Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിശബ്ദ വിജയം
ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ വർണവെളിച്ചം വിതറിയ റാന്പിലേക്കു സോഫിയ ചുവടുവച്ചപ്പോൾ കാണികൾക്കിടയിൽനിന്നു നിലയ്ക്കാത്ത കൈയടി ഉയർന്നു. വിധികർത്താക്കളും മറ്റു മത്സരാർഥികളും സോഫിയയുടെ പ്രകടനത്തെക്കുറിച്ചു ധാരാളം പറഞ്ഞു. പക്ഷേ ആ കരഘോഷം കേൾ ക്കാൻ അന്ന് അവൾക്കായില്ല. റാന്പിലെ സംഗീതം കേൾക്കാതെ ക്യാറ്റ് വാക്ക് നടത്തിയ അവളുടെ ചുവടുകൾ വിജയത്തിലേക്ക് എത്തുകയായിരുന്നു.
പ്രാഗിൽ 2014 ജൂലൈയിൽ നടന്ന മിസ് ഡഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ 85 പേരിൽ ആറാം സ്ഥാനക്കാരിയായി. 24 വയസിനുള്ളിൽ നേട്ടങ്ങളുടെ മാത്രം കൂട്ടുകാരിയായ സോഫിയ ജീവിക്കുന്നത് ശബ്ദമില്ലാത്ത ലോകത്താണ്. ചെറിയ കുറവിലും മക്കളുടെ കഴിവുകൾ കണ്ടെത്തി പിന്തുണയേകി എപ്പോഴും കൂടെ നിൽക്കുന്ന മാതാപിതാക്കളുടെ സ്നേഹസ്വരങ്ങൾ അവൾ മനസിലാക്കുന്നത് അവരുടെ ചുണ്ടുകളുടെ ചലനത്തിലൂടെയാണ്. സോഫിയയുടെ അനുജൻ റിച്ചാർഡിനും കേൾവി വൈകല്യമുണ്ട്.
നഴ്സറി പാട്ടുകൾ പാടാനാവാതെ
ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ജീവനക്കാരനായ തൃപ്പൂണിത്തുറ എരൂർ കല്ലുപുരയ്ക്കൽ ജോ ഫ്രാൻസിസിനും ഭാര്യ എരൂർ ഭവൻസ് സ്കൂൾ അധ്യാപികയായ ഗൊരേറ്റി ജോയ്ക്കും ആദ്യത്തെ കണ്മണി പിറന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു. നല്ല ഓമനത്തമുള്ള പെണ്‍കുഞ്ഞ്. അവൾക്ക് അവർ സോഫിയയെന്നു പേരും നൽകി. വീട്ടുകാരുടെ കണ്മണിയായ അവളെ സോന എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്.
സോഫിയയ്ക്കു പത്തു മാസം എത്തിയപ്പോഴാണ് അവൾക്ക് കേൾവിശക്തിയില്ലെന്ന കാര്യം മാതാപിതാക്കൾക്ക് മനസിലായത്. സോഫിയയുടെ സമപ്രായക്കാരിയായ ഒരു കുട്ടി അടുത്ത വീട്ടിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചു കളിക്കുന്പോഴും മറ്റും സോഫി സംസാരിക്കാറില്ല, വിളിച്ചാൽ കേൾക്കാറുമില്ല. കൂടാതെ ഒരിക്കൽ അടുത്തുള്ള അന്പലത്തിലെ ഉത്സവത്തിന് കതിന പൊട്ടിയപ്പോൾ പരിസരത്തുണ്ടായിരുന്ന കുട്ടികൾ ശബ്ദം കേട്ട് കരഞ്ഞു. എന്നാൽ സോഫിയ കരഞ്ഞില്ല. അവളാ ശബ്ദം കേട്ടില്ല. അന്ന് ജോയുടെയും ഗൊരേറ്റിയുടെയും നെഞ്ചിൽ നിറഞ്ഞ സങ്കടത്തിൽ നിന്നാണ് സോഫിയ ആത്മവിശ്വാസത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഓരോ കാൽവയ്പിലും തുണയായി ജോയും ഗൊരേറ്റിയും ഒപ്പം നടന്നു.
