Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരണത്തെ തള്ളിമാറ്റി എവറസ്റ്റിലേക്ക്
1953 മേയ് 29-ന് ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരി, നേപ്പാളി ടെൻസിംഗ് നോർഗെയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കുന്പോൾ ഇങ്ങു ദൂരെ കേരളത്തിൽ ആലപ്പുഴയിലെ മുതുകുളംകാരനായ എസ്. സുരേഷ് കുമാർ ജനിച്ചിരുന്നില്ല. പക്ഷെ, 39 വർഷങ്ങൾക്കിപ്പുറം 1992-ൽ, എവറസ്റ്റു കയറി, അദ്ദേഹം ഹിലാരിക്കൊരു പിൻഗാമിയായി. ഒപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യകേരളീയൻ എന്ന നിലയിൽ മലയാളിയുടെ മാനം, മാനംമുട്ടെ ഉയർത്തി. 1996-ൽ വീണ്ടും എവറസ്റ്റിലെത്തിയ അദ്ദേഹം രണ്ടു തവണ എവറസ്റ്റ് കയറിയ ഏക മലയാളി എന്ന പദവിക്കും അർഹനായി.
ഫോട്ടോഗ്രാഫർ
ഹിലാരിയെ പോലെ പർവതാരോഹണം ഹരമായി എടുക്കുകയോ എവറസ്റ്റ് കീഴടക്കുന്നത് സ്വപ്നം കാണുകയോ ചെയ്ത ആളല്ല സുരേഷ്. ഫോട്ടോഗ്രഫിയിലായിരുന്നു അദ്ദേഹത്തിന് കന്പം. ആലപ്പുഴയിലെ ചില സ്റ്റുഡിയോകളിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്പോഴാണ് അപ്രതീക്ഷിതമായി 1987-ൽ ഐടിബിപിയിൽ (ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്) ചേരുന്നത്; ഫോട്ടോഗ്രാഫറായി തന്നെ. പരിശീലനം കഴിഞ്ഞ് ഡൽഹിയിലെ ഐടിബിപിയുടെ ഹെഡ്ക്വാർട്ടറിൽ തന്നെ പോസ്റ്റിംഗ് കിട്ടി. അതാണ് വഴിത്തിരിവായത്. അവിടെ ഫോട്ടോഗ്രാഫർമാർ പലരുണ്ട്. പക്ഷെ, സുരേഷ് എന്ന ഹവി ൽദാറുടെ ഫോട്ടോഗ്രഫിയിലെ കഴിവും ആത്മാർഥതയും അന്ന് അവരുടെ ഡിഐജിയായിരുന്ന ഹുക്കുംസിങിന് നന്നായി പിടിച്ചു. അദ്ദേഹമന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കാഞ്ചൻജംഗ കൊടുമുടി കയറാനുള്ള ഒരു സംഘം രൂപീകരിക്കുന്ന സമയമാണ്. സുരേഷിനെ ഒരു ഫോട്ടോഗ്രാഫറായി അദ്ദേഹം സംഘത്തിൽ ചേർത്തു.
മാസങ്ങളോളം നീണ്ട കഠിനമായ പർവതാരോഹണ പരിശീലനം. പർവതാരോഹണം പതുക്കെ അദ്ദേഹത്തിന് ഹരമായി മാറി. പരിശീലന കാലത്തെ ശാരീരിക-മാനസിക സമ്മർദങ്ങൾ താങ്ങാൻ കഴിയാതെ ടീം അംഗങ്ങളിൽ പലരും ഇട്ടേച്ചു പോയപ്പോഴും സുരേഷ്, നിശ്ചയദാർഢ്യതയോടെ പിടിച്ചു നിന്നു.
