ഹൃദയത്തിലേക്കൊരു ടിക്കറ്റ്.., പാട്ടുകളിലേക്കും...
പോൾ സൈമണ് ആ പ്രണയം എന്തുമാത്രം പ്രചോദനമായിരുന്നിരിക്കും! പാട്ടുയാത്രകൾക്കിടയിൽ കണ്ടുമുട്ടിയ പതിനേഴുകാരി. അമേരിക്കയിൽനിന്ന് ഇംഗ്ലണ്ടിലെ ബ്രെന്‍റ് വുഡിലെത്തി റെയിൽവേ ഇൻ ഫോക്ക് ക്ലബിനുവേണ്ടി പാടുന്പോഴാണ് സൈമണ്‍ പാർട്-ടൈം ടിക്കറ്റ് വില്പനക്കാരിയായ കാത്ത് ലീൻ മേരി ചിറ്റി എന്ന കാത്തിയെ പരിചയപ്പെട്ടത്. അന്നയാൾക്ക് 22 വയസ്. ആ ഹൃദയങ്ങൾ കൂട്ടുകാരായി.

വൈകാതെ അവർ അമേരിക്കയിലേക്കു യാത്രപോയി. ബസുകളിൽ നാടുകണ്ടു കറങ്ങി. വീണ്ടും ഇംഗ്ലണ്ടിലെത്തി അല്പനാൾ കഴിയുന്പോഴേക്കും സൈമണ്‍ പാട്ടുകൾകൊണ്ട് പ്രശസ്തനായിരുന്നു. അയാൾക്ക് അമേരിക്കയിലേക്കു മടങ്ങേണ്ട സമയമായി. എന്നാൽ കാത്തി കൂടെപ്പോയില്ല. ഒരു നാണക്കാരിയായ അവൾ ഒതുങ്ങിക്കൂടി. സൈമണിന്‍റെ വിജയയാത്രയിൽനിന്നു വിട്ടുനിൽക്കാനായിരുന്നു അവളുടെ തീരുമാനം, അയാളുടെ ജീവിതത്തിൽനിന്നും. പതിയേ ആ ബന്ധം മുറിഞ്ഞു.

പോൾ സൈമണു പക്ഷേ, കാത്തിയെ അങ്ങനെ മറന്നുകളയാനാവില്ലായിരുന്നു. സംഗീതജീവിതത്തിന്‍റെ നിർണായക ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ആദ്യ പ്രണയമാണ്. അയാൾ രണ്ടു പാട്ടുകളിൽ കാത്തിയുടെ പേരു ചേർത്തു (അതോ അറിയാതെ വന്നുചേർന്നതോ!). അതിലൊന്നിന്‍റെ പേര് കാത്തീസ് സോംഗ് എന്നായിരുന്നു. അതെ, കാത്തിയുടെ പാട്ട്! കാത്തി ഇപ്പോൾ എവിടെയുണ്ടെന്നറിയില്ല. പക്ഷേ, പോൾ സൈമണ്‍ പാട്ടുവേദികളിൽനിന്ന് ഒഴിയുകയാണ്.

ഫെയർവെൽ ടൂർ

ഹോംവേർഡ് ബൗണ്ട്- ദ ഫെയർവെൽ ടൂർ എന്നാണ് പോൾ സൈമണ്‍ തന്‍റെ അടുത്ത സംഗീത പര്യടനത്തിനു പേരിട്ടിരിക്കുന്നത്. അതോടെ ലൈവ് ഷോകൾ അവസാനിപ്പിക്കാനാണ് എഴുപത്താറുകാരനായ പോളിന്‍റെ തീരുമാനം. ഫോക്ക്, റോക്ക്, പോപ്പ് ശാഖകളിൽ ഒട്ടേറെ ആൽബങ്ങളും ഗാനങ്ങളും സമ്മാനിച്ചാണ് പോൾ ഫ്രെഡറിക് സൈമണ്‍ ജനഹൃദയങ്ങളിൽ ഇടംനേടിയത്. ഗായകനും രചയിതാവും നടനും ഗിറ്റാറിസ്റ്റുമാണ് അദ്ദേഹം. 1957 മുതൽ സംഗീതരംഗത്തുള്ള സൈമൺ വിഖ്യാതമായ ഗ്രാമി അവാർഡ് 16 തവണ നേടിയിട്ടുണ്ട്. ആർട്ട് ഗാർഫങ്കെലുമായി ചേർന്ന് 1964ൽ രൂപംകൊടുത്ത സൈമണ്‍ ആൻഡ് ഗാർഫങ്കെൽ ഡ്യുവോ വൻ വിജയമായി. പാട്ടുകൾ മിക്കവയും സൈമണിന്‍റെ വിരൽത്തുന്പിൽ വിരിഞ്ഞവയായിരുന്നു. ദ സൗണ്ട് ഓഫ് സൈലൻസ്, മിസിസ് റോബിൻസണ്‍, ബ്രിജ് ഓവർ ട്രബിൾഡ് വാട്ടർ... 1970ൽ ആ കൂട്ടുകെട്ടു പിരിഞ്ഞു. സൈമണ്‍ തന്‍റെ സോളോ കരിയർ തുടർന്നു. 1986ൽ പുറത്തിറക്കിയ ഗ്രേസ് ലാൻഡ് എന്ന ആൽബം അക്കാലത്ത് ചൂടപ്പമായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും സൈമണിനെ തേടിയെത്തി.

""പെർഫോമിംഗ് കരിയർ സ്വാഭാവികമായും അവസാനിപ്പിക്കേണ്ടിവരുന്പോൾ എന്താവും മനസ്സിൽ ബാക്കിയാവുകയെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോഴെനിക്കത് കൃത്യമായി അറിയാം- അല്പം ആശയക്കുഴപ്പം, ഒപ്പം അല്പം സുഖവും ആശ്വാസവും...''- സൈമണ്‍ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

""എനിക്കു സംഗീതമുണ്ടാക്കാൻ ഇഷ്ടമാണ്. ശബ്ദത്തിന് ഇടർച്ചയുമില്ല. സംഗീതത്തെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും''.

തന്‍റെ ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന വിൻസെന്‍റ് എൻഗ്വിനി കഴിഞ്ഞ ഡിസംബറിൽ മരിച്ചതും ലൈവ് ഷോകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു വേഗംകൂട്ടിയെന്ന് സൈമണ്‍ കൂട്ടിച്ചേർക്കുന്നു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

ബ്രിട്ടനിൽ അദ്ദേഹത്തിന്‍റെ ഫെയർ വെൽ ടൂറിനുള്ള ടിക്കറ്റുവില്പന തുടങ്ങിയിരിക്കുന്നു. കാത്തിയെന്ന പഴയ ടിക്കറ്റുവില്പനക്കാരിയെ പോൾ സൈമണ്‍ ഓർക്കാതിരിക്കാൻ വഴിയില്ല. പ്രണയദിനം മൂന്നുനാൾമാത്രം അകലെ...

ഹരിപ്രസാദ്‌