കൂട്ടുകൂടി തിരിച്ചുവരവിന്‍റെ പാതയിൽ മൗഗ്ലിക്കുട്ടി
Monday, August 7, 2017 6:57 AM IST
വനത്തിൽനിന്നു കിട്ടിയ, മൗഗ്ലി ഗേൾ എന്നു ലോകം വിളിച്ച എഹ്സാസ് മനുഷ്യജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിൽ. അതിന് അവൾക്ക് കൂട്ടായി ഒപ്പമുള്ളത് പതിനാറുകാരി പൂജയും. ഈ വർഷം ജനുവരിയിയിലാണ് പത്തു വയസുകാരി എഹ്സാസിനെ വനത്തിൽനിന്നു കിട്ടിയത്. മൃഗങ്ങളെപ്പോലെ നടക്കുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്ന എഹ്സാസിന്‍റെ അടുത്ത സുഹൃത്ത് ഇപ്പോൾ പൂജയാണ്.

മാനസികമായി ഭിന്നശേഷിയുള്ള കുട്ടികളെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് ഇരുവരും. എഹ്സാസ് വളർന്ന സാഹചര്യമാണ് ഈ അവസ്ഥയിലെത്തിച്ചതെങ്കിൽ പൂജ അങ്ങനെയല്ല. ഭിന്നശേഷിയുള്ള കുട്ടിയാണ്. എന്നാൽ, ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം വളരെ വേഗമാണ് വളർന്നതെന്ന് ഹോം അധികൃതർ പറയുന്നു. സംസാരിക്കാൻ അറിയില്ലെങ്കിലും ആംഗ്യഭാഷയിലൂടെയാണ് എഹ്സാസിന്‍റെ ആശയവിനിമയം. അവൾ എന്തു പറഞ്ഞാലും അത് പൂജയ്ക്കു മനസിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ മൗഗ്ലിക്കുട്ടിയുടെ പൂർണ ഉത്തരവാദിത്തം പൂജ ഏറ്റെടുത്തിരിക്കുകയാണ്.

മാസങ്ങളുടെ പരിചരണത്തിൽ എഹ്സാസിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എങ്ങനെ ഭക്ഷണം കഴിക്കണമെന്നും വസ്ത്രങ്ങൾ മടക്കണമെന്നും പല്ലു തേയ്ക്കണമെന്നും കുളിക്കണമെന്നുമൊക്കെ അവൾക്ക് ഇന്നറിയാം. എല്ലാറ്റിനും സഹായകമായത് പൂജ എന്ന കൂട്ടുകാരിയുടെ അവ്യക്തമായ ഭാഷയും ആംഗ്യങ്ങളും മാത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.