പേരിന്‍റെ പേരിലെ പുലിവാല്; സൈബർ സെല്ലിൽ പരാതി നൽകാനൊരുങ്ങി വിബീഷ്
Thursday, May 10, 2018 12:47 PM IST
വിവാഹ സൽക്കാര ക്ഷണക്കത്തിലെ ദ്യാനൂർഹ് നാഗിതി എന്ന പേര് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പൊഴിത ഭാര്യയുടെ പേരിലെ പ്രത്യേകത കാരണം പുലിവാല് പിടിച്ച വരൻ സൈബർ സെല്ലിൽ പരാതി നൽകാൻ ഒരുങ്ങുന്നു.

ഏപ്രിലിൽ വിവാഹിതരായ കോഴിക്കോട് പാലാഴി പാലയിലെ തുന്പേരി താഴത്ത് വേലായുധൻ- ബാലാമണി ദന്പതികളുടെ മകൻ വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി ഹരിദാസൻ മകൾ ദ്യാനൂർഹ് നാഗിതിയുടെയും വിവാഹ സൽക്കാര ക്ഷണക്കത്താണ് എല്ലാവരെയും ഒന്നിരുത്തി ചിന്തിപ്പിച്ചത്.

പേര് വൈറലായതോടെ ക്ഷണക്കത്തിൽ നൽകിയിരുന്ന വിബീഷിന്‍റെയും പിതാവിന്‍റെയും ഫോണ്‍ നന്പരിലേക്കു കോളുകളുടെ പ്രവാഹമായി. അർത്ഥമെന്താണെന്നറിയാനായിരുന്നു പലർക്കും തിടുക്കം. അത് പറഞ്ഞ് മടുത്ത വിബീഷിന് പിന്നെ കേൾക്കേണ്ടി വന്നത് ചീത്തവിളിയായിരുന്നു. ഇതിനെ തുടർന്നാണ് വിബീഷ് സൈബർ സെല്ലിനെ സമീപിക്കുവാൻ ഒരുങ്ങിയത്.

സാഹിത്യത്തെ സ്നേഹിക്കുന്ന അച്ഛൻ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് തന്‍റെ പേരിനെ പറ്റി ദ്യാനൂർഹ് നാഗിതി പറയുന്നത്. മാത്രമല്ല ഇതൊരു സംസ്കൃത പദമാണെന്ന് അറിയമെന്നതല്ലാതെ ഈ വാക്കിനെ പറ്റി തനിക്കൊന്നും അറിയില്ലെന്നും ദ്യാനൂർ പറയുന്നു. പേര് മുഴുവൻ വിളിച്ച് തെറ്റാതിരിക്കാൻ വീട്ടിൽ താൻ ഭാര്യയെ വിളിക്കുന്നത് ദ്യാനൂ എന്നാണെന്ന് വിബീഷ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.