മദ്യലഹരിയിൽ പോലീസിനെ ഇടിച്ചു വീഴ്ത്തി കാർ ഡ്രൈവർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Thursday, March 29, 2018 2:29 PM IST
വാഹനപരിശോധനയ്ക്കിടെ മദ്യപിച്ച് കാറോടിച്ചു വന്നയാൾ പോലീസിനെ വെട്ടിച്ചു പോകുവാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ അദ്ദേഹം കാറിടിച്ചു വീഴിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം.

നിരവധി പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. വാഹനത്തെ കൈകാണിച്ചെങ്കിലും ഡ്രൈവർ നിർത്തുവാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇയാളെ തടയുവാനായി ഒരു പോലീസുദ്യോഗസ്ഥൻ റോഡിനു നടുവിൽ ബാരിക്കേഡ് വെച്ചുവെങ്കിലും അദ്ദേഹം അത് ഇടിച്ചു തെറുപ്പിച്ച് മുന്പോട്ടു പോകുകയാണുണ്ടായത്.

തുടർന്നാണ് മുന്പിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെയും വാഹനം ഇടിച്ചിട്ടത്. മാത്രമല്ല അദ്ദേഹത്തിന്‍റെ ശരീരത്തിനു മുകളിലൂടെ ഡ്രൈവർ വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു. സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.