പ്രാചി ചോദിക്കുന്നു: സ്വപ്നം സഫലമാക്കാന്‍ എന്തിനാണ് കണ്ണുകള്‍..?
Thursday, April 13, 2017 4:40 AM IST
ഇന്ത്യയിലെ മികച്ച ബിസിനസ് സ്കൂളുകളിലൊന്നാണ് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്. ഇവിടെ പ്രവേശനം ലഭിക്കുക എന്നത് അത്ര നിസാര കാര്യമല്ല. വിദ്യാർഥികൾക്ക് ഏറെ പ്രയാസമെന്നു തോന്നുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രാചി ഷുക്വാണി എന്ന ഇരുപത്തൊന്നുകാരി. പ്രാചിയുടെ കണ്ണുകൾക്ക് 20 ശതമാനം മാത്രമേ കാഴ്ചയുള്ളൂ എന്നറിയുന്പോഴാണ് ഈ ഗുജറാത്തുകാരിയുടെ നേട്ടത്തിന്‍റെ മഹത്വം മനസിലാകുന്നത്.

ഗുജറാത്തിലെ ഒരു സർവകലാശാലയിൽ ബിബിഎ വിദ്യാർഥിനിയാണ് പ്രാചി. ബിസിനസ് സ്കൂളുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്യാറ്റ്(CAT) ഉയർന്ന മാർക്കിൽ പാസായതോടെയാണ് പ്രാചിക്ക് അഹമ്മദാബാദ് ഐഐഎം ലേക്കുള്ള പ്രവേശനം സാധ്യമായത്. റെറ്റിനൽ ഡീഗ്രഡേഷൻ എന്ന അസുഖം ബാധിച്ചതോടെയാണ് പ്രാചിക്ക് കാഴ്ച നഷ്ടപ്പെട്ടുത ുടങ്ങിയത്. ഇപ്പോൾ 80 ശതമാനം കാഴ്ച നഷ്ടപ്പെട്ടു. ജനിതക തകരാറുമൂലമുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് മരുന്നോ ചികിത്സകളോ ഇല്ല. സ്വന്തമായി ഒരു സ്റ്റാർട്ടപ് തുടങ്ങണമെന്ന് പ്രാചിക്ക് മോഹമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.