മകനെ ഒാർക്കാൻ 110 കുടുംബങ്ങൾക്കു തണലായി ഒരമ്മ.
Monday, October 9, 2017 7:18 AM IST
ദാനത്തിന്‍റെ മഹത്വം കാണിച്ചുകൊടുത്ത് ജീവിതത്തിൽനിന്നു പിൻവാങ്ങിയ മകന്‍റെ പാതയിലൂടെ അമ്മയും. ദമയന്തി താന എന്ന ഗുജറാത്തി വനിതയ്ക്ക് മകനെ നഷ്ടപ്പെട്ടത് ആറു വർഷം മുന്പാണ്, ഒരു ട്രെയിനപകടത്തിൽ. മകൻ നിമേഷിന്‍റെ വിയോഗം തീർത്ത വേദനയിൽ ഉരുകി വർഷങ്ങൾ തള്ളിനീക്കി. തീർഥാടനങ്ങളും പ്രാർഥനകളും മനസ് ശാന്തമാക്കിയില്ല. ജീവിതത്തിന്‍റെ അർഥം നഷ്ടപ്പെട്ടുവെന്ന് വിശ്വസിച്ച നാളുകളിലാണ് നിമേഷിന്‍റെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് മനസു പറഞ്ഞത്. ജന്മദിനങ്ങളിൽ ദാദറിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രാർഥനയ്ക്കുശേഷം, തെരുവിലെ തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണം നല്കുന്ന പതിവുണ്ടായിരുന്നു നിമേഷിന്. അത് ആ അമ്മയ്ക്കും പ്രചോദനമായി.

ഇന്ന് മുംബൈയിലും പരിസരത്തുമുള്ള 110 കുടുംബങ്ങൾക്കാണ് ദമയന്തി ദിനംപ്രതി ഭക്ഷണം നല്കുന്നത്. ഇടത്തരം സാന്പത്തികശേഷി മാത്രമുള്ള ഒരു ഗുജറാത്തി കുടുംബാംഗമായ ദമയന്തി ഒരു ചില്ലറത്തുട്ടു പോലും ഇതിനു പ്രതിഫലമായി വാങ്ങുന്നില്ല. ആറു വർഷം മുന്പ് മകനെ നഷ്ടപ്പെട്ട ദമയന്തിക്ക് ഇന്ന് മക്കൾ നൂറിലേറെയാണ്. ഭർത്താവിന്‍റെ പിന്തുണയും കൂട്ടായുണ്ട്. ദാനം ചെയ്യുന്പോഴുള്ള സന്തോഷമാണ് ജീവിതത്തിന് അർഥം നല്കുന്നതെന്ന് ആ അമ്മ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.