നിശബ്ദ വിജയം
ചെക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിൽ വർണവെളിച്ചം വിതറിയ റാന്പിലേക്കു സോഫിയ ചുവടുവച്ചപ്പോൾ കാണികൾക്കിടയിൽനിന്നു നിലയ്ക്കാത്ത കൈയടി ഉയർന്നു. വിധികർത്താക്കളും മറ്റു മത്സരാർഥികളും സോഫിയയുടെ പ്രകടനത്തെക്കുറിച്ചു ധാരാളം പറഞ്ഞു. പക്ഷേ ആ കരഘോഷം കേൾ ക്കാൻ അന്ന് അവൾക്കായില്ല. റാന്പിലെ സംഗീതം കേൾക്കാതെ ക്യാറ്റ് വാക്ക് നടത്തിയ അവളുടെ ചുവടുകൾ വിജയത്തിലേക്ക് എത്തുകയായിരുന്നു.

പ്രാഗിൽ 2014 ജൂലൈയിൽ നടന്ന മിസ് ഡഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ 85 പേരിൽ ആറാം സ്ഥാനക്കാരിയായി. 24 വയസിനുള്ളിൽ നേട്ടങ്ങളുടെ മാത്രം കൂട്ടുകാരിയായ സോഫിയ ജീവിക്കുന്നത് ശബ്ദമില്ലാത്ത ലോകത്താണ്. ചെറിയ കുറവിലും മക്കളുടെ കഴിവുകൾ കണ്ടെത്തി പിന്തുണയേകി എപ്പോഴും കൂടെ നിൽക്കുന്ന മാതാപിതാക്കളുടെ സ്നേഹസ്വരങ്ങൾ അവൾ മനസിലാക്കുന്നത് അവരുടെ ചുണ്ടുകളുടെ ചലനത്തിലൂടെയാണ്. സോഫിയയുടെ അനുജൻ റിച്ചാർഡിനും കേൾവി വൈകല്യമുണ്ട്.

നഴ്സറി പാട്ടുകൾ പാടാനാവാതെ

ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ജീവനക്കാരനായ തൃപ്പൂണിത്തുറ എരൂർ കല്ലുപുരയ്ക്കൽ ജോ ഫ്രാൻസിസിനും ഭാര്യ എരൂർ ഭവൻസ് സ്കൂൾ അധ്യാപികയായ ഗൊരേറ്റി ജോയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു. നല്ല ഓമനത്തമുള്ള പെണ്‍കുഞ്ഞ്. അവൾക്ക് അവർ സോഫിയയെന്നു പേരും നൽകി. വീട്ടുകാരുടെ കണ്‍മണിയായ അവളെ സോന എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്.

സോഫിയയ്ക്കു പത്തു മാസം എത്തിയപ്പോഴാണ് അവൾക്ക് കേൾവിശക്തിയില്ലെന്ന കാര്യം മാതാപിതാക്കൾക്ക് മനസിലായത്. സോഫിയയുടെ സമപ്രായക്കാരിയായ ഒരു കുട്ടി അടുത്ത വീട്ടിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചു കളിക്കുന്പോഴും മറ്റും സോഫി സംസാരിക്കാറില്ല, വിളിച്ചാൽ കേൾക്കാറുമില്ല. കൂടാതെ ഒരിക്കൽ അടുത്തുള്ള അന്പലത്തിലെ ഉത്സവത്തിന് കതിന പൊട്ടിയപ്പോൾ പരിസരത്തുണ്ടായിരുന്ന കുട്ടികൾ ശബ്ദം കേട്ട് കരഞ്ഞു. എന്നാൽ സോഫിയ കരഞ്ഞില്ല. അവളാ ശബ്ദം കേട്ടില്ല. അന്ന് ജോയുടെയും ഗൊരേറ്റിയുടെയും നെഞ്ചിൽ നിറഞ്ഞ സങ്കടത്തിൽ നിന്നാണ് സോഫിയ ആത്മവിശ്വാസത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഓരോ കാൽവയ്പിലും തുണയായി ജോയും ഗൊരേറ്റിയും ഒപ്പം നടന്നു.

