ബുള്ളറ്റ് ട്രെയിൻ ചീറിപ്പായും അറബിക്കടലിന്നടിയിലൂടെ!
Wednesday, February 22, 2017 10:13 AM IST
കടലടിത്തട്ടിലെ കാഴ്ചകൾ കണ്ട് ഒരു ട്രെയിൻ യാത്ര! അതും വെടിയുണ്ടപോലെ കുതിയ്ക്കുന്ന ബുള്ളറ്റ് ട്രെയിനിൽ. ഏതാനും വിദേശ രാജ്യങ്ങളിൽ മാത്രമുള്ള സ്വപ്ന പദ്ധതി ഇന്ത്യയിലും യാഥാർഥ്യമാകാൻ പോകുന്നു. മുംബൈ- അഹമ്മദാബാദ് റെയിൽ കൊറിഡോറിന്‍റെ ഭാഗമായാണ് കടലിനടിയിലൂടെ ബുള്ളറ്റ് ട്രെയിൻ സർവീസ് വരുന്നത്.

മുബൈ -താനെ സർവീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിൻ അറബിക്കടലിനടിയിലൂടെ 7 കിലോമീറ്ററോളം സഞ്ചരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ പ്രാരംഭ നപടികൾക്കായി താനയിലെ സമുദ്രാന്തർ ഭാഗത്ത് ശാസ്ത്രജ്ഞർ പഠനം നടത്തി. കടലിന്നടിയിൽ സുതാര്യമായ ടണൽ നിർമ്മിച്ച ശേഷം അതിലുടെയാകും റെയിൽ പാളം നിർമ്മിക്കുക.

ടണൽ സുതാര്യമായതിനാൽ യാത്രികർക്കു കടൽക്കാഴ്ചകൾ ആവോളം ആസ്വദിക്കാനും സാധിക്കും. 508 കിലോമീറ്ററാണ് കൊറിഡോറിന്‍റെ ആകെ നീളം. പദ്ധതി യാഥാർഥ്യമാക്കുന്പോഴുള്ള ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കുറയ്ക്കാനായി ഭൂമിക്കു മുകളിലൂടെയാകും റെയിൽ പാതയുടെ ഏറിയ പങ്കും പണിയുക.

ഒരു ലക്ഷം കോടിരൂപ ചിലവു പ്രതീക്ഷിക്കുന്ന കൊറിഡോർ ജപ്പാൻ ധനസഹായത്തോടെയാണ് നിർമ്മിക്കുന്നത്. ജപ്പാൻ ഇന്‍റർ നാഷണൽ കോർപ്പറേഷൻ ഏജൻസിയാണ് ചിലവിന്‍റെ 81 ശതമാനവും വായ്പയായി നൽകുന്നത്. ഇന്ത്യയുടെ സ്വപ്ന പദ്ധതി 2023 ൽ യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.