Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുടുംബം പുലർത്തിയ പശുക്കൾ
നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസനോടു മോഹൻലാൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘‘എടാ വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്’’. ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോൾ വായ്പയെടുത്തു പശുവിനെയും കിടാവിനെയും വാങ്ങിയശേഷം ഇരുവരും മനക്കോട്ട കെട്ടുന്നതാണു രംഗം. “ഇപ്പോ രണ്ടു പശു, അതിനി നാലാകും, പിന്നെ പത്ത്, അൻപത്, നൂറ്, ആയിരം... നമുക്ക് നല്ലൊരു വീടുവയ്ക്കണം, കാർ വാങ്ങണം, പിന്നെ ഫ്രിഡ്ജ്, ടിവി, എസി... നമുക്കു സുഖിക്കണം’’. സിനിമയിലിതു കോമഡി രംഗമായിരുന്നെങ്കിലും പശുക്കളെ വളർത്തി ജീവിതത്തിലും ഇതുപോലെ മനക്കോട്ട കെട്ടിപ്പൊക്കിയവരുണ്ടായിരുന്നു. പഴയതലമുറക്കാരായ അവർ മനസിൽ കെട്ടിയ കോട്ടകൾ സിനിമയിലെപോലെ വീണുടഞ്ഞുമില്ല.
സ്ഥിരജോലിയും മാസശന്പളവും അത്യപൂർവമായിരുന്ന കാലം. ബാങ്ക് ബാലൻസ് അന്നു കൗതുകമായിരുന്നു. നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നന്നത്തെ അപ്പത്തിനു വക കണ്ടെത്തിയിരുന്നവർ. ഉപ്പും ഉണക്കമീനുമൊഴികെ തങ്ങൾക്കു വേണ്ടതെല്ലാം മണ്ണിൽ വിളയിച്ചെടുത്തവർ. അധികവരുമാനത്തിനും സന്പാദ്യത്തിനും അവർ കണ്ടെത്തിയതായിരുന്നു പശുവളർത്തൽ. അതവരെ ദാരിദ്ര്യത്തിൽനിന്നകറ്റി. പശുവുള്ള വീട്ടിൽ പട്ടിണി പടികയറാൻ മടിച്ചു.
വീടിനൊപ്പം തൊഴുത്ത്
രണ്ടുമൂന്നു പതിറ്റാണ്ടു മുൻപുവരെ തൊഴുത്തില്ലാത്ത ഗ്രാമീണഭവനങ്ങളില്ലായിരുന്നു. വീടുകളുടെ അടുക്കളപ്പുറത്തായിരുന്നു അവയുടെ സ്ഥാനം. തൊഴുത്തിൽ പല പ്രായത്തിലുള്ള മൂന്നോനാലോ പശുക്കൾ. അതിലൊന്നെങ്കിലും കറവപ്പശു ആയിരിക്കും. തൊഴുത്തിന്റെ ഒരു ഭാഗത്തായി ആട്ടിൻകൂട്. പശുക്കളേക്കാൾ കൂടുതലാകും ആടുകളുടെ എണ്ണം. കുഞ്ഞുങ്ങളായിരിക്കും കൂടുതൽ. പശുവായും ആടായും വർഷത്തിൽ ഒന്നോ രണ്ടോ പ്രസവങ്ങൾ. വീട്ടുകാർക്കത് ആഘോഷവേളകളായിരുന്നു. വളർത്തുമൃഗങ്ങളുടെ കരച്ചിലും ബഹളവും അവർക്ക് ഐശ്വര്യത്തിന്റെ സൈറൺവിളികളായി.