ഹവിൽദാർ പസാംഗിന്റെ സ്മരണയിൽ
1991-ലാണ് ഹുക്കുംസിങിന്റെ നേതൃത്വത്തിൽ സുരേഷ് ഉൾപ്പെടെയു ള്ള 25 അംഗ സംഘം കാഞ്ചൻജംഗ കീഴടക്കുന്നത്. കൂടെ ജോഷിയോ ഉഗാട്ട എന്ന ജപ്പാൻകാരൻ നയിക്കുന്ന മറ്റൊരു സംഘവുമുണ്ട്. ഫലത്തിലത് ഒരു ഇൻഡോ-ജപ്പാൻ സംയുക്ത പർവതാരോഹക സംരംഭമായിരുന്നു. പര്യവേക്ഷണം വിജകരമായി പൂർത്തിയാക്കാൻ സംഘത്തിന് കഴിഞ്ഞെങ്കിലും ഏറ്റവും നിർഭാഗ്യകരമായ ഒരു സംഭവത്തിന് അവസാന നിമിഷം അവർക്ക് സാ ക്ഷിയാകേണ്ടി വന്നു. കൊടുമുടി കീഴടക്കി ഭാരതത്തിന്റെ ഫ്ളാഗ് പിടിച്ചു നിന്ന് ഫോട്ടോ എടുത്ത ഹവിൽദാർ പസാംഗ് പൊടുന്നനെ കാൽ വഴുതി പർവതത്തിന്റെ കിഴുക്കാംതൂക്കായ ഒരു ഭാഗത്തേക്ക് തെറിച്ച് വീണ് നിമിഷങ്ങൾ കൊണ്ട് അപ്രത്യക്ഷനായി. ഞെട്ടിവിറച്ചു പോയ സംഘത്തിന് നിസ്സഹായരായി നിലവിളിക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ. കാഞ്ചൻജംഗ കീഴടക്കിയതോടെ ഹുക്കുംസിങിന് ആത്മവിശ്വാസം കൂടി. 1992-ൽ എവറസ്റ്റ് കയറാൻ അദ്ദേഹം തീരുമാനിച്ചു. ഐടിബിപിയിൽ അതിനായി ഒരു സംഘം രൂപീകരിച്ച പ്പോൾ സുരേഷിനെയും അദ്ദേഹം ഉൾപ്പെടുത്തി. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലായി പലരും കൊഴിഞ്ഞുപോയി. അവസാനം ബാക്കിയായത് വെറും 26 പേർ. തീർച്ചയായും അതിലൊരാൾ സുരേഷായിരുന്നു.
ഐടിബിപിയെ കൂടാതെ ഐബി, പഞ്ചാബ്-ഹരിയാന പോലീസ്, മം ഗോളിയൻ സൈന്യം, ജപ്പാൻകാർ, പൂനെയിൽ നിന്നുള്ള നാലു സിവിലിയൻമാർ എന്നിവരുൾപ്പെട്ട ഒരു അന്താരാഷ്ട്ര പർവതാരോഹക സംഘമായിരുന്നു അത്. ഹുക്കുംസിങ് ഐടിബിപി സംഘത്തെ നയിച്ചപ്പോൾ മറ്റുള്ളവർക്ക് അവരുടേതായ സംഘനായകൻമാർ ഉണ്ടായിരുന്നു. ഡോ. കുൽക്കർണിയാണ് പൂനെയിൽ നിന്നുള്ള സിവിലിയൻ സംഘത്തെ നയിച്ചിരുന്നത്. നേപ്പാൾ വഴി എവറസ്റ്റ് കയറാനായിരുന്നു അവരുടെ തീരുമാനം. സംഘത്തിന്റെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവായിരുന്നു.
ആഹ്ലാദത്തോടെ തുടക്കം
ആദ്യം വാഹനത്തിലും പിന്നെ നേപ്പാൾ അതിർത്തി കടന്ന് ഹിമാലയത്തിലെ വനമേഖലയിൽ എത്തിയപ്പോൾ നടന്നുമായിരുന്നു സംഘത്തിന്റെ യാത്ര. കൂടെ സാധനങ്ങൾ വഹിച്ചു കൊണ്ട് ‘യാക്’ എന്നറിയപ്പെടുന്ന മൃഗങ്ങളും, മലകയറ്റവും വഴികളും നല്ല നിശ്ചമുള്ള ‘ഷെർപ്പകളു’മുണ്ട്. സംഘം പല ചെറു ഗ്രൂപ്പുകളായി പിരിഞ്ഞാണ് സഞ്ചാരം. ആദ്യമാദ്യം എല്ലാവർക്കും നല്ല ഉൻമേഷവും ആവേശവുമായിരുന്നു. പാട്ടു പാടിയും കഥകൾ പറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചും ചിരിച്ചു കളിച്ചും ഒരു എസ്കർഷന്റെ ലാഘവത്വത്തോടെയായിരുന്നു യാത്ര. ദിവസങ്ങൾ പിന്നിടുന്നതോടെ കാട്ടിൽ പെയ്തിറങ്ങുന്ന മഞ്ഞിന്റെ തണുപ്പു വീണിട്ടെന്ന പോലെ പലരുടെയും ആവേശവും ഉൻമേഷവും കെട്ടടങ്ങി.
