അവരെ ഇറക്കിവിടരുത്
അന്നമ്മ കാരുണ്യനിലയത്തിലും ഒൗസേപ്പച്ചൻ വൃദ്ധസദനത്തിലുമാണ്. രണ്ടുപേരെയും ഒരിടത്തുതന്നെ താമസിപ്പിക്കാനാണ് മക്കൾ ആഗ്രഹിച്ചതെങ്കിലും അത്തരമൊരു സ്ഥാപനം അവരുടെ അന്വേഷണത്തിൽ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് മക്കളുടെ നിർബന്ധപ്രകാരം അവരിരുവരും ഇരുവഴിക്കായത്, ഇരുസ്ഥാപനങ്ങളിലായത്. അയാൾ വലിയൊരു പ്ലാന്‍ററായിരുന്നു. നാട്ടിൽനിന്ന് മലബാറിലേക്ക് കുടിയേറിയത് മൂത്തമകൻ വാവച്ചന് പത്തുവയസ്സുള്ളപ്പോഴാണ്.

ഒൗസേപ്പച്ചൻ - അന്നമ്മ ദന്പതികൾക്ക് മക്കൾ നാലാണ്, രണ്ടു പെണ്ണും രണ്ടാണും. പെണ്‍കുട്ടികളെ ഇരുവരെയും വിവാഹം ചെയ്ത് അയച്ചതിനുശേഷമാണ് മക്കളായ വാവച്ചനും അനുജൻ ജോണപ്പനും കെട്ടിയത്. കുടുംബകാര്യങ്ങളൊക്കെ ഒസേപ്പച്ചന്‍റെ നിയന്ത്രണത്തിലായിരുന്ന കാലംവരെ അയാളായിരുന്നു ആ കുടുംബത്തിലെ അവസാന വാക്ക്. ഒൗസേപ്പച്ചനും അന്നമ്മയ്ക്കും ആരോഗ്യം ക്ഷയിച്ചതോടെ വീട്ടുകാര്യങ്ങളൊക്കെ മക്കളുടെയും മരുമക്കളുടെയും നിയന്ത്രണത്തിലായി. ഭരണം മാറിയ ആദ്യകാലത്തൊക്കെ അവരിരുവർക്കും കുടുംബത്തിൽ കുടുംബനാഥന്‍റെയും കുടുംബനാഥയുടെയും സ്ഥാനം നല്കുന്നതിൽ മക്കളും മരുമക്കളും ശ്രദ്ധിച്ചിരുന്നു. എന്നാൽ സാവധാനം അക്കാര്യത്തിൽ ചില്ലറ മാറ്റങ്ങൾ വരാൻ തുടങ്ങി.

അധികാരത്തിന്‍റെ ആയുധങ്ങൾ മരുമക്കൾ കയ്യടക്കി. അവരിരുവരും ചേർന്ന് പതുക്കെ അമ്മായിയപ്പനെയും അമ്മായിയമ്മയെയും കുടുംബത്തിനു പുറത്താക്കാനുള്ള കരുക്കൾ നീക്കി. അവരുടെ ഭർത്താക്കന്മാരിരുവരും അക്കാര്യത്തിന് തടസ്സവും നിന്നില്ല. തങ്ങളുടെ മക്കളെ അനാവശ്യമായി അപ്പനും അമ്മയും ശകാരിക്കുന്നെന്നും ശിക്ഷിക്കുന്നെന്നും പറഞ്ഞാണ് ഇരുവർക്കുമായി കൊച്ചുമക്കളുടെ സാന്നിദ്ധ്യമില്ലാത്ത വൃദ്ധസങ്കേതങ്ങൾ അവർ തരപ്പെടുത്തിയത്. നല്ലൊരു തുക രണ്ടു സ്ഥാപനങ്ങളിലും അതിനായി അവർ കൊടുക്കേണ്ടിയും വന്നു.

അപ്പനമ്മമാരെ സ്നേഹിക്കാൻ ഇത്രയുമൊക്കെ ചെയ്താൽപ്പോരേ! പഴയ വസ്തുക്കളും പഴയ വസ്ത്രങ്ങളും മറ്റും ഉപേക്ഷിച്ചുകളയുന്ന ലാഘവത്തോടെ കുടുംബത്തിൽ ജീവനു വഴിതെളിച്ച മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ ഉപേക്ഷിച്ചുകളയാനാവുമോ? ജീവനെ വഹിക്കുന്ന ശരീരം പഴകിയാലും ജീവന്‍റെ മൂല്യത്തെ വിസ്മരിക്കാനോ പിൻതള്ളാനോ ആവുമോ?
തലമുറകളിലേക്ക് ദൈവാനുഗ്രഹങ്ങൾ ഒഴുകിയിറങ്ങുന്നതിന് മുഖ്യമാണ് ജന്മം നല്കിയ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയും കാക്കുകയും ചെയ്യുകയെന്നത്. അവരിലൂടെയാണ് ദൈവം തന്‍റെ സ്നേഹം മക്കളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നൽകിയതെന്നുള്ള കാര്യം മക്കൾ ഒരിക്കലും വിസ്മരിക്കരുത്. മക്കളെ നോക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന അവരുടെ ശൈശവ ബാല്യകാലങ്ങളിൽ തങ്ങളുടെ സുഖത്തിനും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുംവേണ്ടി മാതാപിതാക്കൾ അവരെ ഏതെങ്കിലും സ്ഥാപനങ്ങളിൽ കൊണ്ടാക്കുകയായിരുന്നോ?
മക്കൾക്ക് ശൈശവബാല്യകാലങ്ങളിൽ മാതാപിതാക്കൾ നല്കിയ കരുതലും തലോടലും സ്നേഹവും അവർ തങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ വാർദ്ധക്യകാലത്ത് തിരിച്ചുനല്കേണ്ടതാണ്. ദൈവാനുഗ്രഹങ്ങൾ അവരിലേക്കും അവരുടെ മക്കളിലേക്കും വന്നെത്താനുള്ള വഴിയാണതെന്നുള്ള കാര്യം ഒരിക്കലും അവർ മറന്നുകൂടാ. ദൈവത്തെ മറക്കുന്നതിനു തുല്യമാണ് ജന്മം നല്കി വളർത്തിയ മാതാപിതാക്കളെ മറക്കുന്നത് എന്ന് മക്കൾ അറിയുക.

സിറിയക് കോട്ടയിൽ