പാലും തൈരും വെണ്ണയും ഭക്ഷണത്തിന്റെ നല്ലൊരുഭാഗം ഏറ്റെടുത്തു. ഒപ്പം വീട്ടുകാരുടെ ആരോഗ്യസംരക്ഷണവും. വീട്ടാവശ്യം കഴിഞ്ഞു ബാക്കി പാൽ വിറ്റു സ്ഥിരവരുമാനം ഉറപ്പാക്കി. പശുക്കളുടെ ചാണകം പുരയിടങ്ങളെ ഫലഭൂയിഷ്ടമാക്കി. വിളകളെ കൊഴുപ്പിച്ചു. മണ്ണിനെ പിശറാക്കുന്ന രാസവളങ്ങൾ നാട്ടിൽപുറ കൃഷിയിടങ്ങളിലേക്ക് അന്നെത്തിയിരുന്നില്ല. സ്വന്തം കൃഷികൾക്ക് ഉപയോഗിച്ചശേഷമുള്ള ചാണകം വിറ്റ് അതിൽനിന്നും പണം നേടി. നെൽകൃഷിയുണ്ടായിരുന്നവർ നിലമുഴുകാനായി മൂരിക്കുട്ടന്മാരെ പ്രത്യേക പരിചരണങ്ങളോടെ വളർത്തിയിരുന്നു. കാളകളും കലപ്പയുമുള്ളവർക്കു കൃഷിയിറക്കൽവേളകളിൽ നല്ല കൊയ്ത്തായിരുന്നു.
വീടുപണിയും വിവാഹവും
ബാങ്കിലെ സ്ഥിരനിക്ഷേപം പോലായിരുന്നു പെറ്റുപെരുകുന്ന പശുക്കളും ആടുകളും. ആവശ്യങ്ങൾ വരുന്പോൾ അവയെ വിറ്റുകാശാക്കി കാര്യങ്ങൾ നടത്തി. സ്വർണവും വീട്ടുപകരണങ്ങളും വാങ്ങി. വീടുപണിയും പെൺമക്കളുടെ വിവാഹവും വരെ ഇവകൊണ്ടു നടത്തിയിരുന്നു. പശുക്കൾക്കു കിടക്കാനും പുല്ലു തിന്നാനും സൗകര്യപ്രദമായ രീതിയിലായിരുന്നു തൊഴുത്തുകൾ. മുന്നിൽ പുൽതൊട്ടി. പശുക്കൾക്കു പുൽതൊട്ടിയിലേക്കു തലയിടാൻ കിളിവാതിലുകൾ. ചാണകവും മൂത്രവും ഒഴുകി വീഴുംവിധം പിന്നിൽ ചാണകക്കുഴി. തൊഴുത്തിന്റെ മേൽതട്ടിൽ വൈക്കോൽ സംഭരിച്ചുവയ്ക്കാൻ സ്ഥലം.
പറന്പത്തും പാടത്തും പശുവിനെയും ആടിനെയും തീറ്റിക്കാൻ കൊണ്ടുപോകുന്നത് അന്നത്തെ കുട്ടികളുടെ വിനോദമായിരുന്നു. വളർത്തുമൃഗങ്ങളുള്ള വീട്ടുകാർ വീടടച്ചിട്ട് ഒരുദിവസം പോലും മാറിനിൽക്കാറില്ലായിരുന്നു. പുറത്തുപോകുന്നവർ ‘വീട്ടിൽ പശുക്കളുള്ളതാ’ എന്നു പറഞ്ഞു പെട്ടെന്നു തിരിച്ചെത്തിയിരുന്നു. കറവപ്പശുക്കളെ രണ്ടുനേരം കുളിപ്പിക്കുകയും തൊഴുത്ത് ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്തിരുന്നു.
വീട്ടിലെ അംഗങ്ങൾ
പശുക്കളടക്കമുള്ള വളർത്തുമൃഗങ്ങൾ വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നു. ഓരോന്നിനും ഓമനപ്പേരുകളുണ്ടായിരുന്നു. അമ്മിണി എന്നോ മിനിക്കുട്ടിയെന്നോ പേരുചൊല്ലി വിളിച്ചാൽ അവ തലയുയർത്തി നോക്കുമായിരുന്നു. ചിലതു കെട്ടിയ കുറ്റിയും പറിച്ച് ഓടിയെത്തിയിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അവർ തമ്മിലുള്ള അടുപ്പം.
