"വേദനയില്ലാത്ത ലോകത്തിരുന്ന് എന്നെനോക്കി ചിരിക്കുകയാണ് അവൾ': ഒരു ഭർത്താവിന്‍റെ കണ്ണീർക്കുറിപ്പ്
Monday, September 11, 2017 6:21 AM IST
ജീവനെക്കാൾ സ്നേഹിച്ച് 36 വർഷം ഒരു ശരീരവും ഒരേ ജീവനുമായി കഴിഞ്ഞിരുന്ന പ്രിയ പത്നിയുടെ വേർപാടിൽ വിതുമ്പുന്ന മനസുമായി കഴിയുന്ന ഭർത്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുംബൈ സ്വദേശിയായ ദരായാസ് മലേഗാമിന്‍റെ കുറിപ്പാണ് ഏവരുടെയും കണ്ണുനനയ്ക്കുന്നത്. ഭാര്യ സറിനെ പരിചയപ്പെടുന്നതു മുതൽ അവരുടെ മരണം വരെയുള്ള കാര്യങ്ങൾ വിവരിക്കുകയാണ് അദ്ദേഹം.

ദരായാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

ഗുജറാത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടയിലാണ് എന്‍റെ സറിനെ ഞാൻ ആദ്യം കാണുന്നത്. 20 വയസ് മാത്രം പ്രായമേ എനിക്ക് അന്നുണ്ടായിരുന്നുള്ളു. ഞങ്ങളുടെ മാതാപിതാക്കൾ സുഹൃത്തുക്കളായിരുന്നു. ആദ്യം കണ്ട നിമിഷം എനിക്ക് അവളെ ഇഷ്ടമായി. കുറച്ചു നാളുകൾക്ക് ശേഷം ഞാൻ അവളുടെ അച്ഛനോടു പറഞ്ഞു എനിക്ക് സറിനെ ഇഷ്ടമാണ്. എന്‍റെ പഠനം പൂർത്തിയായി കഴിയുന്പോൾ അവളെ എനിക്ക് വിവാഹം ചെയ്തു തരണം എന്ന്. എന്‍റെ സമീപനം അദ്ദേഹത്തിന് ഇഷ്ടമായി പിന്നീട് അദ്ദേഹം അതിനു സമ്മതം തരുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ എൻജിനിയറിംഗ് പഠനത്തിന്‍റെ തിരക്കിലായിരുന്നു എന്നാൽ ക്ലാസ് കഴിയുന്പോഴേ സറിൻ പഠിക്കുന്ന കോളജിന്‍റെ വാതിൽക്കൽ ഞാൻ കാത്തു നിൽക്കും. മിക്ക ദിവസങ്ങളിലും ഞങ്ങൾ സിനിമയ്ക്ക് പോകുകയും കഫേകളിൽ പോകുകയും ചെയ്യ്തിരുന്നു. ദിവസത്തിലെ ഭൂരിഭാഗം സമയവും ഞങ്ങൾ ഒന്നിച്ചു ചിലവഴിച്ചു.
നാളുകൾക്ക് ശേഷം മറൈൻ എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ഞാൻ 24-ാമത്തെ വയസിൽ സറിനെ വിവാഹവും ചെയ്തു. ഞങ്ങൾക്ക് മൂന്നു കുട്ടികൾ ജനിച്ചു.

സന്തോഷത്തോടെയുള്ള ഞങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീണത് 2013ലാണ്. കാരണം ഞങ്ങളേവരെയും ഞെട്ടിച്ചു കൊണ്ട് സറിന് തൈറോയിഡ് കാൻസർ പിടിപ്പെട്ടു. ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായെങ്കിലും 2015ൽ അവൾക്ക് വീണ്ടും രോഗം പിടിപ്പെടുകയായിരുന്നു. തുടർന്ന് കടലിലെ സഞ്ചാരത്തെ മറന്ന് അവൾക്കൊപ്പം സമയം ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചു. തുടർന്നുള്ള ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷം 2016ൽ ഡോക്ടർമാർ അറിയിച്ചു ,സറിന്‍റെ തലച്ചോറ് മുഴുവൻ ഈ രോഗം ബാധിച്ചുവെന്നും മൂന്നു മാസം കൂടി മാത്രമേ അവൾ ജീവിച്ചിരിക്കുകയുള്ളു എന്നും.

ഇതറിഞ്ഞ് ഞാൻ ആദ്യം തകർന്നു പോയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് ഇനിയുള്ള കാലം സറിന് കഴിവതും സന്തോഷം പകർന്നു നൽകണം എന്ന് തീരുമാനിക്കുകയും ചെയ്തു. ഞാൻ അവൾക്ക് ഭക്ഷണം നൽകി, കുളിപ്പിച്ചു, വസ്ത്രങ്ങൾൾ മാറ്റി. അവളെ ശുശ്രൂഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയുമില്ല, സറിനെ സന്തോഷവതിയാക്കാൻ ഞാൻ എന്നെക്കൊണ്ട് പറ്റുന്നതിന്‍റെ പരമാവധി ശ്രമിക്കുകയും ചെയ്യ്തു. എന്നാൽ എന്നെ തനിച്ചാക്കി 2016 ഡിസംബർ 11ന് അവൾ മരണമില്ലാത്ത മറ്റൊരു ലോകത്തക്ക് യാത്രയായി.

രോഗാവസ്ഥയിലായിരുന്ന സമയത്ത് അസ്വസ്ഥത തോന്നുന്പോൾ അവൾ എന്നെ പരതിനോക്കുമായിരുന്നു. എന്‍റെ സാമിപ്യം അവൾക്ക് മുഴുവൻ സമയവും അനിവാര്യമായിരുന്നു. എന്നെ ഒറ്റയ്ക്കാക്കി അവൾ പറന്നകന്ന രാത്രി ഇനിയുള്ള ജീവിതം തനിയെ ജീവിച്ചു തീർക്കാൻ ഞാൻ തീരുമാനിച്ചു. ഒരിക്കൽ ഞാനും സറിനും തീരുമാനിച്ചിരുന്നു, മക്കൾക്ക് പക്വതയായതിനു ശേഷം ഏറെ ഇഷ്ടപ്പെടുന്ന കടലിൽ ജീവിതത്തിന്‍റെ ബാക്കി ജീവിച്ചു തീർക്കണമെന്ന്. കഴിഞ്ഞ 36 വർഷം സറിനുമൊത്തുള്ള ജീവിതത്തെ കുറിച്ച് ഓർക്കുന്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. അവൾ അനുഭവിച്ച വേദനകൾക്ക് യാതൊരു ഫലവുമില്ലാതെയായി.

ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന് അവളുടെ ഓർമകളിൽ ഞാൻ ഇപ്പോൾ ജീവിക്കുകയാണ്. രോഗവും വേദനയും ഇല്ലാത്ത മറ്റൊരു ലോകത്തിരുന്ന് എന്‍റെ നേർക്ക് നോക്കി ചിരിക്കുകയാണ് അവൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.