കുഞ്ഞിനെ പല ഡോക്ടർമാരെയും കാണിച്ചു, ചികിത്സിച്ചു. ആദ്യം എറണാകുളത്ത്, പിന്നീട് മൈസൂരിൽ... അവിടെ നിന്നാണ് തങ്ങളുടെ മകൾക്ക് കേൾക്കാൻ കഴിയില്ലെന്ന സത്യം മനസിലാക്കിയത്. വൈകല്യം മനസിലാക്കിയ അവർ ഒരു വയസു കഴിഞ്ഞപ്പോൾ ചുണ്ടുകളുടെ ചലനം മനസിലാക്കി പഠിക്കാനായി ലയണ്‍സ് ക്ലബിലെ സ്പീച്ച് തെറാപ്പിസ്റ്റായ രാധിക ടീച്ചറുടെ അടുത്ത് കുട്ടിയെ കൊണ്ടുപോയിത്തുടങ്ങി. അന്നു മുതൽ സോഫിയ ചുണ്ടുകളുടെ ചലനം മനസിലാക്കി പറയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.
വീണ്ടും പരീക്ഷണങ്ങളുടെ നാളുകൾ
സോഫിയയ്ക്ക് ഒരു കൂട്ടുവേണമെന്ന തോന്നൽ മാതാപിതാക്കൾക്കുണ്ടായി. അങ്ങനെ രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയായപ്പോൾ ജോയും ഗൊരേറ്റിയും ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനും അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കസ്തൂർബ മെഡിക്കൽ കോളജിൽ മകളെ കാണിക്കാനെത്തിയപ്പോൾ മകനെക്കൂടി പരിശോധിപ്പിക്കണമെന്ന തോന്നലുണ്ടായി. പക്ഷേ അവിടെയും ദൈവം ആ മാതാപിതാക്കളെ പരീക്ഷിച്ചു. കാരണം മകൻ റിച്ചാർഡിനും ഭാഗികമായി മാത്രമേ കേൾവിശക്തിയുണ്ടായിരുന്നുള്ളൂ. ചികിത്സകൾക്കും പ്രാർഥനകൾക്കുമൊടുവിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കേൾക്കാനാവില്ല എന്ന സത്യം ജോയും ഗൊരേറ്റിയും അംഗീകരിച്ചു. ഇതു ദൈവത്തിന്റെ തീരുമാനമാണ്, അനുസരിക്കണമെന്ന യാഥാർഥ്യത്തിലേക്ക് അവർ എത്തിക്കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങളെ സ്പീച്ച് തെറാപ്പിക്ക് അയച്ചു. പക്ഷേ അവരെ സ്പെഷൽ സ്കൂളിൽ ചേർക്കാൻ ജോയും ഗൊരേറ്റിയും തയാറായില്ല. പകരം ഏഴാം ക്ലാസുവരെ ഇരുവരെയും അമ്മ പഠിപ്പിക്കുന്ന ഏരൂർ ഭവൻസ് സ്കൂളിൽ പഠിപ്പിച്ചു. അതിനുശേഷം പത്താം ക്ലാസും പ്ലസ്ടുവും നാഷണൽ ഓപ്പണ്‍ സ്കൂളിംഗ് വഴിയാണ് ഇരുവരും പാസായത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ സോഫിയ ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദം നേടി. അതിനുശേഷം കംപ്യൂട്ടർ കോഴ്സും പാസായി. ഭിന്നശേഷിക്കാർക്ക് പ്രചോദനമാകാനായി ബംഗളൂരുവിലെ വി-ശേഷ് ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രത്തിൽ അഞ്ചുമാസത്തോളം സോഫിയ പ്രവർത്തിച്ചു.
വിജയങ്ങളുടെ കൂട്ടുകാരി
ആറു വയസുമുതൽ ഭരതനാട്യം പഠിച്ചു തുടങ്ങി. നാലു വർഷത്തിനുശേഷം അതു നിർത്തി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ തുടങ്ങി. ഗ്ലാസ് പെയിന്റിംഗും ഫാബ്രിക് പെയിന്റിംഗും ജ്വല്ലറി മേക്കിംഗും ഫാഷൻ ഡിസൈനിംഗുമെല്ലാം സോഫിയ അനായാസേന ചെയ്യും. ഫോട്ടോഗ്രഫിയും ഫോട്ടോ എഡിറ്റിംഗും സോഫിയയ്ക്ക് ഇഷ്ടമാണ്.