പശുക്കളും പട്ടിയും കോഴിയും പൂച്ചയുമൊക്കെയായി പഴയകാല വീടുകളുടെ അകവുംപുറവും സജീവമായിരുന്നു. വല്ലാത്ത പോസിറ്റീവ് എനർജി അവ വീട്ടുകാർക്കു നൽകി. ഏതുസമയവും കർമനിരതരാകാൻ വളർത്തുമൃഗങ്ങൾ വീട്ടുകാരെ നിർബന്ധിച്ചു. പുല്ല് വെട്ടലും തീറ്റ നൽകലും കുളിപ്പിക്കലും പാൽ കറക്കലുമായി സദാസമയം തിരക്ക്. ശരീരത്തിലും മനസിലും അത് ഊർജം നിറച്ചു.
മാസശന്പളത്തിന്റെ താങ്ങില്ലാതിരുന്നിട്ടും പണ്ടത്തെ വീടുകൾ സ്വയംപര്യാപ്തമായതിനു പിന്നിൽ തൊഴുത്തുകളുടെ പങ്കു ചെറുതല്ലായിരുന്നു. നാട്ടിൻപുറത്തുകാർ മാത്രമല്ല, നഗരവാസികളും പശുക്കളെ വളർത്തി അക്കാലത്ത് അല്ലലില്ലാത്തജീവിതം സ്വന്തമാക്കി. മലബാറിലേയും ഹൈറേഞ്ചിലേയുമൊക്കെ കുടിയേറ്റക്കാരുടെ കുടുംബം പുലർത്താനും പശുക്കളായിരുന്നു സഹായം.
പശുക്കൾ ഫാമിലേക്ക്
പാൽക്ഷാമം പണ്ടു കേട്ടുകേൾവിയില്ലായിരുന്നു. കറവയുള്ള വീടുകളിൽ നേരിട്ടുപോയി ആളുകൾ പാൽവാങ്ങി. ചായക്കടകളിൽ കുപ്പികളിലാക്കി പാൽ എത്തിച്ചുകൊടുത്തു. 1980 കളിൽ മിൽമ പോലുള്ള പാൽ സൊസൈറ്റികൾ രംഗത്തെത്തിയെങ്കിലും അവരുടെ വിതരണം വ്യാപകമാകാൻ പിന്നേയും വർഷങ്ങളെടുത്തു. അതുവരെ പഴയരീതി തുടർന്നു.
പശുവളർത്തലും പാൽവിൽപ്പനയും പാടേ നിലച്ചിട്ടൊന്നുമില്ല. പശുക്കളെ വളർത്തി ജീവിക്കുന്നവർ ഇന്നുമുണ്ട്. പക്ഷേ, അവർ അതിവിരളമായിരിക്കുന്നു. ഗ്രാമങ്ങളിൽ നൂറ് വീടെടുത്താൽ ഒന്നോരണ്ടോ കണ്ടാലായി. നഗരങ്ങളിൽ പതിനായിരത്തിൽപോലും ഒന്നു കണ്ടെന്നുവരില്ല. വലിയ ഫാമുകളിലാണ് ഇപ്പോൾ പശുക്കളധികവും. പശുവളർത്തലിന്റെ മെച്ചം ഗ്രാമീണജനത വേണ്ടെന്നു വച്ചപ്പോൾ അതിലെ ലാഭം മനസിലാക്കി വൻകിടക്കാർ ഏറ്റെടുത്തു. ഫാമുകളിൾ പശുപരിപാലനം ഹൈടെക് രീതിയിലാണ്. ഫാനിന്റെകാറ്റുകൊണ്ട്, പാട്ടുകേട്ടാണു പശുക്കൾ ഫാമിൽ കഴിയുന്നത്. കറക്കാൻ കറവയന്ത്രം. കാലിത്തീറ്റകൾ പലവിധം.
