സോപ്പിൽ വിരിയുന്ന ശിൽപങ്ങൾ
Friday, March 10, 2017 4:27 AM IST
ഇരുപത്തിയാറുകാരനായ ഇറ്റാലിയൻ ആർട്ടിസ്റ്റ് ഡാനിയേൽ ബാർസേയിയാണ് ഇപ്പോൾ വാർത്തകളിലെ താരം. സോപ്പുകട്ടയിൽ ചെറുശിൽപങ്ങൾ ഉണ്ടാക്കിയാണ് ഇദ്ദേഹം ആസ്വാദകർക്കു പ്രിയങ്കരനായത്. പഴങ്ങളിലും പച്ചക്കറികളിലും ശിൽപങ്ങൾ വിരിയിച്ച് പ്രസിദ്ധനായ ഡാനിയൽ ഇപ്പോൾ സോപ്പ് ശിൽപവിദ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഏഴു വയസ് പ്രായമുള്ളപ്പോൾമുതൽ പഴങ്ങളിലും പച്ചക്കറികളിലും ശിൽപ നിർമാണത്തിലെ തന്‍റെ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദേഹം റെജിഗോ കലാബ്രിയായിലെ ആർട്ട് ഹൈസ്കൂളിൽ ചേർന്നു എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം അവിടുത്തെ പഠനം അദേഹത്തിന് പാതി വഴിയിൽ നിർത്തുകയായിരുന്നു.

അഞ്ചു വർഷങ്ങൾക്കു ശേഷം പാചകത്തോടുള്ള തന്‍റെ അഭിനിവേശം നിമിത്തം അദ്ദേഹം വില്ല സാൻ ജിയോവാനിയിലെ പ്രഫഷണൽ കുക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടെ നിന്നും തന്‍റെ കലാപരമായ കഴിവു കൊണ്ട് ബിരുദത്തിൽ നൂറിൽ എണ്‍പത്തി എട്ട് മാർക്ക് അദേഹം കരസ്ഥമാക്കി.പിന്നീട് വിവിധ തരത്തിലുള്ള ഭക്ഷണ പദാർഥങ്ങളുടെ ശിൽപം നിർമിക്കുന്നതിൽ തന്‍റെ കഴിവ് ഇദേഹം മനസിലാക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഭക്ഷണ പദാർഥങ്ങളുടെ ശിൽപ നിർമാണ മത്സരത്തിൽ ഇദേഹം നിരവധി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷണ പദാർഥങ്ങളുടെ ശിൽപി എന്ന പദവി സ്വന്തമാക്കുകയും ചെയ്തു.

എന്നിട്ടും ഡാനിയേൽ തന്‍റെ കണ്ടുപിടുത്തം നിർത്തിയില്ല. നമ്മൾ എല്ലാം നിസാരമായി കാണുന്ന സോപ്പിൽ നിന്നും വ്യത്യസ്തമായ ശിൽപങ്ങൾ നിർമിക്കാനും അദ്ദേഹം ആരംഭിച്ചു. തുടർന്ന് കണ്ണിന് ഇന്പമുള്ള പലതരത്തിലുമുള്ള ശിൽപങ്ങളുടെ സ്രഷ്ടാവാകുകയായിരുന്നു ഡാനിയേൽ. തന്‍റെ കരവിരുത് കൊണ്ട് ജന്മമെടുത്ത ശിൽപങ്ങളുടെ ചിത്രങ്ങൾ തന്‍റെ ഇൻസ്റ്റഗ്രാം പേജിലും, ഒഫീഷ്യൽ വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.