വേദനയോടെ ഒരു സംവിധായകൻ; ഒരു സിനിമയ്ക്കും ഈ അവസ്ഥയുണ്ടാകരുത്..!
Monday, May 22, 2017 5:23 AM IST
മികച്ച അഭിപ്രായവുമായി മുന്നേറുന്ന ആസിഫ് അലിയുടെ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തീയറ്ററുകളിൽ നിന്ന് മാറുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർ വേദനയോടെയാണ് കേൾക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിൽ സിനിമയെടുക്കാൻ ധൈര്യം കാണിച്ച മിടുക്കനായ ഒരു പുതുമുഖസംവിധായകൻ ഇന്ന് തീയറ്ററുകൾക്കു മുന്നിൽ നിസഹായനായി നില്ക്കുകയാണ്. സംവിധായകൻ രോഹിത് വി.എസ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ ജനം അറിയുന്നത്. "കാണണമെന്ന് ആഗ്രഹമുള്ളവർ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തീയറ്ററിൽ നിന്ന് ..' എന്നാണ് രോഹിത് പോസ്റ്റിട്ടത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ രോഹിതിനു പിന്തുണയുമായി സിനിമാ പ്രവർത്തകർ എത്തി.



സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച് നായകൻ ആസിഫ് അലി രംഗത്തെത്തിയിരുന്നു. ഈ സിനിമയുടെ ഡിസ്റ്റ്രിബ്യൂഷൻ വേണ്ടത്ര രീതിയിൽ നടന്നില്ല എന്നാണ് മനസിലാക്കുന്നതെന്നും അത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും ആസിഫ് അലി പറയുന്നു. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവർ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയിൽ എത്തിക്കാൻ കഴിയാതെയും, വേണ്ടത്ര പ്രദർശനങ്ങൾ കിട്ടാത്തതിനാലും വാഷ് ഒൗട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നുവെന്നും ആസിഫ് ഫേസ്ബുക്കിൽ പറഞ്ഞു.

രോഹിതിനു പിന്തുണയുമായി എത്തിയ നടൻ അജു വർഗീസ് ചിത്രം മികച്ചതാണെന്നും അതി്ൽ ഭാഗാമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തത് ശരിയല്ലെന്ന് യുവസംവിധായകൻ ബേസിൽ ജോസഫ് കുറിച്ചു. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീയറ്ററിൽ തന്നെ പോയി ഈ ചിത്രം കണ്ട് പിന്തുണയ്ക്കണമെന്നും ബേസിൽ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.