കുറ്റങ്ങൾ ഏറ്റുപറയാം, തണുപ്പിക്കാം മനസിനെ
ചെറുകഥാകൃത്ത് എന്ന രീതിയിൽ ഏറെ പ്രസിദ്ധനായ അമേരിക്കൻ സാഹിത്യകാരനും വിമർശകനുമാണ് എഡ്ഗാർ അലൻ പോ(1809-49). 1843-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് ‘ദി ടെൽ - ടെയ്ൽ ഹാർട്ട്’. എല്ലാം വെളിപ്പെടുത്തുന്ന ഹൃദയം എന്ന അർഥം വരുന്ന ഈ ചെറുകഥ ഒരു ഹൊറർ സ്റ്റോറി - ബീഭത്സകഥ-യാണ്.

കൊലപാതകത്തിൽ കുറ്റക്കാരനായ പ്രതി ആരോടോ ചെയ്യുന്ന കുറ്റസമ്മതം പോലെയാണു അലൻപോ കഥ അവതരിപ്പിക്കുന്നത്. കുറ്റക്കാരന്‍റെ പേരോ അയാളുടെ ജീവിത പശ്ചാത്തലമോ ഒന്നും കഥാകൃത്ത് കഥയിൽ അവതരിപ്പിക്കുന്നില്ല. എന്നാൽ പ്രതി ചെയ്യുന്ന കുറ്റസമ്മതത്തിലൂടെ അയാളുടെ മാനസികാവസ്ഥ ഒരു പരിധിവരെ കഥാകൃത്ത് നമുക്കു വ്യക്തമാക്കിത്തരുന്നുണ്ട്.

പ്രതിയുടെ വിവരമനുസരിച്ച് കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത എങ്ങനെയാണ് അയാളുടെ തലയിൽ കടന്നുകൂടിയതെന്നറിയില്ല. എന്നാൽ, ആ ചിന്ത ഉണ്ടായ നാൾ മുതൽ അതു നടപ്പാക്കാനായുള്ള വ്യഗ്രതയിലായിരുന്നു അയാൾ.

തന്‍റെ കൂടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന വൃദ്ധനായ ആ മനുഷ്യനെ പ്രതി സ്നേഹിച്ചിരുന്നു. വൃദ്ധനാകട്ടെ പ്രതിയെ മുറിപ്പെടുത്തുന്ന രീതിയിൽ ഒരിക്കലും പെരുമാറിയിരുന്നില്ല. എങ്കിൽപ്പോലും വൃദ്ധനെ കൊല്ലണമെന്ന് അയാൾ തീരുമാനിച്ചു. അതിനുള്ള പ്രധാന കാരണമായി അയാൾ തന്‍റെ കുറ്റസമ്മതത്തിൽ പറയുന്നത് വൃദ്ധന്‍റെ കഴുകക്കണ്ണുകൾ ആയിരുന്നു.
വൃദ്ധന്‍റെ കഴുകക്കണ്ണുകൾ പ്രതിയുടെമേൽ നിപതിച്ചപ്പോഴൊക്കെ അയാളുടെ രക്തം മരവിച്ചുപോയ അനുഭവമാണ് ഉണ്ടായതത്രെ! അതുകൊണ്ടാണത്രേ അയാൾ വൃദ്ധനെ കൊല്ലുവാൻ തീരുമാനിച്ചത്.

തുടർച്ചയായി ഏഴു ദിവസം അർധരാത്രിയിൽ അയാൾ വൃദ്ധനെ വധിക്കുവാനായി വൃദ്ധന്‍റെ മുറിയിലെത്തിയതാണ്. അപ്പോഴൊന്നും വൃദ്ധൻ അതൊന്നും അറിഞ്ഞില്ല. എട്ടാം ദിവസം പ്രതി മുറിയിലെത്തിയപ്പോൾ വൃദ്ധന്‍ സ്വരം കേട്ടു കണ്ണു തറന്നു. തന്‍റെ കൈയിലുണ്ടായിരുന്ന റാന്തൽ വെളിച്ചത്തിൽ പ്രതി അപ്പോൾ വൃദ്ധന്‍റെ കഴുകക്കണ്ണുകൾ കണ്ടു. ഉടനെ ആ കണ്ണുകൾ നശിപ്പിക്കാൻ വേണ്ടി എന്നപോലെ അയാൾ വൃദ്ധന്‍റെ മേൽ ചാടിവീണു വൃദ്ധനെ ശ്വാസം മുട്ടിച്ചുകൊന്നു. അതിനു മുൻപ് വൃദ്ധൻ അലറിവിളച്ചത് അന്തരീക്ഷത്തിൽ ഏറെ മുഴങ്ങിനിന്നിരുന്നു.

വൃദ്ധനെ വധിച്ച അയാൾ തെളിവ് നശിപ്പിക്കുവാൻ വേണ്ടി വൃദ്ധന്‍റെ ശരീരം കുളിമുറിയിൽ കൊണ്ടുപോയി വെട്ടിനുറുക്കി. അതിനുശേഷം വൃദ്ധന്‍റെ മുറിയിലെ തറയിൽ വിരിച്ചിരുന്ന പലകകൾ ഇളക്കി അവയുടെ അടിയിലായി മൃതശരീരം മറവുചെയ്തു. ഒരു രക്തത്തുള്ളി പോലും ഒരിടത്തും അവശേഷിപ്പിക്കാതെ എല്ലാം തുടച്ചു വൃത്തിയാക്കിയപ്പോൾ അതിരാവിലെ നാലുമണി നേരമായിരുന്നു.

