സ്ത്രീകൾക്കു പറയാനും സ്ത്രീകൾക്കു വേണ്ടി പറയാനും ഒരിടം: വുമണ്‍സ് ഓണ്‍ കേരള
Wednesday, April 5, 2017 5:49 AM IST
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നതിൽ ഇന്ത്യയിൽ മോശമല്ലാത്ത നിലവാരത്തിൽ നിൽക്കുന്ന സംസ്ഥാനമാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം. സ്ത്രീസമത്വവും സുരക്ഷയും വാതോരാതെ പ്രസംഗിക്കുന്നുണ്ടെങ്കിലും അവർക്കെതിരായ അതിക്രമങ്ങൾ ഒട്ടും കുറയുന്നില്ലന്നുള്ളത് സങ്കടകരവും അതിലുപരി നാണക്കേടും സമ്മാനിക്കുന്നുണ്ട്.അതിഥി ദേവോ ഭവഃ എന്ന ആശയം ഉറക്കെ പറയുന്ന നമ്മുടെ നാടിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിദേശികളെ പോലും ആക്രമണത്തിന് വിധേയരാക്കുന്നു എന്നത് തികച്ചും സങ്കടകരമാണ്.

ഈ സാഹചര്യത്തിൽ, ലോകത്തിൽ പുരുഷന്മാരെപ്പോലെ തന്നെ തുല്യ അവകാശം സ്ത്രീക്കുമുണ്ട് എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് വുമൺസ് ഓണ്‍ കേരള എന്ന ഫേസ്ബുക്ക് പേജ്. ഈ ഭൂമിയും, ആകാശവും, രാത്രികളും, നക്ഷത്രങ്ങളും, യാത്രകളും സ്ത്രീക്കുകൂടി അവകാശപ്പെട്ടതാണെന്ന യാഥാർഥ്യം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുകയാണ് അവർ. വുമൺസ് ഓണ്‍ കേരള എന്ന കാംപയിന് നേതൃത്വം നൽകുന്നത് ഒരു കൂട്ടം സ്ത്രീകളാണ്.

ലോക വനിതാദിനമായിരുന്ന മാർച്ച് എട്ടിന് ആരംഭിച്ച ഈ കാംപയിന് പിന്തുണയുമായി പുരുഷന്മാരും അവർക്കൊപ്പമുണ്ട്. സമൂഹം എഴുതി വച്ചിരിക്കുന്ന സ്ത്രീക്കു ചെയ്യാൻ പാടില്ലാത്തതായ അദൃശ്യ നിയമങ്ങൾക്ക് മാറ്റം കൊണ്ടുവരാനുള്ള ആദ്യഘട്ടമെന്ന നിലയ്ക്കാണ് തങ്ങൾ ഈ കാംപയിൻ ആരംഭിച്ചതാണെന്ന് ഇതിനു നേതൃത്വം നൽകുന്നവരിൽ ഒരാളായ ഇന്ദു കൃഷ്ണ ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.

സ്ത്രീകൾക്കു വേണ്ടി സ്ത്രീ മാത്രം സംസാരിക്കുന്പോൾ അധികമാരും ശ്രദ്ധകൊടുക്കാത്ത ഒരു പ്രവണതയുള്ളതുകൊണ്ടാണ് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്ക് ഒട്ടും കുറവില്ലാത്തത്. എന്നാൽ സ്ത്രീകൾക്കു വേണ്ടി പുരുഷന്മാർ രംഗത്ത് എത്തുന്പോൾ അവർ പറയുന്നത് എന്താണെന്ന് അറിയാൻ അളുകൾ കൂടുമെന്നത് തീർച്ചയാണ്. അവിടെയാണ് ഈ കാപയിന്‍റെ വിജയവും. സ്ത്രീ എന്ന വാക്കിന് ഒരു അർഥം മാത്രം നൽകി കാണാതെ, അവർ അമ്മയാണ്, സഹോദരിയാണ്, ഭാര്യയാണ്, കുടുംബത്തിലെ വിളക്കാണ് എന്ന അർഥവും കൂടി ചേർത്തു വായിക്കാൻ പഠിപ്പിക്കുകയാണ് വിമൻസ് ഓണ്‍ കേരളയെന്നും ഇന്ദു കൃഷ്ണ പറയുന്നു.

ഈ നാട് സ്ത്രീക്കു കൂടി അവകാശപ്പെട്ടതാണെന്ന ആശയം മുൻനിർത്തി ഓരോരുത്തർക്കും അവരുടെ കാഴ്ചപ്പാടുകൾ എഴുതിയോ, ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള സെൽഫി വീഡിയോകളായോ പേജിൽ ഷെയർ ചെയ്യാം. ഇന്ദു കൃഷ്ണയെ കൂടാതെ യാമിനി, അനീഷ് ആൻസ്, അഭിജിത്ത്, അനുമോൾ എന്നിവരും ഈ കാംപയിന് നേതൃത്വം നൽകുന്നുണ്ട്. ഞാൻ ഇങ്ങനെ മാത്രമേ ചെയ്യാവു എന്ന സ്ത്രീയുടെ ഉള്ളിലെ ചിന്തയാണ് ആദ്യം മാറേണ്ടതെന്ന് ഇവർ അടിവരയിട്ടു പറയുന്നു. ഇനി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം, വിമൻസ് ഓണ്‍ കേരളത്തിനായി.

വുമൺസ് കേരള ഫേസ്ബുക്ക് പേജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.