കുഞ്ഞിനെ പല ഡോക്ടർമാരെയും കാണിച്ചു, ചികിത്സിച്ചു. ആദ്യം എറണാകുളത്ത്, പിന്നീട് മൈസൂരിൽ... അവിടെ നിന്നാണ് തങ്ങളുടെ മകൾക്ക് കേൾക്കാൻ കഴിയില്ലെന്ന സത്യം മനസിലാക്കിയത്. വൈകല്യം മനസിലാക്കിയ അവർ ഒരു വയസു കഴിഞ്ഞപ്പോൾ ചുണ്ടുകളുടെ ചലനം മനസിലാക്കി പഠിക്കാനായി ലയണ്‍സ് ക്ലബിലെ സ്പീച്ച് തെറാപ്പിസ്റ്റായ രാധിക ടീച്ചറുടെ അടുത്ത് കുട്ടിയെ കൊണ്ടുപോയിത്തുടങ്ങി. അന്നു മുതൽ സോഫിയ ചുണ്ടുകളുടെ ചലനം മനസിലാക്കി പറയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വീണ്ടും പരീക്ഷണങ്ങളുടെ നാളുകൾ

സോഫിയയ്ക്ക് ഒരു കൂട്ടുവേണമെന്ന തോന്നൽ മാതാപിതാക്കൾക്കുണ്ടായി. അങ്ങനെ രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയായപ്പോൾ ജോയും ഗൊരേറ്റിയും ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനും അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കസ്തൂർബ മെഡിക്കൽ കോളജിൽ മകളെ കാണിക്കാനെത്തിയപ്പോൾ മകനെക്കൂടി പരിശോധിപ്പിക്കണമെന്ന തോന്നലുണ്ടായി. പക്ഷേ അവിടെയും ദൈവം ആ മാതാപിതാക്കളെ പരീക്ഷിച്ചു. കാരണം മകൻ റിച്ചാർഡിനും ഭാഗികമായി മാത്രമേ കേൾവിശക്തിയുണ്ടായിരുന്നുള്ളൂ. ചികിത്സകൾക്കും പ്രാർഥനകൾക്കുമൊടുവിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കേൾക്കാനാവില്ല എന്ന സത്യം ജോയും ഗൊരേറ്റിയും അംഗീകരിച്ചു. ഇതു ദൈവത്തിന്‍റെ തീരുമാനമാണ്, അനുസരിക്കണമെന്ന യാഥാർഥ്യത്തിലേക്ക് അവർ എത്തിക്കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങളെ സ്പീച്ച് തെറാപ്പിക്ക് അയച്ചു. പക്ഷേ അവരെ സ്പെഷൽ സ്കൂളിൽ ചേർക്കാൻ ജോയും ഗൊരേറ്റിയും തയാറായില്ല. പകരം ഏഴാം ക്ലാസുവരെ ഇരുവരെയും അമ്മ പഠിപ്പിക്കുന്ന ഏരൂർ ഭവൻസ് സ്കൂളിൽ പഠിപ്പിച്ചു. അതിനുശേഷം പത്താം ക്ലാസും പ്ലസ്ടുവും നാഷണൽ ഓപ്പണ്‍ സ്കൂളിംഗ് വഴിയാണ് ഇരുവരും പാസായത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ സോഫിയ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദം നേടി. അതിനുശേഷം കംപ്യൂട്ടർ കോഴ്സും പാസായി. ഭിന്നശേഷിക്കാർക്ക് പ്രചോദനമാകാനായി ബംഗളൂരുവിലെ വി-ശേഷ് ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രത്തിൽ അഞ്ചുമാസത്തോളം സോഫിയ പ്രവർത്തിച്ചു.

വിജയങ്ങളുടെ കൂട്ടുകാരി

ആറു വയസുമുതൽ ഭരതനാട്യം പഠിച്ചു തുടങ്ങി. നാലു വർഷത്തിനുശേഷം അതു നിർത്തി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ തുടങ്ങി. ഗ്ലാസ് പെയിന്‍റിംഗും ഫാബ്രിക് പെയിന്‍റിംഗും ജ്വല്ലറി മേക്കിംഗും ഫാഷൻ ഡിസൈനിംഗുമെല്ലാം സോഫിയ അനായാസേന ചെയ്യും. ഫോട്ടോഗ്രഫിയും ഫോട്ടോ എഡിറ്റിംഗും സോഫിയയ്ക്ക് ഇഷ്ടമാണ്.

