പത്മനാഭേട്ടനും കമലാക്ഷിയമ്മയും ഉൗണു വിളന്പി; മനംനിറഞ്ഞ് ജോയ് മാത്യു
Friday, February 3, 2017 5:38 AM IST
വേറിട്ട അഭിനയത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാറുള്ള ജോയ് മാത്യു വേറിട്ട നിലപാടുകളിലൂടെയും മലയാളികളെ വിസ്മയിപ്പിക്കാറുണ്ട്. ഹൃദയത്തിൽ തൊടുന്ന വാക്കുകളിലൂടെ തന്‍റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാറുള്ള ഈ നടൻ ഒറ്റപ്പാലത്ത് ഷൂട്ടിംഗ് ഇടവേളയിൽ കണ്ടു മുട്ടിയ വൃദ്ധ ദന്പതികളെക്കുറിച്ച്് നൽകിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ജോയ് മാത്യുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ഇന്ന് ഒറ്റപ്പാലത്ത് പനയൂർ എന്നിടത്ത് ചക്കര മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ്. അടുത്തുള്ള ചെറിയ ചായക്കട കണ്ടപ്പഴേ മനസ് പറഞ്ഞു ഇവിടെ നല്ല നാടൻ ഉൗണു കിട്ടാൻ സാധ്യതയുണ്ട്. സംഗതി ശരിയാണ്. നല്ല പുത്തരിയുടെ ചോറ്, നാടൻ കറികൾ, തോരൻ, അയല പൊരിച്ചത്, പപ്പടം, വീട്ടിലെ പശുവിന്‍റെ പാലിൽ നിന്നുണ്ടാക്കിയ നല്ല നാടൻ മോരും പിന്നെ രസവും. കുടിക്കാനാണെങ്കിലോ സ്വന്തം വീട്ടിലുള്ള കിണറ്റിലെ പച്ചവെള്ളം. എല്ലാം പാകം ചെയ്യുന്നത് പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഉൗണ്‍ റാഹത്തായി. ആകെ അൻപത് രൂപ.

പണം കൊടുക്കുംമ്പോൾ ഞാൻ പത്മനാഭേട്ടനോട് ചോദിച്ചു: ആകെ എത്ര പേർ ഉൗണുകഴിക്കാൻ വരും ?

മൂപ്പർ പറഞ്ഞു: പത്ത് പന്ത്രണ്ട് പേരൊക്കയുണ്ടാകും

ഞാൻ ഞെട്ടി

മൂപ്പർ പറഞ്ഞു: ഞാനിത് ലാഭത്തിനുവേണ്ടി നടത്തുന്നതല്ല, എനിക്ക് എഴുപത്തി രണ്ടു വയസായി. ഇനി ലാഭമുണ്ടാക്കി എങ്ങോട്ട് കൊണ്ടുപോകാനാ? കുറച്ചാളുകൾക്ക് ചോറു കൊടുക്കുമ്പോൾ ഒരു സുഖം, അത്രതന്നെ. വീട്ടിൽ രണ്ടു പശു, രണ്ട് പോത്ത്, പിന്നെ വറ്റാത്ത ഒരു കിണറും. പശു പാൽ തരും. പക്ഷേ എന്തിനാ പോത്തുകൾ, കൃഷിപ്പണിയുണ്ടോ എന്ന എന്‍റെ ചോദ്യത്തിനു പത്മനാഭേട്ടന്‍റെ ഉത്തരം ഇങ്ങിനെയായിരുന്നു: ന്ധപണ്ടുണ്ടായിരുന്നു. ഇപ്പോൾ കൃഷിപ്പണിയില്ലല്ലോ. ഉണ്ടെങ്കിൽതന്നെ പോത്തുകളും മറ്റും വേണ്ടല്ലോ. എന്നാലും നമ്മൾ കടയടച്ച് വീട്ടിലേക്ക് ചെല്ലുന്പോൾ നമ്മുടെ വീട്ടുമൃഗങ്ങൾ നമ്മളെ തൊട്ടും തലോടിയും നമുക്ക് വല്ലാത്തൊരു സ്നേഹം തരും. മൂന്ന് പെണ്‍മക്കൾ ഉണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു. വീട് ശൂന്യമായി അപ്പോൾ ഞങ്ങൾക്ക് മിണ്ടിപ്പറയാൻ ഇവരൊക്കെയേയുള്ളൂ..

ചില മനുഷ്യർ അങ്ങിനെയാണ്. ലാഭക്കൊതിയിൽ നെട്ടോട്ടമോടുന്ന നമ്മളിൽ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ.

മനസറിഞ്ഞ് വിളമ്പുന്നവർ വിരളമാകുന്ന ഈ കാലത്ത് പത്മനാഭേട്ടനും കമലാക്ഷിയമ്മയും അന്നം വിളമ്പിത്തരുമ്പോൾ മനസ് കൊണ്ട് ഞാൻ എന്‍റെ വീട്ടിലെത്തുന്നു. ഞാനെന്‍റെ അച്ഛനമ്മാരുടെ സാമീപ്യം അനുഭവിക്കുന്നു.

നന്ദി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.