന്ന പ്രത്യാശാവാക്കുകളിൽ ഒരു നിമിഷം ഒരു നിശ്വാസത്തോടെയാണ് അവർ മടങ്ങിപ്പോകുന്നത്. പോകുന്പോൾ ആർക്കെന്നോ എവിടേക്കെന്നോ അറിയാതെ ഓമനിച്ചു വളർത്തിയ മുടി കാൻസർ രോഗികൾക്കായി നൽകിയ മക്കളെ ദൈവം മാനിക്കും എന്ന അനുഗ്രഹവാക്കു കൂടി പറയും.

നമ്മളൊന്ന്

മതമോ ജാതിയോ സന്പത്തോ നോക്കാതെയാണ് മുടി നല്കുന്നവരും വിഗ്ഗിനായി വരുന്നവരും സർഗക്ഷേത്രയിലെത്തുന്നത്. ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയാകാൻ ഞാൻ എന്തു ചെയ്യണമെന്നു വിഗ്ഗ് സൗജന്യമായി സ്വീകരിക്കുന്നവർ ചോദിക്കും. അവരെപ്പോലെയുള്ള മറ്റൊരു രോഗിക്കായി ഒരു വിഗ്ഗ് നിർമിച്ചു നൽകാം എന്ന് പറയുമെങ്കിലും പലർക്കും അതു സാധിക്കാറില്ല. പക്ഷേ, അവരുടെ വാക്കുകൾ സർഗക്ഷേത്രയുടെ കാരുണ്യ പ്രവർത്തനത്തിന് ഒരു പ്രോത്സാഹനമാണ്.

വരും തലമുറയെ കാൻസറിന്‍റെ കെണിയിൽ നിന്നും വിടുവിക്കാനായി കേരളത്തിലെ സ്കൂൾ കോളേജ് തലത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ്സുകൾ, സന്ദേശയാത്രകൾ, എക്സിബിഷനൂകൾ, മെഡിക്കൽ ക്യാന്പുകൾ എന്നിവ സംഘടിപ്പിച്ചു, ഒരു ക്യാൻസർ വിമുക്ത കേരളമാക്കിമാറ്റാൻ സർഗക്ഷേത്ര അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒപ്പമുണ്ടെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത് . സർഗക്ഷേത്രയുടെ ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ പറയുന്നു.

ജെറിൻ ജോസ്



ഇനിയും എന്‍റെ മുടി തളിർക്കും,
ഇതുപോലെ ഉള്ളവർക്കായി..


ഹർഷ എൻ.

അനൂഭവങ്ങളാണ് നമ്മുടെ തീരൂമാനങ്ങൾ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എന്‍റെ കോളേജ് കാലത്ത് ഉണ്ടായ അനുഭവം പിന്നീട് എന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. അടുത്ത സുഹൃത്തിന് ക്യാൻസർ ബാധിക്കുകയും, അവനിലൂടെ ഞാൻ ഈ രോഗത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. ക്യാൻസർ ബാധിച്ചവർക്ക് വേണ്ടി എന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ അന്നെടുത്ത തീരുമാനമാണ്. 3 വർഷങ്ങൾക്ക് ശേഷം എന്‍റെ തീരുമാനം നിറവേറ്റാൻ എന്നെ സഹായിച്ച സർഗക്ഷേത്രയ്ക്ക് നന്ദി. ഇനിയും എന്‍റെ മുടി തളിർക്കും ഇതുപോലെയുള്ളവർക്കുവേണ്ടി..

മുടി ദാനത്തിന്‍റെ അർത്ഥതലങ്ങൾ

പ്രഫ. നിർമൽ ജോസ് എ.
നജത് കോളജ് ഓഫ് നഴ്സിംഗ്, പുറയാർ

അർബുദം, ക്യാൻസർ എന്നീ പദങ്ങൾ നമ്മൾ ആരും കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ ആണ്. ജീവിതത്തിന്‍റെ ആരോഗ്യകാലത്തിൽ നിന്നു രോഗത്തിന്‍റെ അരക്ഷിതാവസ്ഥയിലെത്തുന്നവർക്കു താങ്ങും തണലുമായി രോഗവിമുക്തിയലേക്കു നയിക്കുന്ന, സഹായിക്കുന്ന നഴ്സിംഗ് പരിശീലനരംഗത്താണു ഞാൻ പ്രവർത്തിക്കുന്നത്.

എന്‍റെ പരിശീലന സമയത്തും, വിദ്യാർഥികളുടെ പരിശീലന സമയത്തും പലപ്പോഴും കാൻസർ വാർഡുകളിൽ സന്ദർശിച്ചിട്ടുണ്ട്. ആ രോഗികൾ അനുഭവിച്ച നിസഹായാവസ്ഥ എന്നെ എന്നെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. രോഗപീഡയുടെ ആധിക്യവും ചികിത്സയുടെ പാർശ്വഫലങ്ങളും അവരിലേല്പിച്ച മാനസികവും ശാരീരികവുമായ ആഘാതങ്ങൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. മുടി കൊഴിഞ്ഞുപോകുന്പോൾ അവർക്കു വേദനയില്ലെങ്കിലും, മുടിയില്ലാത്ത കുറച്ചുകാലം അവരെ മാനസികമായി വളരെ തളർത്തിയിരുന്നു. അവർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ് അപ്പോൾ ചെയ്യേണ്ടത്. മുടി നഷ്ടപ്പെട്ടവർക്ക് സാന്ത്വനമേകാൻ മുടി തന്നെ നൽകണം. മുടി ദാനം ചെയ്യുന്നത് വളരെ നല്ല മാനുഷിക പ്രവർത്തനമാണെന്ന് എനിക്ക് തോന്നി.