സ്പോർട്സ് ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ സോഫിയയെ തേടിയെത്തി. ബധിരർക്കായുള്ള ഷോട്ട്പുട്ടിൽ എട്ടു വർഷം സംസ്ഥാനതലത്തിലും മൂന്നുവട്ടം സ്വർണമെഡലോടെ ദേശീയതലത്തിലും ചാന്പ്യൻഷിപ്പ് നേടി. ഡിസ്കസ് ത്രോയിലും സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി

മൂന്നാം ക്ലാസിൽ പഠിക്കുന്പോൾ ചന്പക്കരയിലെ വീട്ടിൽ നിന്ന് എരൂരിലെ സ്കൂളിലേക്ക് സോഫിയ സൈക്കിൾ ചവിട്ടി പോകുന്നതുകണ്ട് പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. പക്ഷേ ജോയും ഗൊരേറ്റിയും മകൾക്കൊപ്പം നിന്നു. കേൾവിയില്ലാത്തവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ സാധാരണ മാനദണ്ഡങ്ങൾ പാലിച്ച് ഡ്രൈവിംഗ് ലൈസൻസ് നൽകാമെന്ന ഡൽഹി കോടതിയുടെ വിധി പിന്തുടർന്ന് ജോ ഫ്രാൻസിസ് മക്കൾക്കായി കേരളത്തിൽ ലൈസൻസിന് ശ്രമം തുടങ്ങി. ‘നോർമലായവർക്കു ചെയ്യാൻ പറ്റുന്നില്ല. പിന്നെയാണീ ചെവി കേട്ടുകൂടാത്തവർ. താൻ എന്തൊരു അപ്പനാടോ’ എന്നു പലരും ചോദിച്ചു.
എങ്ങനെ ചെയ്യുമെന്നു ചോദിച്ച് ആർടിഒ ഓഫീസിലെ ഒരാൾ കളിയാക്കി. മോൾക്ക് ദേഷ്യം വന്നു. ഞാൻ ചെയ്തു കാണിക്കാമെന്ന് അവൾ പറഞ്ഞു, മോള് കൂളായി വണ്ടിയെടുത്തു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം ടൂ വീലർ, ഫോർവീലർ ലൈസൻസ് സോഫിയയ്ക്കു ലഭിച്ചു.’- ലൈസൻസ് കിട്ടുന്നതിനായി നടത്തിയ പോരാട്ടത്തെക്കുറിച്ച് ജോ പറഞ്ഞു നിറുത്തി.

കേരളത്തിൽ ആദ്യമായി വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ബധിരയായ പെണ്‍കുട്ടിയാണ് സോഫിയ. ഇപ്പോൾ കോയന്പത്തൂർ കാരി സ്പീഡ് വേയിൽ ബൈക്ക് റേസ് ട്രെയിനിംഗ് നടത്തുന്നു. എറണാകുളത്തെ ബുൾസ് ഏൻജൽസ് എന്ന ബൈക്ക് റേസ് ടീമിൽ അംഗമാണ് അഞ്ചടി ഏഴിഞ്ചുകാരിയായ ഈ പെണ്‍കുട്ടി.

ആത്മവിശ്വാസത്തോടെ റാന്പിലേക്ക്

സോഫിയ ഫാഷന്‍റെ വെള്ളി വെളിച്ചത്തിൽ എത്തിയത് 2010 മുതലാണ്. സ്വകാര്യ ചാനലിലെ സൂപ്പർമോഡൽ മത്സരവിജയിയായിരുന്നു. കൊച്ചിയിൽ നടന്ന മിസ് മലയാളി വേൾഡ് വൈഡ് ഗ്ലോബൽ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി. വേൾഡ് ഡഫ് കോണ്‍ഗ്രസിലും പങ്കെടുത്തിട്ടുണ്ട്.

മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ മിസ് കണ്‍ ജീനിയാലിറ്റിയായി സോഫിയ തെരെഞ്ഞെടുക്കപ്പെട്ടു. 2014-ൽ ശീമാട്ടി സംഘടിപ്പിച്ച ഷോയിൽ ഷോസ് ടോപ്പറായിരുന്നു സോഫിയ. അന്ന് നടി റിമ കല്ലിങ്കൽ, ഇന്‍റർനാഷണൽ മോഡൽ ലിൻഡ ഹൈസൻ എന്നിവർക്കൊപ്പമാണ് മത്സരിച്ചത്.
താൻ പറയുന്നത് കേൾക്കാൻ സാധിക്കില്ലെങ്കിലും ഒരു ചലച്ചിത്രത്തിനു വേണ്ടി സോഫിയ ഡബ്ബുചെയ്തു. പ്രമോദ് പാപ്പൻ സംവിധാനം ചെയ്യുന്ന “ബാങ്കോക്ക് സമ്മർ” എന്ന ചിത്രത്തിനു വേണ്ടിയാണ് സോഫിയ ഡബ്ബു ചെയ്തത്.

മിസ് ഡഫ് വേൾഡ് മത്സരം നൽകിയ ആത്മവിശ്വാസം

ബധിരർക്കായുള്ള ദേശീയ സൗന്ദര്യമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണു ലോകമത്സരത്തിന് അർഹത നേടിയത്. ചെക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലായിരുന്നു മത്സരം. 85 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ. മിസ് ഡഫ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ മത്സരാർഥിയായിരുന്നു സോഫിയ.

നാലു റൗണ്ടുകളിലായിരുന്നു മത്സരം. ടാലന്‍റ് റൗണ്ടിൽ ഒരു ചിത്രശലഭത്തിന്‍റെ പിറവിയിലൂടെ മനുഷ്യന്‍റെ അവസ്ഥയെയാണ് അവതരിപ്പിച്ചത്. ഭൂമിയിലേക്കു പിറന്ന് വായുവിനെയും ആകാശത്തേയും വെള്ളത്തെയുമൊക്കെ അറിയുന്ന ശലഭം ഒടുവിൽ അഗ്നിയിൽ എരിഞ്ഞു തീരുന്നു. മനുഷ്യന്‍റെ അവസ്ഥയെ ഇതുമായി ബന്ധപ്പെടുത്തുകയാണ് സോഫിയ ചെയ്ത്.മത്സരത്തിൽ സോഫിയ ആറാമതെത്തി രാജ്യത്തിന്‍റെ യശസുയർത്തി. രണ്ടു ഫാഷൻ ഷോകളിലും പങ്കെടുത്ത ശേഷമാണ് അവർ അന്ന് മടങ്ങിയെത്തിയത്.

സർക്കാർ പിന്തുണച്ചില്ല

അന്ന് സാന്പത്തികബുദ്ധിമുട്ടുമൂലം മകൾക്ക് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നുവെന്നു സോഫിയയുടെ മാതാപിതാക്കളായ ജോയും ഗൊരേറ്റിയും പറഞ്ഞു.

പ്രാഗിൽ പോയി മടങ്ങിയെത്താനായി ആറരലക്ഷം രൂപ വേണമായിരുന്നു. വസ്ത്രങ്ങൾക്കും കോസ്മെറ്റിക്സിനുമുള്ള തുക പിന്നെയും കണ്ടെത്തണം. ജോയുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം എടുത്തിട്ടും ഒരെത്തുംപിടിയും കിട്ടാത്ത അവസ്ഥയായിരുന്നു. സോഫിയയുടെ പ്രതിഭ കണ്ടറിഞ്ഞ ~ഒരാൾ കുറച്ചു പണം നൽകി.

ഫ്ളൈറ്റ് ടിക്കറ്റിനുള്ള തുക നൽകി സഹായിച്ചത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പാണെന്ന് ജോയും ഗൊരേറ്റിയും നന്ദിയോടെ ഓർക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ അയച്ചത് അവിടത്തെ സർക്കാരാണ്. പക്ഷേ കേരള സർക്കാരിന്‍റെ ഭാഗത്തു നിന്ന് സോഫിയയ്ക്ക് യാതൊരു സഹായവും ഉണ്ടായില്ല.