ഏതാണ്ട് രണ്ടാഴ്ച നടന്നലഞ്ഞപ്പോഴാണ് ലക്ഷ്യ സ്ഥാനമായ എവറസ്റ്റിന്റെ താഴെയെത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 29,035 അടി ഉയരത്തി ൽ ലോകത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുകയാണ് എവറസ്റ്റ്. ലോക മാതാവ് എന്ന അർഥത്തിൽ ടിബറ്റുകാ ർ "ചോമലുങ്മ’ എന്നും പ്രാദേശിക നേപ്പാളികൾ ‘സാഗർമാത’ എന്നും വിളിക്കുന്ന പർവത ശിഖരം. എവറസ്റ്റിന്റെ 18,000 അടി ഉയരത്തിലേക്ക് നടന്നു കയറി ഹുക്കുംസിങും സംഘവും ബേസ് ക്യാന്പ് സ്ഥാപിച്ചു. അവിടെ ഒരാഴ്ചത്തെ വിശ്രമം. കൊടുമുടി കയറാനും കീഴടക്കാനുമുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകളായിരുന്നു ആ നാളുകളിൽ. പദ്ധതിപ്രകാരം ഈ ബേസ് ക്യാന്പ് കൂടാതെ 4 ക്യാന്പുകൾ കൂടി കടന്നാലേ അവർക്ക് എവറസ്റ്റിന്റെ നെറുകയി ൽ എത്താൻ കഴിയൂ. 23,500 അടി ഉയരത്തിലാണ് ആദ്യ ക്യാന്പ്. രണ്ടാമത്തേത് 25,500 അടി ഉയരത്തിൽ. മൂന്നാമത്തേത് 27,000-ൽ. നാലാമത്തേത് 28,000 അടി മുകളിൽ. പിന്നെ നേരേ എവറസ്റ്റിന്റെ ഉച്ചിയിൽ. ബേസ് ക്യാന്പിലെത്തിയപ്പോഴേക്കും സംഘത്തിൽ മിക്കവരുടെയും എവറസ്റ്റ് കീഴടക്കാനുള്ള ആശയും ആവേശവും അസ്തമിച്ചിരുന്നു.പക്ഷെ, ഹുക്കുംസിങ് എല്ലാവരേയും പ്രചോദിപ്പിച്ചും പ്രലോഭിപ്പിച്ചും എപ്പോഴും ഒപ്പം നിന്നു.
കാലിടറുന്നു
എട്ടാം ദിവസം പുലർച്ചെ രണ്ടു മണിയോടെ ആദ്യ ക്യാന്പ് എന്ന ലക്ഷ്യത്തിലേക്ക് സംഘം നടന്ന് കയറാൻ തുടങ്ങി. സമയം പുലർച്ചെ ആയിരുന്നിട്ടും പകൽ പോലെ തെളിഞ്ഞ അന്തരീക്ഷം. സംഘത്തിന് മുന്നിലായി ചെന്ന് സുരേഷ് പലയിടങ്ങളിൽ നിന്നും ആവേശത്തോടെ വീഡിയോ ചിത്രീകരിച്ചു. ഫോട്ടോ എടുക്കാൻ ധൃതിപ്പെട്ട് നടക്കുന്ന സുരേഷിനോട് സൂക്ഷിക്കാൻ ഹുക്കുംസിങ് കൂടെക്കൂടെ പറയുന്നുണ്ട്. പക്ഷെ, ഒരിടത്ത് ഫോട്ടോ കൃത്യമായി എടുക്കാൻ പിന്നോട്ട് നടന്ന സുരേഷ് പെട്ടെന്ന് ഐസിലേക്ക് മറിഞ്ഞു വീണു. എവറസ്റ്റ് കയറുന്നവരെ കെണിയിലാക്കുന്ന അനേകം അപകടങ്ങളിൽ ഒന്നായിരുന്നു അത്. സംഘാംഗങ്ങളെത്തി രക്ഷിച്ചില്ലായിരുന്നെങ്കിൽ അതിലദ്ദേഹം മുങ്ങിത്താഴുമായിരുന്നു.