സ്പോർട്സ് ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ സോഫിയയെ തേടിയെത്തി. ബധിരർക്കായുള്ള ഷോട്ട്പുട്ടിൽ എട്ടു വർഷം സംസ്ഥാനതലത്തിലും മൂന്നുവട്ടം സ്വർണമെഡലോടെ ദേശീയതലത്തിലും ചാന്പ്യൻഷിപ്പ് നേടി. ഡിസ്കസ് ത്രോയിലും സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി
മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ ചന്പക്കരയിലെ വീട്ടിൽ നിന്ന് എരൂരിലെ സ്കൂളിലേക്ക് സോഫിയ സൈക്കിൾ ചവിട്ടി പോകുന്നതുകണ്ട് പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. പക്ഷേ ജോയും ഗൊരേറ്റിയും മകൾക്കൊപ്പം നിന്നു. കേൾവിയില്ലാത്തവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് ലൈസൻസ് നൽകാമെന്ന ഡൽഹി കോടതിയുടെ വിധി പിന്തുടർന്ന് ജോ ഫ്രാൻസിസ് മക്കൾക്കായി കേരളത്തിൽ ലൈസൻസിന് ശ്രമം തുടങ്ങി. ‘നോർമലായവർക്കു ചെയ്യാൻ പറ്റുന്നില്ല. പിന്നെയാണീ ചെവി കേട്ടുകൂടാത്തവർ. താൻ എന്തൊരു അപ്പനാടോ’ എന്നു പലരും ചോദിച്ചു.
എങ്ങനെ ചെയ്യുമെന്നു ചോദിച്ച് ആർടിഒ ഓഫീസിലെ ഒരാൾ കളിയാക്കി. മോൾക്ക് ദേഷ്യം വന്നു. ഞാൻ ചെയ്തു കാണിക്കാമെന്ന് അവൾ പറഞ്ഞു, മോള് കൂളായി വണ്ടിയെടുത്തു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം ടൂ വീലർ, ഫോർവീലർ ലൈസൻസ് സോഫിയയ്ക്കു ലഭിച്ചു.’- ലൈസൻസ് കിട്ടുന്നതിനായി നടത്തിയ പോരാട്ടത്തെക്കുറിച്ച് ജോ പറഞ്ഞു നിറുത്തി.
കേരളത്തിൽ ആദ്യമായി വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ബധിരയായ പെണ്‍കുട്ടിയാണ് സോഫിയ. ഇപ്പോൾ കോയന്പത്തൂർ കാരി സ്പീഡ് വേയിൽ ബൈക്ക് റേസ് ട്രെയിനിംഗ് നടത്തുന്നു. എറണാകുളത്തെ ബുൾസ് ഏൻജൽസ് എന്ന ബൈക്ക് റേസ് ടീമിൽ അംഗമാണ് അഞ്ചടി ഏഴിഞ്ചുകാരിയായ ഈ പെണ്‍കുട്ടി.
ആത്മവിശ്വാസത്തോടെ റാന്പിലേക്ക്
സോഫിയ ഫാഷന്റെ വെള്ളി വെളിച്ചത്തിൽ എത്തിയത് 2010 മുതലാണ്. സ്വകാര്യ ചാനലിലെ സൂപ്പർമോഡൽ മത്സരവിജയിയായിരുന്നു. കൊച്ചിയിൽ നടന്ന മിസ് മലയാളി വേൾഡ് വൈഡ് ഗ്ലോബൽ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി. വേൾഡ് ഡഫ് കോണ്‍ഗ്രസിലും പങ്കെടുത്തിട്ടുണ്ട്.
മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ മിസ് കണ് ജീനിയാലിറ്റിയായി സോഫിയ തെരെഞ്ഞെടുക്കപ്പെട്ടു. 2014-ൽ ശീമാട്ടി സംഘടിപ്പിച്ച ഷോയിൽ ഷോസ് ടോപ്പറായിരുന്നു സോഫിയ. അന്ന് നടി റിമ കല്ലിങ്കൽ, ഇന്റർനാഷണൽ മോഡൽ ലിൻഡ ഹൈസൻ എന്നിവർക്കൊപ്പമാണ് മത്സരിച്ചത്.
താൻ പറയുന്നത് കേൾക്കാൻ സാധിക്കില്ലെങ്കിലും ഒരു ചലച്ചിത്രത്തിനു വേണ്ടി സോഫിയ ഡബ്ബുചെയ്തു. പ്രമോദ് പാപ്പൻ സംവിധാനം ചെയ്യുന്ന “ബാങ്കോക്ക് സമ്മർ” എന്ന ചിത്രത്തിനു വേണ്ടിയാണ് സോഫിയ ഡബ്ബു ചെയ്തത്.
മിസ് ഡഫ് വേൾഡ് മത്സരം നൽകിയ ആത്മവിശ്വാസം
ബധിരർക്കായുള്ള ദേശീയ സൗന്ദര്യമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണു ലോകമത്സരത്തിന് അർഹത നേടിയത്. ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലായിരുന്നു മത്സരം. 85 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ. മിസ് ഡഫ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ മത്സരാർഥിയായിരുന്നു സോഫിയ.
നാലു റൗണ്ടുകളിലായിരുന്നു മത്സരം. ടാലന്റ് റൗണ്ടിൽ ഒരു ചിത്രശലഭത്തിന്റെ പിറവിയിലൂടെ മനുഷ്യന്റെ അവസ്ഥയെയാണ് അവതരിപ്പിച്ചത്. ഭൂമിയിലേക്കു പിറന്ന് വായുവിനെയും ആകാശത്തേയും വെള്ളത്തെയുമൊക്കെ അറിയുന്ന ശലഭം ഒടുവിൽ അഗ്നിയിൽ എരിഞ്ഞു തീരുന്നു. മനുഷ്യന്റെ അവസ്ഥയെ ഇതുമായി ബന്ധപ്പെടുത്തുകയാണ് സോഫിയ ചെയ്ത്.മത്സരത്തിൽ സോഫിയ ആറാമതെത്തി രാജ്യത്തിന്റെ യശസുയർത്തി. രണ്ടു ഫാഷൻ ഷോകളിലും പങ്കെടുത്ത ശേഷമാണ് അവർ അന്ന് മടങ്ങിയെത്തിയത്.
സർക്കാർ പിന്തുണച്ചില്ല
അന്ന് സാന്പത്തികബുദ്ധിമുട്ടുമൂലം മകൾക്ക് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നുവെന്നു സോഫിയയുടെ മാതാപിതാക്കളായ ജോയും ഗൊരേറ്റിയും പറഞ്ഞു.
പ്രാഗിൽ പോയി മടങ്ങിയെത്താനായി ആറരലക്ഷം രൂപ വേണമായിരുന്നു. വസ്ത്രങ്ങൾക്കും കോസ്മെറ്റിക്സിനുമുള്ള തുക പിന്നെയും കണ്ടെത്തണം. ജോയുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം എടുത്തിട്ടും ഒരെത്തുംപിടിയും കിട്ടാത്ത അവസ്ഥയായിരുന്നു. സോഫിയയുടെ പ്രതിഭ കണ്ടറിഞ്ഞ ~ഒരാൾ കുറച്ചു പണം നൽകി.
ഫ്ളൈറ്റ് ടിക്കറ്റിനുള്ള തുക നൽകി സഹായിച്ചത് കോണ്‍ഫിഡന്റ് ഗ്രൂപ്പാണെന്ന് ജോയും ഗൊരേറ്റിയും നന്ദിയോടെ ഓർക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ അയച്ചത് അവിടത്തെ സർക്കാരാണ്. പക്ഷേ കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് സോഫിയയ്ക്ക് യാതൊരു സഹായവും ഉണ്ടായില്ല.
