അന്ന് പോമോനെ മോദി, ഇന്ന് ഗോബാക്ക് മോദി..! തമിഴ് പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിംഗ്
Thursday, April 12, 2018 7:43 PM IST
കാവേരി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വൻ പ്രതിഷേധവുമായി തമിഴ് സംഘടനകൾ. ചെന്നൈയിൽ ഡിഫൻസ് എക്സ്പോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രിയെ കരിങ്കൊടികളും കറുത്ത ബലൂണുകളും ഉയർത്തിയാണ് തമിഴ്നാട് സ്വീകരിച്ചത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയി. കാവേരി മാനേജ്മെന്‍റ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുന്നതിനെതിരെയായിരുന്നു തമിഴ്നാടിന്‍റെ പ്രതിഷേധം.

പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈനിക പ്രദർശനം ഡിഫ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നെയിലെത്തിയത്. രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. വിമാനമാർഗം എത്തിയ മോദിക്കെതിരായ പ്രതിഷേധ സൂചകമായി ആയിരക്കണക്കിനു കറുത്ത ഹൈഡ്രജൻ ബലൂണുകൾ ചെന്നൈയുടെ ആകാശത്ത് ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽനിന്നു മഹാബലിപുരത്തേക്കു ഹെലിക്കോപ്ടറിലാണ് മോദി യാത്ര ചെയ്തത്.

മോദി പങ്കെടുത്ത പരിപാടികളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബാഡ്ജുകൾ ധരിച്ചും കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച തമിഴ്വാഴ്മുറൈ കക്ഷി നേതാവ് വേൽമുരുഗനെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

നേരത്തേ കേരളത്തിലും മോദിക്കെതിരെ സമാനരീതിയിൽ ട്വിറ്ററിൽ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിലെ ശിശുമരണനിരക്ക് സൊമാലിയയിലേതിനു തുല്യമാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരേ പോമോനെമോദി എന്ന ഹാഷ്ടാഗിലാണ് മലയാളികൾ പ്രതിഷേധിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.