രാവിലെ 11 മണിയോടെ സംഘം ആദ്യ ക്യാന്പ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. ടെന്റുകൾ തീർത്തു. അന്തരീക്ഷം പ്രതികൂലമാകും എന്നതിനാൽ 11 മണിക്കു ശേഷം മലകയറ്റം ഒഴിവാക്കി. സാധനങ്ങളും മറ്റും പെട്ടെന്ന് ടെന്റിനകത്ത് കയറ്റി എല്ലാവരും സ്ലീപ്പിംഗ് ബാഗിനകത്ത് നുഴഞ്ഞു കയറി കിടന്നു. ക്ഷീണം കാരണം എല്ലാവരും പെട്ടെന്ന് ഉറങ്ങി. എന്തോ വലിയ ശബ്ദം കേട്ട് സുരേഷ് ഉണരുന്പോൾ ടെന്റ് നിന്നു കിടുങ്ങുകയാണ്. ശക്തമായ കാറ്റും മഞ്ഞു മഴയും. അപ്പോഴേക്കും എല്ലാവരും ഉണർന്നിരുന്നു. ആരും പുറത്തിറങ്ങരുത് എന്ന് ഹുക്കുംസിങ് വയർലസിലൂടെ നിർദേശം നൽകി. തുടർന്നുള്ള രണ്ടു ദിവസം ടെന്റിൽ തന്നെ.
മൂന്നു മരണം
മൂന്നാം ദിവസം രാവിലെയാണ് കാലാവസ്ഥ തെളിയുന്നത്. പിറ്റേന്നു പുലർച്ചെ രണ്ടാമത്തെ ക്യാന്പ് തേടിയുള്ള യാത്ര തുടങ്ങി. അന്ന് പക്ഷെ, രണ്ടാം ക്യാന്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ ഒന്നാം ക്യാന്പിലേക്കു തന്നെ അവർക്ക് മടങ്ങേണ്ടി വന്നു. അതിനിടയിൽ വീണ്ടും കാലാവസ്ഥ മോശമായി. നാലു ദിവസത്തെ ശ്രമത്തിനൊടുവിലാണ് രണ്ടാമത്തെ ക്യാന്പ് അവർക്ക് ഉറപ്പിക്കാൻ കഴിഞ്ഞത്. ചിലർ മലകയറ്റം മതിയാക്കി താഴെയുള്ള ബേസ് ക്യാന്പിലേ ക്ക് മടങ്ങിപ്പോയി. മറ്റു ചിലരുടെ കൈകാലുകൾ കൊടിയ തണുപ്പിൽ മരവിച്ച് പ്രവർത്തനരഹിതമായി. അവർ അനങ്ങാനോ എണീൽക്കാനോ ആവാതെ സ്ലീപ്പിംഗ് ബാഗിനകത്ത് കിടന്നു. അത്തരക്കാരെ ഉപേക്ഷിച്ച് മുന്നേറുകയല്ലാതെ വേറെ നിവൃത്തിയില്ല. അവരെ അങ്ങനെ തന്നെ വിട്ട് ബാക്കിയുള്ളവർ മൂന്നാം ക്യാന്പിലേക്ക് മലകയറാൻ ശ്രമം തുടങ്ങി. ഒരാഴ്ച് ശ്രമിച്ചിട്ടാണ് മൂന്നാം ക്യാന്പ് ശരിയായത്. അപ്പോഴേക്കും ഹൃദയഭേദകമായത് സംഭവിച്ചിരുന്നു. മരവിച്ച് അവശരായവർ മൂന്നു പേരും സ്ലീപ്പിംഗ് ബാഗിനകത്തുതന്നെ മരണത്തിന് കീഴടങ്ങി.
