ഉദ്വേഗത്തിന്‍റെ 36 മണിക്കൂറുകൾ; കിണറ്റിൽ വീണ ആനയ്ക്ക് പുതുജീവൻ
Thursday, November 16, 2017 8:04 AM IST
ഇരുപതടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ മുപ്പത്തിയാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. ഛത്തീസ്ഗഡിലെ സുർജാപുർ ജില്ലയിലാണ് സംഭവം. കിണറ്റിലേക്ക് വഴി വെട്ടിയതിനു ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്താലാണ് ആനയെ പുറത്തെടുത്തത്. വീഴ്ചയിൽ ആനയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.

ജനവാസ മേഖലയിലെത്തിയ പതിനെട്ട് ആനകളടങ്ങിയ സംഘത്തെ ഗ്രാമവാസികൾ ഭയപ്പെടുത്തി ഓടിക്കുന്നതിനിടയിലാണ് അതിലൊരു ആന മുപ്പതടി താഴ്ച്ചയുള്ള പൊട്ടകിണറ്റിൽ വീണത്. തുടർന്ന് പിന്തിരിഞ്ഞു പോകാതിരുന്ന ആനക്കൂട്ടം കിണറിനു സമീപം നിന്ന് ചിന്നം വിളിച്ചു. സംഭവം മനസിലാക്കിയ ആളുകൾ തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കിണറിന്‍റെ സമീപത്തു നിന്നും ആനക്കൂട്ടം പിൻവാങ്ങിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

വടം ഉപയോഗിച്ച് ആനയുടെ വയറിൽ കെട്ടിയതിനു ശേഷം ക്രെയിനിന്‍റെ ഇരുന്പു വടം അതിൽ കൊളുത്തി അന്തരീക്ഷത്തിലേക്ക് ഉയർത്തിയാണ് ആനയെ പുറത്തെത്തിച്ചത്. ആനയുടെ പരിക്ക് ഭേദമായി കഴിഞ്ഞ് കാട്ടിൽ വിടുമെന്ന് അധികൃതർ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.