കുരുന്നുജീവൻ രക്ഷിക്കാൻ സ്വന്തം പ്രസവവേദന മറന്ന് മറ്റൊരു പ്രസവമെടുത്ത് വനിതാ ഡോക്ടർ
Wednesday, August 2, 2017 7:05 AM IST
താൻ നേരിട്ടുകൊണ്ടിരിക്കുന്നത് എത്ര ഭീകരമായ അവസ്ഥയാണെങ്കിലും അതെല്ലാം മറന്ന് തന്‍റെ ജോലി ഭംഗിയായി നിർവഹിക്കാൻ ബാധ്യസ്ഥരാണ് ഡോക്ടർമാർ. എന്നാൽ അമേരിക്കയിലെ കെന്‍റക്കിയിലുളള ഡോ. അമാൻഡ ഹെസ്സ് ജീവന്‍റെയും മരണത്തിന്‍റെയും നടുവിൽ തന്‍റെ ജോലി ഭംഗിയായി പൂർത്തിയാക്കിയ സംഭവമാണ് എല്ലാവരും നെഞ്ചോടു ചേർത്തിരിക്കുന്നത്.

പ്രസവമുറിയിൽ കുഞ്ഞിന് ജന്മം നൽകാൻ ശാരീരികമായി തയാറായിക്കൊണ്ടിരിക്കുമ്പോഴാണ് ഡോ. അമാൻഡ മറ്റൊരു യുവതിയുടെ നിലവിളി കേട്ടത്. ഉടൻതന്നെ അവിടെയെത്തിയ ഇവർ ഗർഭിണിയെ പരിശോധിച്ചപ്പോൾ പ്രസവം നടന്നില്ലങ്കിൽ കുട്ടി മരിക്കുമെന്ന് മനസിലാക്കി. കാരണം ഓരോ നിമിഷവും പൊക്കിൾകൊടി കുഞ്ഞിന്‍റെ കഴുത്തിൽ മുറുകിക്കൊണ്ടിരിക്കുകയായിരുന്നു. യുവതിയെ പരിശോധിക്കുന്ന ഡോക്ടർ ആശുപത്രിയിലേക്കുള്ള യാത്രയിലായതിനാൽ അവർ വരാൻ സമയമെടുക്കും. അതുവരെ കാത്തിരുന്നാൽ കുട്ടിയുടെ ജീവൻ വച്ച് പന്താടുന്നതിന് തുല്യമാണ്. ഇത് മനസിലാക്കിയ അമാൻഡ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന മറന്ന് യുവതിയുടെ പ്രസവമെടുക്കുകയായിരുന്നു.

ഒടുവിൽ വിജയകരമായി അവർ ദൗത്യം പൂർത്തിയാക്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നത് കണ്ട് സ്വന്തം പ്രസവത്തിനായി മടങ്ങിയ അമാൻഡയും വൈകാതെതന്നെ ഒരു മാലാഖക്കുഞ്ഞിനു ജന്മം നൽകി. അമാൻഡയുടെ രണ്ടാമത്തെ കുഞ്ഞാണിത്.

ഇതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടറായ ഹല സാബ്രി ഫേസ്ബുക്കിൽ വിശേഷങ്ങൾ പങ്കുവെച്ചതിനെ തുടർന്നാണ് സംഭവം എല്ലാവരും അറിഞ്ഞത്. കുഞ്ഞിനെയുമായി ആശുപത്രിക്കിടക്കയിൽ ഇരിക്കുന്ന അമാൻഡയുടെ ചിത്രവും അവർ പങ്കുവച്ചു. "കുഞ്ഞിനെ കൈകളിലെടുത്ത് നിൽക്കുന്ന ഈ സുന്ദരി മോഡലാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് എല്ലാവരും വായിച്ചറിഞ്ഞതിനെ തുടർന്ന് വീരപരിവേഷമാണ് അമാൻഡയ്ക്ക് ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.