പശുസൗഹൃദ നാട്
പാലുത്പാദനം കൂട്ടാൻ പലവഴിക്കും പലതും ചെയ്യുന്നുണ്ട്. പാൽവില ഇടയ്ക്കിടെ കൂട്ടുന്നു. സബ്സിഡികൾ നൽകുന്നു. മികച്ചയിനം പശുക്കളെ ലഭ്യമാക്കുന്നു. പണ്ട് ഒന്നോരണ്ടോ ലിറ്റർ പാലാണ് ഒരു പശുവിൽനിന്നു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇരുപതും മുപ്പതും ലിറ്ററാണ്. അതനുസരിച്ചു പശുക്കളുടെ വിലയും കൂടി. അരലക്ഷത്തിനു മേലോട്ടാണു പശുവില.
ഇന്നു സൊസൈറ്റികളുടെ നിയന്ത്രണത്തിലാണു പൂർണമായും പാൽവിതരണം. ഇവയുടെ പ്രവർത്തനം തടസപ്പെട്ടാൽ ഒരുതുള്ളി പാൽപോലും എങ്ങുമെത്തില്ല. സൊസൈറ്റിയുടെ വരവ് ക്ഷീരകർഷകരെ നന്നായിത്തന്നെ സഹായിച്ചു. എത്ര പാൽ ഉത്പാദിപ്പിച്ചാലും വിപണനം നടക്കും. ഗുണമേന്മയനുസരിച്ചു പാലിനു വിലയും പുറമെ ലാഭവിഹിതവും ലഭിക്കും. കാലിത്തീറ്റ എത്തിച്ചുകൊടുക്കും. അനുകൂലസാഹചര്യങ്ങൾ ഒരുപാടുണ്ട്. മഴക്കൂടുതലുള്ള കാലാവസ്ഥയും പുല്ലിന്റെ ലഭ്യതയും കേരളത്തെ പശുസൗഹൃദമാക്കുന്നു. പക്ഷേ, പാലുത്പാദനം കൂടുന്നില്ല. പകരം ഗുണമേന്മ തിട്ടപ്പെടുത്താത്ത ഇതരസംസ്ഥാന പാൽ ഇങ്ങോട്ട് ഒഴുകുന്നു.
ചാണകം അറയ്ക്കുന്നു
പണ്ടത്തെ തൊഴുത്തുകൾ മിക്കതും ഇടിച്ചു നിരത്തപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്നവ പശുക്കളില്ലാതെ അനക്കമറ്റ് അനാഥമായി കിടക്കുന്നു. പാൽ എല്ലാവർക്കും വേണമെങ്കിലും പശു പരിപാലനം പുതുതലമുറയ്ക്ക് ഇഷ്ടമല്ല. വൃത്തിയില്ലാത്ത മുഷിപ്പൻപണിയായി അവരതിനെ കാണുന്നു. കൈകൊണ്ടു ചാണകം വാരുകയും ചാണകംമെഴുകിയ നിലങ്ങളിൽ പായപോലും വിരിക്കാതെ കിടന്നുറങ്ങുകയും ചെയ്തിരുന്നു പഴയതലമുറ. മനുഷ്യവിസർജ്യംപോലെ അറപ്പുളവാക്കുന്ന ഒന്നാണ് ഇന്നുള്ളവർക്കു ചാണകം.
