ഹിമാലയൻ റൈഡർമാരുടെ ബൈക്കിൽ മാത്രം കാണുന്ന ആ തോരണം എന്താണ്..‍?
Sunday, May 21, 2017 1:56 AM IST
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്രകൾ ബുള്ളറ്റിലായാലോ പിന്നെ പറയുകയേ വേണ്ട. ഉൗണും ഉറക്കവുമൊന്നുമില്ലാതെ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ യാത്രചെയ്തോളും. ബുള്ളറ്റ് എടുത്തതിനുശേഷം ആദ്യ യാത്ര ഹിമാലയത്തിലേക്കും ലഡാക്കിലേക്കും നടത്തിയ വിരുതന്മാരും കേരളത്തിലുണ്ട്.

കേരളത്തിലെ ചില ദീർഘദൂര റൈഡർമാരുടെ ബുള്ളറ്റിന്‍റെ ഹാൻഡിലിൽ വലിച്ചുകെട്ടിവച്ചിരിക്കുന്ന ഒരു തോരണമുണ്ട്. ഒറ്റനോട്ടത്തിൽ വിവിധ വർണങ്ങളിലുള്ള തുണികളാണെന്നേ തോന്നൂ. പക്ഷേ, ഇതു സാധാരണ തോരണങ്ങളല്ല. മറിച്ച് ഈ തോരണങ്ങൾ ടിബറ്റിലെ പ്രയർ ഫ്ളാഗുകളാണ്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. പഞ്ചഭൂതങ്ങളിലൂടെ പ്രപഞ്ചത്തിലലിയുന്ന മന്ത്രങ്ങളാണ് പ്രയർ ഫ്ളാഗിലുള്ളത്. ലഡാക്കിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ വാഹനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പ്രയർ ഫ്ളാഗുകൾ.

യാത്രയിൽ ഫ്ളാഗുകൾ വാങ്ങാൻ കിട്ടും. പക്ഷേ ആരെങ്കിലും പ്രയർ ഫ്ളാഗുകൾ സമ്മാനമായി തരുന്നതാണ് കൂടുതൽ ഭാഗ്യകരമെന്ന് യാത്രിക്കാർ വിശ്വസിക്കുന്നു. പ്രയർ ഫ്ളാഗുകളിൽ ബുദ്ധമതക്കാർക്കിടയിലെ മന്ത്രമാണ് ആലേഘനം ചെയ്തിരിക്കുന്നത്. ’ഓം മണി പദ്മേ ഹു’ എന്ന മന്ത്രമാണിത്. ടിബറ്റൻ ലിബിയിലാണ് മന്ത്രങ്ങൾ എഴുതിയിരിക്കുന്നത്. ഫ്ളാഗിലെ ചുവപ്പ് അഗ്നിയെയും പച്ച വെള്ളത്തെയും മഞ്ഞ ഭൂമിയെയും നീല വായുവിനെയും പ്രതിനിധീകരിക്കുന്നു. പ്രയർ ഫ്ളാഗുകൾ കുത്തനെയും തിരശ്ചീനമായും കാണാറുണ്ട്.

അതുപോലെ തന്നെ ദിക്കുകളെയും ഇവ പ്രതിനിധാനം ചെയ്യുന്നു. അനുകന്പ, ജീവിത മൂല്യങ്ങൾ, ക്ഷമ, ഉത്സാഹം, ത്യാഗം, അറിവ് എന്നീ ഗുണങ്ങളുടെ കൂടിച്ചേരലാണ് ’ഓം മണി പദ്മേ ഹു’ എന്ന പ്രാർഥനാ മന്ത്രം സൂചിപ്പിക്കുന്നത്. പ്രാർഥനാ മന്ത്രങ്ങൾ ആലേഖനം ചെയ്ത ഇത്തരം ഫ്ളാഗുകൾ എല്ലായിപ്പോഴും കാറ്റ് ലഭിക്കുന്ന രീതിയിൽ വേണംവയ്ക്കണമെന്നാണ് പറയുന്നത്. ഇതിൽ നിന്നും പ്രവഹിക്കുന്ന പോസിറ്റീവ് ഉൗർജം ഒരു നിശബ്്ദ പ്രാർഥനയ്ക്ക് സമമാണെന്നും പറയുന്നു. പ്രയർ ഫ്ളാഗുകൾ വീടുകൾക്ക് മുന്പിലും ചിലർ വയ്ക്കാറുണ്ട്. ഫ്ളാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാർഥനകളെ കാറ്റു വഹിച്ചു കൊണ്ടുപോയതായിട്ടാണ് കരുതുന്നത്.



വി.ആർ. അരുണ്‍കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.