സംഹിത, തെലുങ്കാനയുടെ പ്രായം കുറഞ്ഞ എന്‍ജിനിയര്‍
Wednesday, June 13, 2018 1:05 PM IST
ഇന്ന് തെലുങ്കാനയുടെ സൂപ്പർ സ്റ്റാർ കസിബട്ട സംഹിതയാണ്. പതിനാറാം വയസില്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയാണ് സംഹിത എന്ന പെണ്‍കുട്ടി ഒരു സംസ്ഥാനത്തിന്‍റെ ഹീറോയിനായിരിക്കുന്നത്. സംഹിതയുടെ പ്രായത്തിൽ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതാൻ തലകുത്തിനിന്നു പഠിക്കുന്ന സമയത്താണ് ഈ കൊച്ചുമിടുക്കി ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മൂന്നാം വയസില്‍ നാലാം ക്ലാസും പത്താം വയസിൽ പത്താം ക്ലാസും പാസായ സംഹിത, പ്ലസ് ടുവിന് 89 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. പ്രായം വളരെ കുറവായതിനാൽ ബിടെക് പഠനം അനിശ്ചിതത്വത്തിലായി. തുടർന്ന് 2014ല്‍ തെലുങ്കാന സര്‍ക്കാരിന് നല്കിയ നിവേദനത്തെത്തുടർന്നാണ് ചൈതന്യ ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഹിതയ്ക്ക് പ്രവേശനം ലഭിച്ചത്.

ചെറുപ്പത്തിൽത്തന്നെ സംഹിത അസാധാരണമായ കഴിവുകൾ പ്രകടമാക്കിയിരുന്നു. മൂന്ന് വയസ് പ്രായമുണ്ടായിരുന്നപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ കൃത്യമായി സംഹിത പഠിച്ചെടുത്തു. മകളുടെ അസാധാരണമായ കഴിവുകൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും തയാറായതോടെ അവൾ 16-ാം വയസിൽ ബിടെക് ബിരുദം സ്വന്തമാക്കി.

ആശയം അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സംഹിത പറയുന്നു. ദീര്‍ഘനേരം പഠിക്കാറില്ല. പഠനവും പാഠ്യേതര വിഷയങ്ങളും സന്തുലിതമായി കൊണ്ടുപോകുന്നതാണ് ഈ എൻജിനിയറുടെ രീതി. പഠനം പൂര്‍ത്തിയാക്കി വൈദ്യുതി മേഖലയില്‍ ജോലിചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിലൂടെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നതായും സംഹിത ഭാവിയെക്കുറിച്ച് വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.