പറക്കുംകാർ യാഥാർഥ്യമാകുന്നു
Wednesday, April 26, 2017 12:29 AM IST
"പറക്കും കാര്‍' യാഥാര്‍ഥ്യമാകുന്നു. സിലിക്കൺ വാലിയിലെ പ്രശസ്ത സ്റ്റാര്‍ട്ട്അപ് കമ്പനിയായ കിറ്റി ഹോക്കാണ് പറക്കും കാറുമായി വരുന്നത്. ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജിന്‍റേതാണ് സംരംഭം. കാറും ബൈക്കും പോലെ വ്യക്തിഗതമായ ഒരു വിമാനം എന്ന സ്വപ്നമാണ് ഞങ്ങൾ യാഥാർഥ്യമാക്കുന്നതെന്നാണ് പദ്ധതിയെക്കുറിച്ച് കിറ്റി ഹോക്ക് പറഞ്ഞത്.

ഈ വർഷം അവസാനത്തോടെ വിപണിയില്‍ പറക്കും കാർ എത്തുമെന്നാണ് പ്രതീക്ഷ. പറക്കും കാറിന്‍റെ പ്രവര്‍ത്തന മാതൃക കിറ്റി ഹോക് അവതരിപ്പിച്ചു. എട്ട് എൻജിനുകൾ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ വാഹനം ഹെലികോപ്ടര്‍ പോലെയാണ് പറന്നുയരുന്നതും ഇറങ്ങുന്നതും. ഏതാണ്ട് 100 കിലോഗ്രാമാണ് വാഹനത്തിന്‍റെ ഭാരം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ 15 അടി ഉയരത്തിൽ പറക്കാന്‍ കഴിയുമെന്നാണ് കന്പനി വ്യക്തമാക്കിയിരിക്കുന്നത്.

നിരവധി പരീക്ഷണങ്ങളിലൂടെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതാണ് പറക്കും കാർ എന്നാണ് നിർമാതാക്കളുടെ വാദം. പറക്കും കാറിന് അമേരിക്കയില്‍ നിയമതടസം ഇല്ലെന്നു കിറ്റി ഹോക്ക് വ്യക്തമാക്കി. ഈ വാഹനം പറത്താൻ പൈലറ്റ് ലൈസൻസിന്‍റെ ആവശ്യമില്ലെന്നും ഡ്രൈവിംഗ് പഠിക്കുന്നതു പോലെ ചെറിയ ട്രെയിനിംഗിന്‍റെ ആവശ്യമേയുള്ളൂവെന്നും കന്പനി വ്യക്തമാക്കി. പറക്കും കാറുമായി വരുന്ന കിറ്റി ഹോക്കിനെക്കുറിച്ചും പുതിയ കാറിനെക്കുറിച്ചും കന്പനിയുടെ വെബ്സൈറ്റിൽ വളരെ കുറച്ചു വിവരങ്ങളേ നൽകിയിട്ടുള്ളൂ.

ലാറി പേജ് ലക്ഷക്കണക്കിനു ഡോളര്‍ ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്‍റെ ഡ്രൈവറില്ലാ കാറിന്‍റെ ഉപജ്ഞാതാവായിരുന്ന സെബാസ്റ്റ്യൻ ത്രണ്‍ ആണ് കിറ്റി ഹോക്കിന്‍റെ പ്രസിഡന്‍റ്. പറക്കും കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കന്പനി പുറത്തു വിട്ടിട്ടുണ്ട്. പറന്നു സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്‍റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒരു തടാകത്തില്‍ വെള്ളത്തിനു മുകളില്‍ പറക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ഈ വാഹനത്തിനു അമേരിക്കയിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.