ഓന്തിന് നിറം മാറുംപോലെ
അനു ചെറിയാൻ - സർട്ടിഫിക്കറ്റുകളിലും മറ്റുമുള്ള അവളുടെ പേര് അതാണ്. അപ്പനും അമ്മയും ആങ്ങള അനൂപും അവളെ വിളിക്കുന്നത് അനുക്കുട്ടിയെന്നാണ്. അവർക്കുമാത്രമല്ല അവളുടെ കൂട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ അവൾ അനുക്കുട്ടിയാണ്. പേരുപോലെതന്നെ ചിന്തയിലും പെരുമാറ്റത്തിലുമൊക്കെ അവൾ കുട്ടിയാണ്.

പ്രായം ഇരുപത്തിനാലായെങ്കിലും തൊട്ടാവാടി സ്വഭാവവും കൊഞ്ചിക്കുഴയലുമൊന്നും ഇപ്പോഴും അവളെ വിട്ടകന്നുപോയിട്ടില്ല. അനുവിന്‍റെ കല്യാണമാണ്. അപ്പൻ ചെറിയാനോടും അമ്മ ആലീസിനോടും തനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് അവൾ പറഞ്ഞെങ്കിലും അവർ അതത്ര ഗൗരവമായി എടുത്തിട്ടില്ല. വിവാഹാലോചന മുറുകി. ചെറുക്കനും കൂട്ടരും പെണ്ണിനെ വന്നുകണ്ടു. ചെറുക്കനും അവന്‍റെ മാതാപിതാക്കൾക്കും കൂടെവന്ന കൂട്ടർക്കുമൊക്കെ പെണ്ണിനെ ഇഷ്ടമായി.

ചെറുക്കൻകൂട്ടർ കല്യാണമുറപ്പിക്കാനും തീയതികളും മറ്റും നിശ്ചയിക്കാനും തിരക്കുകൂട്ടി. ഇങ്ങനെയൊക്കെ ആണെങ്കിലും കല്യാണക്കാര്യത്തെ സംബന്ധിച്ച് അനു ഗൗരവമായിട്ടൊന്നും ഇതുവരെയും ചിന്തിച്ചുതുടങ്ങിയിട്ടില്ല എന്നത് സത്യമാണ്. ചില നേരത്ത് ചെറുക്കനെ ഇഷ്ടപ്പെട്ടെന്നും കല്യാണത്തിന് തയ്യാറാണെന്നും പറയുന്ന അവൾ മറ്റവസരങ്ങളിൽ തീരുമാനം എടുക്കാൻ ഇനിയും സമയം വേണമെന്നും തന്‍റെ തീരുമാനം പിന്നീട് പറയാമെന്നും പറയുന്നു.

ഓന്തിനെപ്പോലെ നിറം മാറ്റുന്ന അനുവിന്‍റെ വാക്കുകളെ തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അവളുടെ വാക്കുകൾകേട്ട് എടുത്തുചാടിയാൽ അവളും അവളുടെ മാതാപിതാക്കളായ തങ്ങളും ഉൗരാക്കുടുക്കിലാവുമെന്നും ചെറിയാനും ഭാര്യ ആലീസും പറയുന്നു. ചെറുക്കൻകൂട്ടർ ചോദിക്കുന്പോൾ അവരോട് എന്തു തീരുമാനം പറയുമെന്ന ആശങ്കയിലാണ് ഇപ്പോഴും അവരിരുവരും. ചെറിയാനെയും ആലീസിനെയുംപോലെ തങ്ങളുടെ മക്കളുടെ വിവാഹാലോചനയോടും വിവാഹത്തോടും ബന്ധപ്പെട്ട് തീ തിന്നുന്നവരും മാനസികവ്യഥ അനുഭവിക്കുന്നവരുമായ മാതാപിതാക്കൾ ഇന്നേറെയാണ്.

വ്യക്തമായും കൃത്യമായും തങ്ങളുടെ മകനോ മകളോ അവർ ചെന്നുകണ്ടതോ അവരെ വന്നു കണ്ടതോ ആയ മറ്റേയാളെക്കുറിച്ചുള്ള ഇഷ്ടമോ ഇഷ്ടക്കേടോ, അഭിപ്രായമോ ഭിന്നാഭിപ്രായമോ പ്രകടിപ്പിക്കാതെ പോകുന്പോൾ ആ മാതാപിതാക്കൾ വല്ലാത്തൊരു വിഷമവൃത്തത്തിലാവുകയാണ്. കല്യാണത്തോടനുബന്ധിച്ചുള്ള കാര്യങ്ങളെ സംബന്ധിച്ചു തീരുമാനങ്ങൾ ചെറുക്കനും പെണ്ണും മാറ്റിയും മറിച്ചും പറഞ്ഞാൽ കാര്യങ്ങളൊക്കെ മുറപോലെ കൊണ്ടുപോകാൻ കഴിയുമോ? ക്രമീകരണങ്ങളൊക്കെ സമയബന്ധിതമായി നടത്താൻ സാധിക്കുമോ? വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം കാര്യങ്ങളിൽ മക്കളെമാത്രം പഴിച്ചിട്ടു കാര്യമുണ്ടോ?
കുടുംബജീവിതത്തിൽ ഏറെ അനുഭവമുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കളെ ആരോഗ്യകരമായ ഭാര്യാഭർതൃബന്ധത്തിലേക്ക് നയിക്കാനും പക്വമായ തീരുമാനം എടുക്കാനും കാലേകൂട്ടി വൈകാരികമായും, മാനസികമായും, ആദ്ധ്യാത്മികമായും ഒരുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ അപ്പന് മകനെയും അമ്മയ്ക്ക് മകളെയും സഹായിക്കാനാവും.

സിറിയക് കോട്ടയിൽ