"മരിക്കുംമുമ്പ് ഒരാഗ്രഹം മാത്രം- ഒരു ദിവസമെങ്കിലും നിന്‍റെ ഭാര്യയാകണം..'
Sunday, May 28, 2017 3:35 AM IST
മരണത്തിലേക്കു നീങ്ങുകയാണെന്നു തിരിച്ചറിഞ്ഞപ്പോൾ റോൻഡ ബിവൻസ് ഒന്നു മാത്രമേ തന്‍റെ കാമുകൻ മാറ്റിനോട് ആവശ്യപ്പെട്ടുള്ളൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം മാറ്റിന്‍റെ ഭാര്യയായി ജീവിക്കണം. തന്‍റെ രണ്ടു കുട്ടികളുടെ അമ്മയായ റോൻഡ അർബുദത്തിന്‍റെ പിടിയിലാണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് പകച്ച മാറ്റ് പക്ഷേ അതിന്‍റെ പേരിൽ അവളിൽ നിന്ന് അകലാൻ തയാറായില്ല.

ഏതാനും ദിവസങ്ങൾ മാത്രമേ റോൻഡ ഈ ലോകത്തുണ്ടാകു എന്ന് സത്യം ഡോക്ടർമാർ മാറ്റിനോടു പറഞ്ഞപ്പോൾ തന്‍റെ പ്രണയിനിക്ക് അവളുടെ അവസാനത്തെ ആഗ്രഹം ഏതു വിധേനയും സാധിച്ചു കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അദേഹത്തിനുണ്ടായിരുന്നുള്ളു. ഇതിനെപ്പറ്റി അദ്ദേഹം റോൻഡയോട് ചോദിച്ചപ്പോൾ മറുപടി കേട്ട് മാറ്റ് പൊട്ടിക്കരയുകയായിരുന്നു. മരിക്കുന്നതിനു മുന്പ് വിവാഹം കഴിക്കണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അവൾ മാറ്റിനോട് ആവശ്യപ്പെട്ടിരുന്നുള്ളു. റോൻഡയുടെ 28-ാം ജന്മദിനത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവളെ ചികിത്സിക്കുന്ന ആശുപത്രി മുറിയിൽ വെച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി. പൂർണപിന്തുണയുമായി എല്ലാവരും ഒപ്പം നിന്നപ്പോൾ കാര്യങ്ങൾ മനോഹരമായി ഭവിക്കുകയും ചെയ്തു.

ചികിത്സയുടെ നാളുകളിൽ റോൻഡ ഒരുപാട് വേദന അനുഭവിച്ചിരുന്നു. കീമോതെറാപ്പി ആരംഭിച്ച് ഒരു വർഷത്തിനു ശേഷമാണ് അവൾ മാറ്റിനോട് തന്‍റെ ആഗ്രഹം വെളിപ്പടുത്തിയത്. "റോൻഡ ജീവനു തുല്യം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്തു കൊടുത്താലും അവളുടെ സ്നേഹത്തിനു പകരമാവില്ല. എന്നാൽ ഈ ജന്മം അവൾക്കായി എനിക്ക് കൊടുക്കാൻ സാധിക്കുന്നത് എന്‍റെ ഈ ജീവിതം മാത്രമാണ്...'- മാറ്റ് പറയുന്നു. തന്‍റെ പ്രണയിനി ഈ ലോകത്തു നിന്നും ഇല്ലാതെയാകും എന്ന സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് മാറ്റ് ഇപ്പോൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.