മക്കളെ ചേർത്തു പിടിച്ച് ഈ മാതാപിതാക്കൾ
സോഫിയയും റിച്ചാർഡും വിജയങ്ങൾ കീഴടക്കുന്പോൾ അതിനു പിന്നിൽ ഈ മാതാപിതാക്കളുടെ സഹനമുണ്ട്, ക്ഷമയുണ്ട്, കണ്ണുനീരുണ്ട്. ജോലിയിലെ പ്രമോഷനും സ്വന്തം വീടെന്ന സ്വപ്നവും മാറ്റിവച്ച് ജോ മക്കൾക്കൊപ്പം നിന്നു.
രണ്ട് കുഞ്ഞുങ്ങൾക്കും കേൾവി വൈകല്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ജോ ഫ്രാൻസിസും ഗൊരേറ്റിയും മക്കളെ കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല. പെട്ടെന്നു തന്നെ ഭേദമാക്കാം എന്ന പലരുടെയും വാഗ്ദാനങ്ങൾ കേട്ട് ഒരുപാടു സ്ഥലങ്ങളിൽ ഇവർ കുഞ്ഞുങ്ങളെയും കൊണ്ട് അലഞ്ഞിട്ടുണ്ട്. പലരും കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കാൻ ഒരുങ്ങി. അവരിൽ നിന്നെല്ലാം രക്ഷപ്പെട്ടു.
‘ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മകളുടെ നേട്ടം പ്രചോദനമാകണമെന്നതാണ് എന്റെ ആഗ്രഹം. ഇത്തരത്തിലുള്ള കുട്ടികളെ അവഗണിക്കുകയാണു സാധാരണ ചെയ്യാറുള്ളത്. അവരുടെ പ്രതിഭ പുറത്തുകൊണ്ടുവരാൻ ആരും അവസരം കൊടുക്കാറില്ല. എന്നാൽ, ഞങ്ങൾ ഇതിൽനിന്നു വ്യത്യസ്തമായ വഴിയാണു തെരഞ്ഞെടുത്തത്. മകൾക്കുണ്ടായ കുറവുകളിൽ തളരാതെ അവൾക്കു നൽകിയ ആത്മവിശ്വാസവും പ്രചോദനവുമാണു വിജയത്തിനു പിന്നിലുള്ളത്.’- ജോ ഫ്രാൻസിസ് പറഞ്ഞു.
ചേച്ചിയുടെ പാത പിന്തുടർന്ന്
ചേച്ചിയുടെ അതേ പാതയിലാണ് റിച്ചാർഡും. ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും റിച്ചാർഡിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ചേച്ചിയെപ്പോലെ ഡ്രൈവിംഗും റിച്ചാർഡിന് ഹരമാണ്. ബുള്ളറ്റും കാറുമൊക്കെ ശ്രദ്ധയോടെ അനായാസം ഓടിക്കും. മോഡലിംഗിലും താത്പര്യമുണ്ട്.
നോർമൽ ആയ ആളെ കല്യാണം കഴിക്കണം
അമ്മയാണ് എന്റെ കൂട്ടുകാരി. സ്ഥിരമായി ബ്യൂട്ടിപാർലറുകളിൽ പോകാറില്ല. അമ്മ ഉണ്ടാക്കിത്തരുന്ന ചില പൊടിക്കൈകളൊക്കെ ഉണ്ട്. അതാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം. പിന്നെ ജീൻസും ടോപ്പുമാണ് എന്റെ ഇഷ്ടവേഷം. ചിക്കനാണ് ഇഷ്ട ഭക്ഷണം. അതു പരിധിവിട്ടൊന്നും കഴിക്കില്ല.
സിനിമയിൽ നല്ല റോൾ കിട്ടിയാൽ ചെയ്യും. ഒരു ജോലി വേണം, അതോടൊപ്പം മോഡലിംഗ് ചെയ്യണം. പിന്നെ കല്യാണം കഴിക്കുന്നത് നോർമൽ ആയിട്ടുള്ള ആളെ വേണമെന്നാണ് എന്റെ ആഗ്രഹം. എന്നെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണമെന്നും ആഗ്രഹമുണ്ട്- അമ്മയുടെ സഹായത്തോടെ സോഫിയ പറഞ്ഞു.
സീമ മോഹൻലാൽ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Latest News
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top