അമ്മയ്ക്കു വേണ്ടാതായി; പുലിക്കുഞ്ഞിനെ പൊന്നുപോലെ നോക്കി നായ
Thursday, November 2, 2017 4:30 AM IST
മൃഗശാലയിൽ ജനിച്ച പുള്ളിപ്പുലിക്കുഞ്ഞിന് മാതൃസ്നേഹം പകർന്നു നൽകി നായ. റഷ്യയിലെ വാളാഡിവോസ്റ്റോക്കിവിലുള്ള സാഡ്ഗോറോഡ് മൃഗശാലയിൽ ജനിച്ച ആഫ്രിക്കൻ പുള്ളിപ്പുലിയാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട ടെസി എന്ന നായയെ പോറ്റമ്മയാക്കിയത്.

ഈ പുള്ളിപ്പുലിക്കുഞ്ഞിനൊപ്പം മൂന്നു കുഞ്ഞുങ്ങൾക്കൂടി ജനിച്ചിരുന്നു. എന്നാൽ അക്രമാസക്തയായ അമ്മപ്പുലി ഇവരെ കടിച്ചു കൊല്ലുകയാണുണ്ടായത്. അമ്മപ്പുലിയുടെ അടുക്കലേക്ക് കുട്ടിയെ വിടാൻ സാധിക്കാത്തതിനാൽ കുഞ്ഞിന് കുപ്പിപ്പാലാണ് നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്‍റെ ആരോഗ്യത്തിന് മുലപ്പാൽ തന്നെ അനിവാര്യമായതിനാൽ കുഞ്ഞിനെ അമ്മയുടെ അടുക്കലേക്ക് അയക്കാതെ മാതൃസ്നേഹം നൽകാൻ സാധിക്കുന്ന മറ്റൊരു മൃഗത്തെ അന്വേഷിക്കാൻ മൃഗശാല അധികൃതർ ആരംഭിക്കുകയായിരുന്നു. ഇതിനായുള്ള തിരച്ചിലിനൊടുവിലാണ് ടെസിയെന്നു പേരിട്ടിരിക്കുന്ന നായയെ പുലിയുടെ സംരക്ഷണത്തിനായി തെരഞ്ഞെടുത്തത്. ടെസി പൂർണ സന്തോഷത്തോടെ ഈ ഉത്തരവാദിത്വം ചെയ്തുവരികയുമാണ്.



തന്‍റെ നാലു കുഞ്ഞുങ്ങൾക്കൊപ്പമാണ് പുള്ളിപ്പുലിക്കുഞ്ഞിനെയും ടെസി പരിപാലിക്കുന്നത്. നായയുടെ അടുക്കലേക്ക് പുലിക്കുഞ്ഞിനെ അയച്ചപ്പോൾ പേടിയായിരുന്നു ആദ്യം തോന്നിയതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ സ്വന്തം കുട്ടികളെ പരിപാലിക്കുന്നതു പോലെയാണ് ടെസി പുലിയേയും നോക്കുന്നത്. മൂന്നാഴ്ചയായി ടെസിക്കൊപ്പമാണ് ഈ പുലിക്കുട്ടിയുടെ വാസം. മുലപ്പാൽ ലഭിച്ചതോടെ പുലിയുടെ ആരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.