നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി ഉടൻ
Sunday, April 23, 2017 12:30 AM IST
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിവിൻ പോളിതന്നെയാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. ലഭിച്ചിരിക്കുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം നിവിൻ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിൽ പങ്കുചേരും.

ശ്രീലങ്ക, കായംകുളം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. സിനിമയ്ക്കായി കളരിപ്പയറ്റ് പഠിക്കാനൊരുങ്ങുകയാണ് താരം. പഴയ തിരുവിതാംകൂർ ഭാഷാ ശൈലിയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതീഹ്യമാലയിലെ കായംകുളം കൊച്ചുണ്ണി എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമിക്കുന്നത്. രണ്ടു വർഷത്തെ ഗവേഷണത്തിനു ശേഷം ബോബി- സഞ്ജയ് എന്നിവരാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.