സുന്ദരിമാർ നിയന്ത്രിക്കുന്ന ഒരു നഗരം
Monday, June 19, 2017 6:19 AM IST
വിചിത്രമായ പല കാര്യങ്ങളും ഉള്ള രാജ്യമാണ് ഉത്തരകൊറിയ. അത് ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് രാജ്യതലസ്ഥാനമായ പ്യോംഗ്യാംഗിൽ നടക്കുന്നത്. കാരണം ഇവിടുത്തെ വാഹന ഗതാഗതം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾ ഗതാഗതം നിയന്ത്രിക്കുന്നതിൽ പുതുമയില്ല പക്ഷെ ഈ ജോലിക്ക് ഇവരെ തെരഞ്ഞെടുക്കുന്നതിലാണ് പ്രത്യേകത.

ട്രാഫിക്ക് സെക്യൂരിറ്റി ഓഫീസേഴ്സ് എന്നാണ് ഇവരുടെ ജോലിയുടെ പേര്. ജോലിയുടെ അടിസ്ഥാന യോഗ്യതകൾ ഇവയാണ്. ജോലിയിൽ പ്രവേശിക്കാനുള്ള കുറഞ്ഞ പ്രായം 16, സൗന്ദര്യം ഉണ്ടായിരിക്കണം, ഹൈസ്കൂൾ പാസായിരിക്കണം. പട്ടാള ചിട്ടയിലാണ് ഇവരുടെ വാഹന നിയന്ത്രണം പക്ഷെ വിവാഹം കഴിഞ്ഞാൽ ജോലി രാജി വയ്ക്കണം.വിരമിക്കൽ പ്രായം 26.



ഉത്തരകൊറിയയിലെ മറ്റു നഗരങ്ങളിലെല്ലാം പുരുഷന്മാർ ജോലി ചെയുന്പോൾ പ്യോംഗ്യാംഗ് നഗരം ഇത്തരത്തിലുള്ള 300 ഓളം സുന്ദരിമാരുടെ നിയന്ത്രണത്തിലാണ്. സ്ത്രീകൾ ഗതാഗത നിയന്ത്രണം നടത്തുന്ന ഇവിടെ നിരവധി സന്ദർശകർ എത്താറുണ്ട്. ഇവരുടെ ആരാധകർക്കായി പ്യോംഗ്യാംഗ് ട്രാഫിക് ഗേൾസ് എന്ന പേരിൽ വെബ്സൈറ്റും നിലവിലുണ്ട്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.