കുടുംബത്തിന്‍റെ പട്ടിണി മാറ്റാൻ തെരുവിൽ പഴങ്ങൾ വിറ്റ് മുൻ ദേശീയ കായികതാരം
Thursday, February 9, 2017 9:59 AM IST
ക്ലാവു പിടിച്ചു തുടങ്ങിയ സ്വർണ മെഡലുകൾ കാണിച്ചാൽ വിശന്നു കരയുന്ന തന്‍റെ കുഞ്ഞുങ്ങളുടെ പട്ടിണി മാറില്ലെന്നു തരിച്ചറിഞ്ഞതോടെയാണ് ബുലി ബസുമതറി എന്ന മുൻ ദേശീയ അന്പെയ്ത്തു താരം തെരുവിൽ പഴക്കച്ചവടത്തിനിറങ്ങിയത്. കുടുംബം പുലർത്താൻ തെരുവിൽ പോരിവെയിലത്തു കച്ചവടം നടത്തുന്പോഴും തന്നെ ആളുകൾ തിരിച്ചറിയും എന്നുളള അമിത പ്രതീക്ഷയൊന്നും ബുലിക്കില്ലായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി തെരുവിൽ പഴങ്ങൾ വിറ്റിരുന്ന അവളെയാരും തിരിച്ചറിഞ്ഞിരുന്നതുമില്ല.

ആസാമിലെ ചിരാഗ് സ്വദേശിനിയായ ബുലി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് കായികരംഗത്തേക്കു വരുന്നത്. അന്പെയ്ത്തിൽ ലക്ഷ്യം കൃത്യമായിരുന്ന ബുലി രാജസ്ഥാനിൽ നടന്ന സബ്ജൂണിയർ അന്പെയ്ത്തു മത്സരത്തിൽ തുടർച്ചയായി സ്വർണമെഡലുകൾ വാരിക്കൂട്ടി.

ജാർഖണ്ഡിൽ നടന്ന സീനിയർ ലെവൽ മത്സരത്തിലും ബുലി തന്‍റെ ജൈത്രയാത്ര തുർന്നു. എന്നാൽ 2010ൽ ഉണ്ടായ ഒരു അപകടം ബുലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മികച്ച ചികിത്സ നല്കി ആ കായികതാരത്തെ കായികരംഗത്തേക്കു തിരികെയെത്തിക്കാനുള്ള സാന്പത്തിക സ്ഥിതി ആ ദരിദ്രകുടുംബത്തിനുണ്ടായിരുന്നില്ല.



ചിലവു കുറഞ്ഞ നാട്ടുചികിത്സ ചെയ്തു പരിക്കു ഭേദമായപ്പോഴേക്കും ആ വർഷത്തെ അവസരങ്ങൾ ബുലിക്കു നഷ്ട്പ്പെട്ടിരുന്നു. നിലവാരമുളള അന്പും വില്ലും മേടിക്കാൻ പണം ഇല്ലാതിരുന്നതും ഈ കായികതാരത്തിനു വെല്ലുവിളിയായി. രണ്ടരലക്ഷം രൂപ വില വരുന്ന ഏറ്റവും നിലവാരം കുറഞ്ഞ അന്പും വില്ലും സ്വന്തമാക്കാൻ പോലും ബുലിക്കു കഴിയുമായിരുന്നില്ല.

കുടുംബത്തിൽ പ്രാരാബ്ദങ്ങൾ ഏറിയതോടെ അന്പു വില്ലും പിടിച്ച കൈകൾ പഴക്കുട്ടയേന്തുകയായിരുന്നു. ഭർത്താവും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് ബുലിയുടെ കുടുംബം. ഒരു മുറി മാത്രമുള്ള കുടിലിൽ താൻ നേടിയെടുത്ത മെഡലുകൾ ബുലി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. വെറുതെ... ഓർമയ്ക്കായി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.