നാലു വയസുകാരനെ ഇടങ്കാലിട്ട് വീഴിച്ച് യുവതിയുടെ ക്രൂരവിനോദം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Wednesday, April 25, 2018 12:18 PM IST
റസ്റ്റൊറന്‍റിനുള്ളിൽ നിന്നും ഓടി പുറത്തേക്കു പോയ നാലുവയസുകാരനെ ഗർഭിണിയായ യുവതി ഇടങ്കാലിട്ട് വീഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലാണ് സംഭവം.റസ്റ്റൊറന്‍റിലേക്ക് അശ്രദ്ധയോടെ ഓടി വന്ന കുട്ടി വാതിലിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കർട്ടൻ തുറന്നപ്പോൾ ഭർത്താവിനൊപ്പം സമീപമിരുന്ന യുവതിയുടെ ശരീരത്ത് ഈ കർട്ടണ്‍ തട്ടുകയും കൈയ്യിലിരുന്ന ഭക്ഷണം ഇവരുടെ വസ്ത്രത്തിലേക്കു വീഴുകയും ചെയ്തിരുന്നു.

കുട്ടി ഇതൊന്നും ശ്രദ്ധിക്കാതെ അകത്തേക്കു പോകുകയും ചെയ്തു. ഈ ദേഷ്യത്തിലിരുന്ന യുവതി അൽപ്പ സമയത്തിനു ശേഷം റസ്റ്റൊറന്‍റിനുള്ളിൽ നിന്നും പുറത്തേക്ക് ഓടി ഇറങ്ങിയ കുട്ടിയെ ഇടങ്കാലിട്ട് വീഴിക്കുകയായിരുന്നു. മുഖമടിച്ചു നിലത്തേക്കു വീണ കുട്ടിയെ സമീപമിരുന്ന ഇവർ ഒന്നു എഴുന്നേൽപ്പിക്കുവാൻ പോലും കൂട്ടാക്കിയില്ല. തന്‍റെ മകൻ വീണതു കണ്ട അമ്മയാണ് ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി രണ്ടു ദിവസം അവിടെ ചിലവഴിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

തന്നെ ആരോ തട്ടി വീഴിച്ചതാണെന്ന് അമ്മയോട് കുട്ടി പറഞ്ഞതനുസരിച്ച് റസ്റ്റൊറന്‍റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തായത്. ഏഴുമാസം പ്രായമുള്ള ഈ യുവതിയെ പത്തു ദിവസം കസ്റ്റഡിയിൽ എടുക്കുമെന്നും 10,500 രൂപ പിഴ ചുമത്താമെന്നും പോലീസ് അറിയിച്ചു. എന്നാൽ ഗർഭിണിയായ അവരെ പോലീസ് കസ്റ്റഡിയിൽ വെയ്ക്കുന്നത് ശരിയല്ല. എനിക്കും കുട്ടികളുണ്ട്. ആ അവസ്ഥ എനിക്കു മനസിലാകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.