മതമല്ല മനുഷ്യനാണ് വലുത്; ദളിത് യുവാവിനെ ചുമലിലേറ്റി ക്ഷേത്ര പൂജാരി
Wednesday, April 18, 2018 10:29 AM IST
ദളിതർക്കു നേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെയും മർദ്ദനങ്ങളുടെയും വേദനാജനകമായ കഥകളാണ് വാർത്തകളിലെങ്ങും അലയടിക്കുന്നത്. കണ്ണിൽ ചോരയില്ലാത്ത ഇത്തരം പ്രവൃത്തികൾ നടക്കുന്പോഴും ദളിതരായ ആളുകളെ മാറ്റി നിർത്താതെ അവരെ ചേർത്തു പിടിക്കുന്ന ഉന്നത ജാതിയിൽപ്പെട്ടവരുമുണ്ടെന്നുള്ളതിന് ഉത്തമ ഉദാഹരണമാകുകയാണ് ഹൈദരാബാദിൽ അടുത്തിടെ നടന്നൊരു സംഭവം.



ഒരു ക്ഷേത്രത്തിലെ പൂജാരി ദളിതനായ ഒരു യുവാവിനെ ചുമലിലേറ്റി ക്ഷേത്രത്തിൽ കൂടി നടക്കുകയും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെ പൂജാ കർമങ്ങൾ ചെയ്യുന്നതിന്‍റെയും ചിത്രങ്ങളാണ് ഇതിനുദാഹരണമായി നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലാണ് പൂജാരിയായ സി.എസ്. രംഗരാജൻ ആദിത്യ പരാശ്രീ എന്ന ദളിതനായ യുവാവിനെ തന്‍റെ ചുമലിലേറ്റി ക്ഷേത്രത്തിൽ കൂടി നടന്നത്. ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുവാനും മനുഷ്യരെല്ലാം തുല്യരാണെന്ന ബോധ്യം ഏവരിലുമുണ്ടാക്കിയെടുക്കുവാനുമുള്ള സന്ദേശം ഏല്ലാവരിലുമെത്തിക്കുകയാണ് തന്‍റെ പ്രവൃത്തിയിലൂടെ അദ്ദേഹം ചെയ്തത്.



ദളിതരായതിനാൽ മെഹ്ബുബ്നഗറിൽ എന്‍റെ വീടിനു അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ എനിക്കും കുടുംബാംഗങ്ങൾക്കും പ്രവേശനമില്ലായിരുന്നു. ഇപ്പോൾ എനിക്കു കിട്ടിയ ഈ നല്ല അനുഭവം ദളിതരായ എല്ലാവർക്കും എല്ലാ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കട്ടയെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാത്രമല്ല ഇതൊരു മാറ്റത്തിന്‍റെ തുടക്കമാകട്ടെയെന്നും ആദിത്യ പറഞ്ഞു.



പൂജാരിക്കൊപ്പം നിന്ന് ആദിത്യ പൂജാ കർമങ്ങൾ ചെയ്യുന്നതിന്‍റെയും ഇരുവരും ആലിംഘനം ചെയ്യുന്നതിന്‍റെയും ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.