സ്ഥലപരിമിതിയും സമയക്കുറവുമാണു പശുക്കളിൽനിന്ന് ആളുകളെ അകറ്റിയതെന്നാണു പറച്ചിൽ. ഇതിൽ വാസ്തവമില്ലാതില്ല. വലിപ്പത്തിലുള്ള വീടുകൾ കെട്ടിപ്പൊക്കാനുള്ള മത്സരത്തിനിടെ സ്ഥലം ഒരുപാട് നഷ്ടപ്പെട്ടു. ഒടുവിൽ വീടുവയ്ക്കാൻ സ്ഥലമില്ലാതായി. അഞ്ചു സെന്റിലും രണ്ടു സെന്റിലും വരെ ഇപ്പോൾ വീടുകൾ തീർക്കുന്നു. അവിടെ എവിടെ തൊഴുത്ത് പണിയും. ഒരു പശുവിനെ വളർത്താമെന്നു വച്ചാൽതന്നെ എന്തു തീറ്റ നൽകും. പണ്ടു പശുക്കളെ പറന്പുകളിലും ഇടവഴികളിലും മറ്റും അഴിച്ചുവിടുമായിരുന്നു. പുല്ലു തിന്നു വയറ് നിറഞ്ഞ് അവ തനിയെ തൊഴുത്തിൽ തിരിച്ചെത്തുമായിരുന്നു. ഇന്നതു ചിന്തിക്കാനാവില്ല. പശുവിനെ അഴിച്ചുവിട്ടാൽ ജയിലിൽ കിടക്കേണ്ടിവരും.
മേച്ചിൽപുറങ്ങൾ ഇല്ലാതായി
റബർ തോട്ടങ്ങളാണു കന്നുകാലികളുടെ മേച്ചിൽപുറങ്ങൾ ഇല്ലാതാക്കിയത്. തെങ്ങും കമുകും കശുമാവും വളരുന്ന പറന്പുകളിൽ പുല്ല് ധാരാളമായിരുന്നു. കൃഷിക്കു നാശമില്ലാതെ അഴിച്ചുവിട്ടോ കെട്ടിയിട്ടോ പശുക്കളെ തീറ്റാമായിരുന്നു. റബർതോട്ടങ്ങളിൽ പുല്ലില്ല. റബർമരങ്ങളുടെ ഇടതൂർന്ന മേലാപ്പിനു കീഴിൽ പുല്ല് വളരില്ല. ഇതൊന്നും വീട്ടിലൊരു പശുവിനെ വളർത്താൻ തടസം നിൽക്കുന്ന കാര്യങ്ങളല്ല. മനസുണ്ടേൽ മാർഗവുമുണ്ട്. നഗരങ്ങളുടെ കാര്യം വിടാം. മതിലുകൾക്കിടയിൽ ഞെരുങ്ങി കഴിയുന്നവരോടു പശുക്കളെപ്പറ്റി പറയാനാവില്ല. നഗരത്തിനു പുറത്തെ വിശാലത ഇപ്പോഴുമുണ്ട്. ഒരാൾക്കു സ്വന്തമായ ഭൂമിയുടെ അളവിൽ കുറവുണ്ടായേക്കാം. അഞ്ചു സെന്റിലെ വീടുകൾ അവിടെയും കണ്ടേക്കാം. പക്ഷേ കൂടുതലും അങ്ങനെയുള്ളവരല്ല. പത്തു സെന്റിനുമേൽ ഭൂമിയുള്ളവർക്കാണു ഭൂരിപക്ഷം.
അവർക്കവിടെയൊരു തൊഴുത്തു കെട്ടാം. ചാണകക്കുഴി അൽപം ശാസ്ത്രീയമാക്കിയാൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളൊഴിവാക്കാം. മഴ തുടങ്ങുന്പോൾ മുറ്റത്തും പറന്പിലും പുല്ല് ആർത്തുവളരുന്ന പ്രതിഭാസം ഇപ്പോഴും നടക്കുന്നുണ്ട്. കൂലിക്ക് ആളെ നിർത്തി ചെത്തിയോ വെട്ടിയോ ഇപ്പോഴത് ഒഴിവാക്കുന്നു. പ്ലാസ്റ്റിക് പടുത നിരത്തിയും കളനാശിനിപ്രയോഗിച്ചും പുല്ലിന്റെ വളർച്ച തടയുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ ആറുമാസം നീളുന്ന മഴക്കാലത്ത് ഒരുപശുവിനെ തീറ്റാനുള്ള പുല്ല് അരയേക്കറിൽനിന്നു കിട്ടും. ബാക്കി കാര്യം വൈക്കോലും കാലിത്തീറ്റകളും നോക്കും.
