മുടി അങ്ങനെയാണെന്നേയുള്ളൂ, ഐൻസ്റ്റൈനല്ല.
Friday, August 11, 2017 4:03 AM IST
ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഏഴു വയസുകാരി ഷിലായിൻ അവളുടെ തലമുടിയുടെ പ്രത്യേകതകൊണ്ട് ശ്രദ്ധേയയാണ്. കാരണം പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈന്‍റേതുപോലെയാണ് അവളുടെ മുടി. ഒതുക്കമില്ലാതെ തെറിച്ചുനിൽക്കുന്ന തരത്തിലുള്ള മുടിയായിരുന്നു ഐൻസ്റ്റൈന്‍റെ പ്രത്യേകത.

അണ്‍കോന്പബിൾ ഹെയർ സിൻഡ്രോം എന്ന പ്രത്യേക അവസ്ഥയായതിനാലാണ് മുടി ചീകിയൊതുക്കാൻ പറ്റാത്തത്. ലോകത്താകെ ഈ അവസ്ഥയുള്ളവരുടെ എണ്ണം 100ൽ താഴെ മാത്രമാണ്.

മൂന്നു മാസം പ്രായമുള്ളപ്പോൾ മുതലാണ് മുടിയുടെ പ്രത്യേക വളർച്ച മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. നാലു വയസായപ്പോൾ തന്‍റെ മുടി മറ്റുള്ളവരുടെപോലെയല്ല എന്നു തിരിച്ചറിഞ്ഞ ഷിലായിൻ ഏറെ വിഷമിച്ചെങ്കിലും അത് വളരെ പ്രത്യേകതയുള്ളതാണെന്ന മാതാപിതാക്കളുടെ വാക്കുകൾ കുഞ്ഞു ഷിലായിന് ആശ്വാസമേകി.

മൂന്നു ജീനുകളുടെ പരിവർത്തനമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം. പ്രായമേറുന്തോറും ഒരു പരിധിവരെ മുടി കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.