അര നൂറ്റാണ്ട് വെള്ളത്തിലുറങ്ങിയ ഗ്രാമം
Friday, May 11, 2018 8:58 AM IST
അര നൂറ്റാണ്ടിലേറെക്കാലം വെള്ളത്തിലാണ്ടുകിടന്നിരുന്ന ചൈനീസ് ഗ്രാമം ഉയർന്നുവന്നു. ജലസംഭരണി നിർമിച്ചതിനെത്തുടർന്ന് 56 വർഷം മുന്പ് വെള്ളത്തിൽ മുങ്ങിയ ഗ്രാമമാണ് വെള്ളത്തിനു മുകളിലെത്തിയത്. തെക്കുകിഴക്കൻ ചെെനയിലെ അധികാരികൾ ജലസംഭരണിയിലെ വെള്ളം കുറച്ചതാണ് ഇതിനു കാരണം. ജിയാംഗ്ഷി പ്രവിശ്യയിലെ ഡോൻഗുലിയിലാണ് ഈ ജലസംഭരണിയും വൃഷ്ടിപ്രദേശവും സ്ഥിതിചെയ്യുന്നത്.

1961ൽ നാൻഗാംഗ് അണക്കെട്ട് നിർമിച്ചപ്പോൾ നിരവധി കുടുംബങ്ങൾക്ക് ഇവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നു. അണക്കെട്ടിൽ വെള്ളം നിറച്ചപ്പോൾ ഈ ഗ്രാമം സാവധാനം വെള്ളത്താൽ മൂടപ്പെട്ടു. കഴിഞ്ഞ വർഷം മുതൽ സമീപത്തുള്ള നഗരങ്ങളിൽ കുടിവെള്ളമെത്തിക്കാൻവേണ്ടി ഈ അക്കെട്ടിൽനിന്ന് വലിയ തോതിൽ വെള്ളം പന്പ് ചെയ്തു തുടങ്ങിയിരുന്നു. വെള്ളം കുറഞ്ഞതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് പഴയ ഗ്രാമം ദൃശ്യമായത്.

പതിമ്മൂന്നാം നൂറ്റാണ്ടിൽ വെള്ളിഖനിയിൽ തൊഴിലെടുത്തിരുന്നവർ താമസിച്ചിരുന്ന ഗ്രാമമാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വെള്ളി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകാനായി തയാറാക്കിയിരുന്ന കല്ലു പാകിയ പാതകളും കാണാം.

160 വർഷത്തോളം പ്രവർത്തിച്ചിരുന്ന വെള്ളഖനിയാണ് ഇവിടത്തേത്. ചൈനയിലെ ഏറ്റവും വലുതും സംരക്ഷിച്ചുപോരുന്നതുമായ ഖനിയാണിത്. എന്നാൽ, അണക്കെട്ടിൽ വീണ്ടും വെള്ളമുയരുന്പോൾ ഈ ഗ്രാമം വീണ്ടും വെള്ളത്തിനടിയിലാകുമെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.