ഇംഗ്ലീഷിൽ ഇരട്ടബിരുദമുള്ള ഡോക്ടർക്ക് ഓസ്ട്രേലിയൻ വീസ നിഷേധിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് കമ്പ്യൂട്ടർ....
Thursday, August 10, 2017 2:11 AM IST
അവസാനം കന്പ്യൂട്ടർ അവരുടെ മുഖത്തു നോക്കി പറഞ്ഞു. കുട്ടിക്ക് ഇംഗ്ലീഷ് അറിയില്ല. ഇംഗ്ലീഷ് ഭാഷയിൽ രണ്ട് ഉന്നത ഡിഗ്രികൾ നേടിയ ഐറിഷ് വെറ്ററിനറി ഡോക്ടർ, ലൂസി കെന്നഡി, ഓസ്ട്രേലിയൻ തൊഴിൽവീസ ലഭിക്കുന്നതിനുള്ള പരീക്ഷയുടെ മൂന്നാം ഘട്ടമായ വാചാപരീക്ഷയ്ക്കായി ചെന്നപ്പോഴാണ് കന്പ്യൂട്ടർ മുഖം തിരിച്ചത്. കന്പ്യൂട്ടറിലെ ശബ്ദതിരിച്ചറിയൽ സോഫ്റ്റ്‌വേർ പരാജയപ്പെട്ടതോടെയാണ് വനിതയ്ക്ക് മാതൃഭാഷ പോലും അറിയില്ലെന്ന് കന്പ്യൂട്ടറിനു തോന്നിയത്. വീസ ലഭിക്കുന്നതിനായുള്ള വിവിധ ഇലക്‌ട്രോണിക് ടെസ്റ്റുകളിലൊന്നാണ് വാചാപരീക്ഷ. വായനയും ചിത്രവിവരണവുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായുള്ള എഴുത്തുപരീക്ഷകളിലും മറ്റും ഉയർന്ന സ്കോറാണ് ലൂസി നേടിയത്. സംഭവം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് 3എവി റേഡിയോയോട് ലൂസി പ്രതികരിച്ചു. ഓസ്ട്രേലിയൻ വീസ ലഭ്യമാക്കുന്ന വിവിധ ഏജൻസികളിൽ ഇത് മാത്രമാണ് ഈ വോയിസ് റെക്കഗ്നിഷൻ സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നതെന്ന് എക്സാം അഡ്മിനിസ്ട്രേറ്റർ പിയേഴ്സണ്‍ പറയുന്നു. പക്ഷപാതം കാണിക്കാത്ത സ്കോറിംഗ് രീതി എന്നാണ് ഏജൻസിയുടെ അവകാശവാദം.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ കുതിരകളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാർ കുറവായ അവസ്ഥയാണ്. ഇതാണ് തൊഴിൽ വീസയ്ക്കായി ശ്രമിക്കാൻ കെന്നഡിയെ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയൻ പൗരനെ വിവാഹം കഴിച്ച കെന്നഡി ഏതാനും നാളുകൾക്കുള്ളിൽ അമ്മയാകും. തൊഴിൽ വീസയ്ക്ക് പകരം വിവാഹവിസയ്ക്കായി അപേക്ഷിക്കാനാണ് ഇപ്പോൾ കെന്നഡിയോട് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനും വാചാപരീക്ഷ ഉള്ളതിനാൽ വിവാഹബന്ധം വെർപെടുത്തേണ്ടി വരുമോ എന്നതാണ് ഇപ്പോൾ കെന്നഡിയുടെ ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.