മരിച്ചിട്ടും വീഴാതെ
മൂന്നാമത്തെ ക്യാന്പിലാണ് മറ്റൊരു ദാരുണസംഭവമുണ്ടായത്. പൂനെയിൽ നിന്നും വന്ന ഡോ.കുൽക്കർണിയുടെ സംഘം രണ്ടാം ക്യാന്പിൽ നിന്നു പുറപ്പെട്ടത് വളരെ വൈകിയാണ്. ഹുക്കുംസിങിന്റെ സംഘം ക്യാന്പിലെത്തി ടെന്റുകൾ കെട്ടുന്ന സമയത്ത് അവരെത്തിയിരുന്നില്ല. പിറ്റേ ദിവസം പുലർച്ചെയാണ് മനസ് മരവിപ്പിക്കുന്ന ആ കാഴ്ച കണ്ടത്. ക്യാന്പിനും കുറേ താഴെയായി തുറന്ന സ്ഥലത്ത് ഡോ.കുൽക്കർണിയും സംഘവും വരിവരിയായി മഞ്ഞിൽ പുതഞ്ഞ് ഒരു ടാബ്ലോയിലെന്നപോലെ നിൽക്കുന്നു. സത്യത്തിൽ അവർ നാല് പേരും മരിച്ച് മരവിച്ച് നിൽക്കുകയാണ്. വൈകി എത്തിയ അവർ ക്യാന്പിലെ ടെന്റുകളൊന്നിൽ എത്തുന്നതിന് മുന്‍പ് നിർഭാഗ്യത്തിന് മഞ്ഞു വീഴ്ചയിൽ കുടുങ്ങിപ്പോയതാണ്.
നാലാമത്തേതും അവസാനത്തേതുമായ ക്യാന്പിലെത്താൻ ഒരാഴ്ചയെടുത്തു. ആ യാത്രയിലാണ് പേടിപ്പെടുത്തുന്ന മറ്റൊരു മരണം സംഭവിച്ചത്. സംഘത്തിന് നല്ല ആഴവും വീതിയുമുള്ള ഒരു ഐസ് കിടങ്ങ് കടക്കേണ്ടതുണ്ടായിരുന്നു. നീളമുള്ള നാല് അലുമിനിയം ഏണികൾ കൂട്ടി ബോൾട്ടിട്ട് ഉറപ്പിച്ച് കിടങ്ങിന് മുകളിൽ പാലം തീർത്താണ് അപ്പുറം കടക്കുന്നത്. സംഘത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു മിടുക്കൻ ഷെർപ അഞ്ചു കിലോ ഭാരം വരുന്ന ഗ്യാസ് സിലിണ്ടറും പുറത്തേറ്റി ആദ്യം കടക്കാൻ ഒരുങ്ങി. കാൽഭാഗം എത്തിയപ്പോഴാണ് ബാലൻസ് തെറ്റി അയാൾ താഴേക്ക് വീണത്. ഇടുപ്പിൽ കയർ ഹൂക്ക് ചെയ്തിരുന്നെങ്കിലും ആ വീഴ്ച കണ്ട് പേടിച്ച സംഘത്തിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. ആഴമുള്ള കിടങ്ങിൽ കയറിൽ തൂങ്ങിയാടുന്ന അവനെ ഒരു വിധം വലിച്ചു മുകളിൽ കയറ്റി. പക്ഷെ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയസ്തംഭനത്തിൽ അവൻ മരിച്ചു.
എവറസ്റ്റിൽ
1992 മേയ് 10-ന് സംഘം എവറസ്റ്റിന് മുകളിലെത്തി. തെളിഞ്ഞതും അനുകൂലവുമായ കാലാവസ്ഥയായിരുന്നു അപ്പോൾ. അവരവിടെ ഭാരതത്തിന്റെ ത്രിവർണ പതാക ഉയർത്തി.