കേശദാനത്തെക്കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചും വിവിധ മാധ്യമങ്ങളിൽ കണ്ട വാർത്തകളും എന്നെ മുടിദാനത്തിന് പ്രേരിപ്പിച്ചു. കാൻസർ രോഗികൾക്ക് സാന്പത്തിക സഹായം സന്പത്തുള്ളവർക്കാർക്കും സന്മസുണ്ടെങ്കിൽ എപ്പോഴും സാധ്യമാണ്. എന്നാൽ മുടി ദാനം ചെയ്യണമെങ്കിൽ നല്ല മുടിയും നല്ല മനസുമുള്ള സ്ത്രീകൾക്കേ കഴിയുകയുള്ളൂ എന്നോർത്തപ്പോൾ എന്‍റെ നീളമുള്ള മുടി നൽകണം എന്നു തീരുമാനിച്ചു.

വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാണ്. തങ്ങളുടെ അഴകും നീളവുമുള്ള മുടി ദാനം ചെയ്യാൻ അവർ നേരിട്ടിറങ്ങുന്പോൾ അതു സമൂഹത്തിന് പ്രചോദനമേകുമെന്ന് ഉറപ്പാണ്. അവയവദാനത്തന്‍റെ അതേ പ്രാധാന്യം തന്നെയാണ് മുടി ദാനത്തിനും ഉള്ളതെന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നതാണ് ഈ പ്രവൃത്തികൊണ്ട് നേടിയ ജ്ഞാനം. കൊടുക്കുന്പോഴാണ് ഉണ്ടായിരുന്നതിന് അർഥവും പ്രാധാന്യവും ഉണ്ടാകുന്നതെന്ന ലളിത യാഥാർഥ്യം തിരിച്ചറിഞ്ഞതാണ് മുടി ദാനം എന്നെ പഠിപ്പിച്ച പാഠം!

ഹേമ

എന്‍റെ പേര് ഹേമ, ഞാൻ ഒരു ബിരുധ വിദ്യാർഥിയാണ്, സമൂഹ നന്മയ്ക്കായ് എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശശുദ്ധിയോടെയാണ് ഞാൻ എന്‍റെ മുടി ഒരു കാൻസർ രോഗിക്കായി മുറിച്ചുനൽകിയത്. കൂടാതെ എന്‍റെ അമ്മ ഒരു കാൻസർ രോഗിയാണ്. മൂന്നു വർഷം മുന്പ് ചികിത്സയെത്തുടർന്ന് അമ്മയുടെ മുടിയെല്ലാം പോയപ്പോൾ രോഗത്തേക്കാൾ ഉപരി പുറത്തൊന്നും പോകാതെ ഭയങ്കര മാനസിക വിഷമത്തിലായിരുന്നു.

അങ്ങനെ ഒരു ദിവസം കീമോചെയ്യാൻ ഹോസ്പിറ്റലിൽ പോയപ്പോഴാണ് ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയിൽ രോഗികൾക്കായി വിഗ്ഗ് നൽകുന്ന വിവരം. അറിഞ്ഞത്. തുടർന്ന് അവരുമായി ബന്ധപ്പെട്ടപ്പോഴാണ്. തീർത്തും സൗജന്യമായ വിഗ്ഗ് ദാന പദ്ധതിയക്കുറിച്ച് അറിഞ്ഞത്. സുമനസുകൾ മുറിച്ചുകൊടുക്കുന്ന മുടി കാൻസർ രോഗികൾക്കായി വിഗ് നിർമിച്ചുകൊടുക്കുകയാണ്. എന്‍റെ ജീവിതത്തിൽനിന്ന് നേരിട്ടുള്ള അനുഭവമാണ് എന്‍റെ മുടി മുറിച്ചുനൽകി ഇങ്ങനെയൊരു കാരുണ്യപ്രവൃത്തിയിൽ പങ്കാളിയാകാൻ കൂടുതൽ പ്രചോദനമായത്.

ജയ്നമ്മ സൂസൻ

രണ്ടാമത്തെ കീമോചെയ്യാൻ ആശുപത്രിയിലിരിക്കുന്പോഴാണ് എന്‍റെ അതേ അവസ്ഥയിലുള്ള ഒരു ചേച്ചി സർഗക്ഷേത്രയിൽ വിഗ്ഗ് കൊടുക്കുന്നതിനെക്കുറിച്ചു പറഞ്ഞത്. എന്‍റെ മോൾടെ ഏറ്റവും വലിയവിഷമം എന്‍റെ മുടിയില്ലാത്ത രൂപം കാണുന്നതാണ്, മാത്രമല്ല മുടിയില്ലാത്തതു കാരണം പുറത്തേക്ക് ഇറങ്ങാനും ബുദ്ധിമുട്ടായിരുന്നു.

അങ്ങനെ ഞാൻ സർഗക്ഷേത്രയുടെ ഡയറക്ടർ അച്ചനുമായി സംസാരിച്ചു. വിഗിനുള്ള അളവ് കൊടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് വിഗ്ഗ് ലഭിച്ചു. അവിടെ ചെന്നപ്പോഴാണ് ഞങ്ങളെ പോലുള്ള അർബൂദ രോഗികൾക്കായി മുടി ദാനമായി നൽകുന്ന ഒരുപാട് നല്ലയാളുകൾ നമ്മുടെ ഇടയിൽഉണ്ട് എന്ന് മനസിലായത്. ഇങ്ങനെയൊരു കാരുണ്യപ്രവൃത്തിക്കു മുന്നിട്ടിറങ്ങിയ സർഗക്ഷേത്രയ്ക്ക് എല്ലാവിധ പ്രാർഥനാമംഗളങ്ങളും നേരുന്നു.