മരണം എത്തും മുന്പെ...! ചാത്തന്നൂർ കുടുംബത്തിന്‍റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ
Thursday, March 22, 2018 3:06 PM IST
ചാത്തന്നൂരിൽ മാതാപിതാക്കളും മക്കളും സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനും അമ്മയും മൂത്ത കുട്ടിയും മരിച്ച വാർത്ത തീമഴപോയെയാണ് ഏവരുടെയും കാതിലേക്ക് പെയ്തിറങ്ങിയത്. ഗൾഫിൽ നിന്ന് എത്തിയ ശിവാനന്ദൻ ഭാര്യ സിജിയ്ക്കും മക്കൾക്കുമൊപ്പം സഹോദരിയുടെ വീട്ടിലേക്കു പോകും വഴിയാണ് മരണം കഐസ്ആർടിസി ബസിന്‍റെ രൂപത്തിലെത്തി ഇവരുടെ ജീവൻ കവർന്നത്.

ഷിബുവും സിജിയും മൂത്ത കുട്ടിയും വലതുവശത്തേയ്ക്കു തെറിച്ചു വീണപ്പോൾ ആദിഷ് ഇടതു വശത്തേയ്ക്ക് തെറിച്ചു വീണതാണ് നാലു പേരിൽ ഒരാളുടെ ജീവൻ തിരികെ ലഭിക്കാൻ കാരണമായത്. നിലത്തു വീണ മാതാപിതാക്കളുടെയും മൂത്തകുട്ടിയുടെയും ശരീരത്തിൽ കൂടി ബസ് കയറിയിറങ്ങിയതിനെ തുടർന്ന് സംഭവ സ്ഥലത്തു തന്നെ ഇവർ മൂന്നു പേരും മരിക്കുകയായിരുന്നു.

ഇവരുടെ സംസ്ക്കാര ചടങ്ങിൽ അപകടത്തിൽ നിന്നും രക്ഷപെട്ട ഇളയകുട്ടി ആദിഷിന്‍റെ കരച്ചിൽ കണ്ട് കണ്ണ് നനയാത്തവരായും ആരുമില്ല. ഇപ്പൊഴിത അപകടത്തിനു ഏതാനും നിമിഷങ്ങൾക്കു മുന്പ് നാലുപേരും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ട് കണ്ണീരൊപ്പാൻ പാടുപെടുകയാണ് ഓരോരുത്തരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.