അപ്പോഴാണു രണ്ടു പോലീസുകാർ വാതിലിൽ മുട്ടിയത്. രാത്രിയിൽ ആരോ അലറുന്നതുകേട്ട് അയൽക്കാർ വിളിച്ചുപറഞ്ഞതനുസരിച്ച് അവർ അന്വേഷിക്കുവാൻ വന്നതായിരുന്നു. അവരെ സ്വീകരിച്ചിരുത്തിയ പ്രതി താൻ ഉറക്കത്തിൽ സ്വപ്നം കണ്ട് അലറിയതാണെന്ന് അവരെ ബോധ്യപ്പെടുത്തി. വൃദ്ധൻ അകലെ ഒരിടത്തേക്കു യാത്ര പോയിരിക്കുകയാണെന്നും അയാൾ പറഞ്ഞു.

പക്ഷേ, അപ്പോഴേക്കും താൻ മറവുചെയ്ത വൃദ്ധന്‍റെ മൃതശരീരത്തിലെ ഹൃദയം വലിയ സ്വരത്തിൽ സ്പന്ദിക്കുന്നതായി അയാൾ കേട്ടു. ഓരോ നിമിഷം കഴിയുന്തോറും ആ സ്പന്ദനത്തിന്‍റെ സ്വരം വർധിച്ചുവന്നു. ആ സ്വരം അയാളുടെ ചെവി തകർക്കുന്നതായിട്ടാണ് അയാൾക്ക് അനുഭവപ്പെട്ടത്. തീർച്ചയായും പോലീസുകാരും അതു കേൾക്കുന്നുണ്ടാവണം - അയാൾ മനസിൽ ഉറപ്പിച്ചു.

അയാൾ കേട്ട സ്വരത്തിന്‍റെ ശക്തി സഹിക്കാൻ വയ്യാത്ത നിലയിലായപ്പോൾ അയാൾ പോലീസുകാരെ അദ്ഭുതപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ‘ഞാൻ കുറ്റം സമ്മതിക്കുന്നു. ഈ പലകകൾ നിങ്ങൾ ഇളക്കി മാറ്റൂ, നിങ്ങൾ കേൾക്കുന്ന ഭയാനകമായ സ്വരം അയാളുടെ ഹൃദയത്തിൽ നിന്നാണെന്നു നിങ്ങൾക്കു മനസിലാകും’.

അയാൾ കേട്ട ഭയാനകമായ സ്വരം മരിച്ചുപോയ വൃദ്ധന്‍റെ ഹൃദയത്തിൽനിന്നായിരുന്നില്ല. പ്രത്യുത, അത് അയാളുടെ ഹൃദയത്തിൽ നിന്നുള്ള സ്വരമായിരുന്നു; അത് അയാളുടെ മനഃസാക്ഷിയുടെ കുറ്റസമ്മതമായിരുന്നു.

വായനക്കാർക്കു മനസിലാക്കുവാൻ ഏറെ വിഷമമുള്ള ഒരു കൊലപാതകമാണു പ്രതി ചെയ്തത്. ഇമ്മാതിരിയുള്ള ഒരു കഥ അവതരിപ്പിക്കുവാൻ അലൻ പോ ശ്രമിച്ചതിന്‍റെ കാരണത്തെക്കുറിച്ചു വിമർശകരുടെ ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. എങ്കിൽപ്പോലും മനുഷ്യ മനഃസാക്ഷിയുടെ മഹത്വം വ്യക്തമാക്കുന്നതിൽ ഈ കഥ ഏറെ വിജയിച്ചിരിക്കുന്നു എന്നു നാം സമ്മതിക്കണം.
നാം ചെയ്യുന്ന കുറ്റങ്ങൾ മറ്റുള്ളവരിൽനിന്നു തന്ത്രപൂർവം മറവുചെയ്യുന്നനിൽ നാം വിജയിച്ചേക്കാം. എന്നാൽ നമ്മുടെ മനഃസാക്ഷിയിൽ അതു മറച്ചുവച്ച് ഏറെനാൾ നമുക്കു ജീവിക്കാൻ സാധിക്കുകയില്ലെന്നതാണു യാഥാർഥ്യം. എന്നു മാത്രമല്ല, നാം ചെയ്ത കുറ്റം ഏറ്റുപറഞ്ഞ് അതിനുവേണ്ട രീതിയിൽ പരിഹാരം ചെയ്താൽ മാത്രമേ നമ്മുടെ ഹൃദയത്തിൽ ശാന്തിയുണ്ടാകൂ. അല്ലാത്തപക്ഷം നമ്മുടെ ഹൃദയവും മനസും എപ്പോഴും നീറിക്കൊണ്ടിരിക്കും.

നാമാരും കഠിനമായ കുറ്റങ്ങൾ ചെയ്യുന്നവരായിരിക്കില്ല. എങ്കിൽപ്പോലും നമ്മുടെ ജീവിതത്തിലും പലപ്പോഴും വീഴ്ചകൾ സംഭവിച്ചേക്കാം. അങ്ങനെ സംഭവിക്കുവാനിടയായാൽ അവ ഏറ്റുപറഞ്ഞ് അവയ്ക്കു പരിഹാരം ചെയ്യുന്നതിൽ നാം താമസം വരുത്തരുത്. അങ്ങനെ നമുക്കു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നമ്മെ കുറ്റം വിധിക്കുന്ന നമ്മുടെ മനഃസാക്ഷിയുടെ സ്വരവും വർധിക്കുക തന്നെ ചെയ്യും. അപ്പോൾ അതുവഴി നമുക്കു നഷ്‌ടപ്പെടുന്നത് ഈ ലോകത്തിലെയും പരലോകത്തിലെയും ശാന്തിയാണ് എന്നതു നാം മറന്നുപോകരുത്.