അന്ന് എല്ലാവരും പുച്ഛിച്ചു, ഇന്ന് ദിവ്യ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റൻ
Friday, July 14, 2017 5:54 AM IST
അന്നി ദിവ്യ എന്ന മിടുക്കിപ്പെൺകുട്ടിയാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്നത്. കാരണം തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവരുടെയും പ്രതിസന്ധികളിൽ തന്നെ കൈയൊഴിഞ്ഞവരുടെയുമെല്ലാം മുന്നിലൂടെ തലയുയർത്തിപ്പിടിച്ച് അവൾ കയറിയിരുന്നത് ബോയിംഗ് 777ന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്കായിരുന്നു. അതും ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റനായി.

കുട്ടിക്കാലത്ത് കൂട്ടുകാർ കളിപ്പാട്ട വിമാനം കൊണ്ട് കളിച്ചു നടന്നപ്പോൾ അന്നി ആഗ്രഹിച്ചത് ഒരു പൈലറ്റാകണമെന്നാണ്. പതിനേഴാം വയസുമുതൽ അവൾ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് കൂട്ടുകാർ അവളെ കളിയാക്കി. വ്യോമയാന മേഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്താൻ പുരുഷന്മാർക്കു മാത്രമേ കഴിയുകയുള്ളോ എന്ന് അന്നി തിരിച്ചും ചോദിച്ചു.



വിജയവാഡയിൽ ആരും പൈലറ്റ് ആകാൻ പഠിക്കാത്ത കാലഘട്ടത്തിലായിരുന്നു ദിവ്യയുടെ ഈ പരിശ്രമം. പഠിക്കുന്ന കാലഘട്ടത്തിൽ മോശം ഇംഗ്ലീഷ് ആണെന്നു പറഞ്ഞ് നിരവധി ആളുകൾ ദിവ്യയെ കളിയാക്കിയിരുന്നു. അവൾ തെരഞ്ഞെടുത്ത കരിയറിനെ സുഹൃത്തുക്കളും ചില ബന്ധുക്കളും എതിർത്തു. പക്ഷെ സൈനിക ഉദ്യോഗസ്ഥനായ അച്ഛൻ മേജർ മുരഹരിയും അമ്മ പദ്മിനിയും ഈ ആഗ്രഹ സഫലീകരണത്തിനായി ദിവ്യയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പം നിന്നു. അങ്ങനെ ദിവ്യ ഉത്തർ പ്രദേശിലെ ഫ്ളയിംഗ് സ്കൂളായ ഇന്ദിരാഗാന്ധി രാഷ്ടീയ ഉറാൻ അക്കാഡമിയിൽ ചേരുകയും ചെയ്തു. ഇവിടുത്തെ പരിശീലനത്തിനു ശേഷം എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച ദിവ്യ സ്പെയിനിലും ലണ്ടനിലും വിമാനം പറത്താനുള്ള പരിശീലനം നേടി. ദിവ്യ കൊമേഴ്സ്യൽ ഫ്ളൈയർ എന്ന തലത്തിലേക്ക് ഉയരുകയായിരുന്നു. ബോയിംഗ് 737ൽ സേവനമനുഷ്ഠിച്ച ശേഷം വീണ്ടും പരിശീലനം. തുടർന്നാണ് ആഗ്രഹസഫലീകരണം പോലെ മുപ്പതാം വയസിൽ ബോയിംഗ് 777ന്‍റെ അമരത്തേക്ക് ഉയർന്നത്.




തന്‍റെ ആഗ്രഹത്തിൽ മാതാപിതാക്കൾ വിശ്വാസമർപ്പിച്ചു, അതായിരുന്നു തന്‍റെ കരുത്ത് എന്നാണ് ദിവ്യ പറയുന്നത്. അവർ എന്നിൽ ആത്മവിശ്വാസം നിറച്ചു. ലക്ഷ്യത്തിലേക്ക് എനിക്ക് മാർഗനിർദേശം നല്കി- ദിവ്യ പറയുന്നു.

താൻ നേരിട്ട മോശം അനുഭവങ്ങളിൽ നിന്നും ഉൗർജം നേടിയ ദിവ്യ എത്തിച്ചേർന്നിരിക്കുന്നത് പലർക്കും സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന സ്ഥാനത്തേക്കാണ്. ഇന്നും ജീവിതലക്ഷ്യം പൂർത്തീകരിക്കുന്നതിൽ തടസങ്ങൾ അനുഭവപ്പെടുന്ന പലർക്കും പ്രചോദനമാകുന്ന ഒരു ജീവിതമാണ് ദിവ്യയുടേത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.