ഊഞ്ഞാലാടാം, ലോകത്തിന്‍റെ അറ്റത്തേക്ക്..
Wednesday, April 12, 2017 2:07 AM IST
ലോകത്തിന്‍റെ അറ്റം, അവസാനം എന്നൊക്കെ നമുക്ക് കേട്ടുകേൾവി മാത്രമേ ഉള്ളൂ. അപ്പോൾ ലോകത്തിന്‍റെ അറ്റത്ത് ഒരൂഞ്ഞാലായാലോ? ലോകത്തിന്‍റെ അറ്റത്ത് ആര് ഉൗഞ്ഞാലു കെട്ടാൻ എന്നാണോ? അത്തരമൊരു ഉൗഞ്ഞാലിൽ ആടണമെങ്കിൽ ഇക്വഡോറിലെ ബാനോസിലേക്ക് പോന്നോളൂ. ലാ കാസാ ഡെൽ അർബോൾ എന്ന കേന്ദ്രത്തിലെ ഒരു മരത്തിലാണ് ലോകത്തിന്‍റെ അറ്റത്തെ ഉൗഞ്ഞാൽ കെട്ടിയിരിക്കുന്നത്.

മരത്തിൽ തന്നെ ഒരു വീടും ഒരുക്കിയിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 8500 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ ഉൗഞ്ഞാലിൽ ആടിയാൽ തുംഗുരാഹുവാ എന്ന സജീവ അഗ്നിപർവതം കാണാം. ഉൗഞ്ഞാലാടാൻ ആഗ്രഹം മാത്രം പോരാ, അല്പം ധൈര്യംകൂടി വേണം. എന്തെന്നാൽ മരത്തിലെ സാധാരണ കൊന്പിലാണ് ഉൗഞ്ഞാൽ കെട്ടിയിരിക്കുന്നത്. സുരക്ഷയ്ക്കായി വലയോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല. എല്ലാം സ്വന്തം റിസ്കിൽ വേണമെന്നു സാരം.

എന്നാൽ എവിടെനിന്നാണ് ഈ ഉൗഞ്ഞാലെത്തിയത് എന്ന് ആർക്കുമറിയില്ല. ക്ഷണിക ബുദ്ധിയുള്ള എതെങ്കിലും ഭൂകന്പശാസ്ത്രജ്ഞരുരടെ കണ്ടു പിടിത്തമാകാനേ സാധ്യതയുള്ളൂ.




വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.