ഒപ്പമുണ്ടായിരുന്ന പലരെയും ദൗത്യത്തിനിടെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ധീര സ്മരണകൾ വിജയത്തിന്റെ കൊടുമുടിയിലും തിളങ്ങിനിന്നു. ഭാരത് മാതാകീ ജയ് വിളികളും ആരവങ്ങളും കൊണ്ട് അവർ ആ അസുലഭ മൂഹൂർത്തം ആഘോഷിച്ചു. സംഘനേതാവായ ഹുക്കുംസിങ് പ്രധാനമന്ത്രി നരസിംഹറാവുവിനെ സാറ്റലൈറ്റ് ഫോണിൽ വിളിച്ച് തങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ എത്തിയ കാര്യം പറഞ്ഞു. സംഘത്തിലെ മുഴുവൻ പേർക്കും അദ്ദേഹം ആശംസകൾ നേർന്നു.
തിരിച്ചിറങ്ങിയ സംഘം നേപ്പാളിലെത്തിപ്പോൾ നേരേ പോയ ത് എവറസ്റ്റ് കയറുന്നവരുടെ എക്കാലത്തേയും വലിയ നായകന്റെ ഭവനത്തിലേക്കാണ്-എഡ്മണ്ട് ഹിലാരിയുടെ! ആഹ്ലാദപൂർവം അവരെ സ്വീകരിച്ചാനയിച്ച അദ്ദേഹം അവർക്കായി ഒരുഗ്രൻ വിരുന്നൊരുക്കുകയും ചെയ്തു. ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ പ്രധാനമന്ത്രിയും പ്രസിഡണ്ടും ഉൾപ്പെടെ നി രവധി ഉന്നതരുടെ അഭിനന്ദനങ്ങൾ അവരുടെ സംഘം ഏറ്റുവാങ്ങി. പിന്നെ അനുമോദനങ്ങളുടെ പെരുമഴയായിരുന്നു.
കിട്ടാത്ത സമ്മാനത്തിന്റെ കഥ
1996-ൽ ഐടിബിപിയുടെ മറ്റൊരു സംഘം ചൈന വഴി എവറസ്റ്റ് കയറിയപ്പോൾ അവർക്കൊപ്പവും സുരേഷ് ഉണ്ടായിരുന്നു. ആ മിന്നുന്ന വിജയ ങ്ങളുടെ പിൻബലത്തിലാണ് 1997-ൽ ഐടിബിപിയിൽ നിന്നും അദ്ദേഹം എസ്പിജിയിൽ(സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്)ബോംബ് ഡിറ്റക്ഷൻ വിദഗ്ധനായി എത്തുന്നത്. പ്രധാനമന്ത്രിമാരായ വി.പി.സിങ്, ചന്ദ്രശേഖർ, ഐ. കെ. ഗുജ്റാൾ, എ.ബി.വാജ്പേയ്, മൻമോഹൻസിങ് എന്നിവരുടെ സുരക്ഷാ സംഘത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 2008 ൽ ജോലിയിൽ നിന്നു സ്വ യം വിരമിച്ചു. സുരേഷ്, ആദ്യം എവറസ്റ്റ് കയറിയതിന്റെ കാൽ നൂറ്റാണ്ട് തികഞ്ഞത് കഴിഞ്ഞ വർഷമാണ്. അതിന്റെ അഭിമാന മുഹൂർത്തത്തിലും ആഹ്ലാദകരമായ ആ ഓർമയുടെ ശോഭ കെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മനസിൽ ഒരു പ്രയാസം അസ്വസ്ഥത പടർത്തുന്നു. 1997-ൽ, അന്നത്തെ നായനാർ സർ ക്കാർ മലയാളിയുടെ മുഴുവൻ അഭിമാനമായി തീർന്ന ഈ പർവതാരോഹകന് പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ സമ്മാനം ഇതുവരെ മുഴുവനായും കിട്ടിയില്ല എന്നതാണത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് അതിൽ നിന്നും 1 ലക്ഷം രൂപ നൽകിയത്. ബാക്കി തുക ഇപ്പൊഴും കിട്ടാക്കനി തന്നെ!
മിനീഷ് മുഴപ്പിലങ്ങാട്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top