മക്കളെ ചേർത്തു പിടിച്ച് ഈ മാതാപിതാക്കൾ

സോഫിയയും റിച്ചാർഡും വിജയങ്ങൾ കീഴടക്കുന്പോൾ അതിനു പിന്നിൽ ഈ മാതാപിതാക്കളുടെ സഹനമുണ്ട്, ക്ഷമയുണ്ട്, കണ്ണുനീരുണ്ട്. ജോലിയിലെ പ്രമോഷനും സ്വന്തം വീടെന്ന സ്വപ്നവും മാറ്റിവച്ച് ജോ മക്കൾക്കൊപ്പം നിന്നു.

രണ്ട് കുഞ്ഞുങ്ങൾക്കും കേൾവി വൈകല്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ജോ ഫ്രാൻസിസും ഗൊരേറ്റിയും മക്കളെ കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല. പെട്ടെന്നു തന്നെ ഭേദമാക്കാം എന്ന പലരുടെയും വാഗ്ദാനങ്ങൾ കേട്ട് ഒരുപാടു സ്ഥലങ്ങളിൽ ഇവർ കുഞ്ഞുങ്ങളെയും കൊണ്ട് അലഞ്ഞിട്ടുണ്ട്. പലരും കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കാൻ ഒരുങ്ങി. അവരിൽ നിന്നെല്ലാം രക്ഷപ്പെട്ടു.

‘ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മകളുടെ നേട്ടം പ്രചോദനമാകണമെന്നതാണ് എന്‍റെ ആഗ്രഹം. ഇത്തരത്തിലുള്ള കുട്ടികളെ അവഗണിക്കുകയാണു സാധാരണ ചെയ്യാറുള്ളത്. അവരുടെ പ്രതിഭ പുറത്തുകൊണ്ടുവരാൻ ആരും അവസരം കൊടുക്കാറില്ല. എന്നാൽ, ഞങ്ങൾ ഇതിൽനിന്നു വ്യത്യസ്തമായ വഴിയാണു തെരഞ്ഞെടുത്തത്. മകൾക്കുണ്ടായ കുറവുകളിൽ തളരാതെ അവൾക്കു നൽകിയ ആത്മവിശ്വാസവും പ്രചോദനവുമാണു വിജയത്തിനു പിന്നിലുള്ളത്.’- ജോ ഫ്രാൻസിസ് പറഞ്ഞു.

ചേച്ചിയുടെ പാത പിന്തുടർന്ന്

ചേച്ചിയുടെ അതേ പാതയിലാണ് റിച്ചാർഡും. ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും റിച്ചാർഡിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ചേച്ചിയെപ്പോലെ ഡ്രൈവിംഗും റിച്ചാർഡിന് ഹരമാണ്. ബുള്ളറ്റും കാറുമൊക്കെ ശ്രദ്ധയോടെ അനായാസം ഓടിക്കും. മോഡലിംഗിലും താത്പര്യമുണ്ട്.

നോർമൽ ആയ ആളെ കല്യാണം കഴിക്കണം

അമ്മയാണ് എന്‍റെ കൂട്ടുകാരി. സ്ഥിരമായി ബ്യൂട്ടിപാർലറുകളിൽ പോകാറില്ല. അമ്മ ഉണ്ടാക്കിത്തരുന്ന ചില പൊടിക്കൈകളൊക്കെ ഉണ്ട്. അതാണ് എന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം. പിന്നെ ജീൻസും ടോപ്പുമാണ് എന്‍റെ ഇഷ്ടവേഷം. ചിക്കനാണ് ഇഷ്ട ഭക്ഷണം. അതു പരിധിവിട്ടൊന്നും കഴിക്കില്ല.

സിനിമയിൽ നല്ല റോൾ കിട്ടിയാൽ ചെയ്യും. ഒരു ജോലി വേണം, അതോടൊപ്പം മോഡലിംഗ് ചെയ്യണം. പിന്നെ കല്യാണം കഴിക്കുന്നത് നോർമൽ ആയിട്ടുള്ള ആളെ വേണമെന്നാണ് എന്‍റെ ആഗ്രഹം. എന്നെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണമെന്നും ആഗ്രഹമുണ്ട്- അമ്മയുടെ സഹായത്തോടെ സോഫിയ പറഞ്ഞു.

സീമ മോഹൻലാൽ