റസ്‌ലിംഗ് താരങ്ങളും സിംഹവും തമ്മിൽ വടംവലി; പിന്നീട് സംഭവിച്ചത്
Saturday, June 16, 2018 12:19 PM IST
വടംവലി എന്ന കായികാഭ്യാസത്തെ ആരാധിക്കാത്തവർ വിരളമാണ്. ഇപ്പൊഴിത ടെക്സസിലെ സെന്‍റ് ആന്‍റോണിയോ മൃഗശാലയിൽ നടന്നയൊരു വ്യത്യസ്തമായ വടംവലി മത്സരം കണ്ട് കൈയടിക്കുകയാണ് എല്ലാവരും.

കാരണം ഈ വടംവലിയിൽ പങ്കെടുത്തത് വേൾഡ് റസ്‌ലിംഗ് എന്‍റർടെയ്ൻമെന്‍റിലെ മൂന്ന് മത്സരാർഥികളും മൂന്നുവയസുള്ള ഒരു സിംഹവുമായിരുന്നു. ആവേശപുളകിതരായി നിൽക്കുന്ന നൂറുകണക്കിനു കാണികൾക്കു മുന്നിൽവച്ചായിരുന്നു ഈ മത്സരം.

കൂടിനുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്ന സിംഹം വടം കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. മറുഭാഗം മത്സരാർഥികൾ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സിംഹത്തിനെ തോൽപ്പിക്കുവാനായില്ലെന്നു മാത്രമല്ല നിൽക്കുന്നിടത്തു നിന്നും അൽപം മുന്നോട്ടുപോലും സിംഹത്തെ ചലിപ്പിക്കുവാൻ പോലും സാധിച്ചില്ലെന്നുള്ളതാണ് ഏറെ കൗതുകകരമായത്. ഈ വടംവലിയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.