പശു ഉണ്ടേൽ മാലിന്യമില്ല
അടുക്കളാവശിഷ്ടങ്ങളുടെ മുഖ്യ ഉപഭോക്താവാണു പശു. കാടിവെള്ളവും കഞ്ഞിവെള്ളവും പഴങ്കഞ്ഞിയും അവരുടെ ഇഷ്ടഭോജ്യമാണ്. ഇറച്ചിയും മീനുമൊഴികെയുള്ള എന്തിന്റെയും ബാക്കി അവ കഴിക്കും. വീട്ടുകാരുടെ പുതുകാലപ്രശ്നമായ മാലിന്യം ഒഴിവാക്കലിനു വീട്ടിലൊരു പശുവുണ്ടെങ്കിൽ ശാശ്വത പരിഹാരമാകും. തൊഴുത്തിനൊപ്പം ചാണകഗ്യാസിനുള്ള പ്ലാന്റുണ്ടാക്കിയാൽ പാചകവാതകത്തിനുള്ള കാത്തിരിപ്പും ഭാരിച്ച ചെലവും ഇല്ലാതാക്കാം. പാൽ കറക്കാനുണ്ടെങ്കിൽ പായ്ക്കറ്റ് പാലും തൈരും വാങ്ങുന്ന പണം ലാഭിച്ചു കുടുംബബജറ്റിന്റെതകർച്ച ഒഴിവാക്കാം. പാൽ വിറ്റുകിട്ടുന്ന പണം മിച്ചംപിടിക്കാം. കറികൾക്കു ചെലവഴിക്കുന്ന പണത്തിന്റെ നല്ലൊരുഭാഗം മോരും തൈരുമായി ഒഴിവായിക്കിട്ടും. വിഷമില്ലാത്തതു കഴിക്കുന്നതിന്റെ തൃപ്തിയും ലഭിക്കും.
ഗ്രാമത്തിന്റെ നന്മകളിലേക്ക്
ജോലിത്തിരക്കുകൾക്കിടയിൽ ഇതെങ്ങനെയെന്നു ചോദിക്കാം. പശു വളർത്തിക്കിട്ടുന്ന വരുമാനം ആവശ്യമില്ലെന്നും പറയാം. ഇങ്ങനെ ചോദിച്ചും പറഞ്ഞുമാണു നമ്മൾ പഴയകാര്യങ്ങൾ ഓരോന്നും ഉപേക്ഷിച്ചത്. ജീവിതശൈലി രോഗങ്ങളെ ക്ഷണിച്ചുവരുത്തിയത്. വീടുകളിൽ പകൽ സമയം തള്ളിനീക്കാൻ കഷ്ടപ്പെടുന്നവർ ഇന്ന് ഒരുപാടുണ്ട്. ചെയ്യാൻ ഒന്നുമില്ലാത്ത അവസ്ഥ. ടിവി കണ്ടും ഫോണിൽ കുത്തിയും ഉറങ്ങിയും ദിവസങ്ങൾ കഴിക്കുന്നു. ഈ അലസജീവിതം സുഖമല്ല നൽകുന്നത്. അസുഖങ്ങളാണ്. ഈ അറിവുണ്ടായാൽ പശുവളർത്തൽ പോലുള്ള പഴയകാല ജീവിതവൃത്തികൾ തിരികെകൊണ്ടുവരാം. ഗ്രാമത്തിന്റെ നന്മകളെ തിരികെവിളിക്കാം.
എം. റോയ്
ഫോട്ടോ: സനൽ വേളൂർ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top