ഇനി ഇമോജി പറയും നിങ്ങളുടെ വേഗം! ന്യൂജൻ ട്രാഫിക് സിഗ്നലുകളുമായി ദുബായി
Sunday, September 17, 2017 12:54 AM IST
സോഷ്യൽ മീഡിയാ മുഖേന സന്ദേശം കൈമാറുന്പോൾ ആളുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതാണ് ഇമോജികൾ. ഓരോ ഇമോജിയും അയക്കുന്നത് വഴി ആളുകൾ തങ്ങളുടെ മനസിലുള്ള വികാരമെന്താണെന്ന് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പൊഴിതാ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ഇതേ ഇമോജികൾ ഉപയോഗിക്കുകയാണ് ദുബായ് ഭരണകൂടം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് (ആർടിഎ) റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്കൂൾ മേഖലയിലൂടെ വാഹനമോടിച്ച് പോകുന്പോൾ വേഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ട്രാഫിക് സിഗ്നലുകളിൽ ഇമോജികൾ സ്ഥാപിച്ചിരിക്കുന്നത്. ആദ്യത്തെ ഘട്ടമെന്ന നിലയിൽ ഈ അധ്യായനവർഷം ആരംഭിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകളിൽ ഇമോജികൾ പ്രദർശിപ്പിച്ചു. മുഹയ്സ്നാ, അൽ മസർ, അൽ വസൽ, അൽ ഗർഹൂദ്, അൽ സഫ എന്നീ സ്ഥലങ്ങളിലായിരുന്നു ഇത്. രണ്ടാം ഘട്ടത്തിൽ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ് ഏജൻസി സിഇഒ മെയ്ത ബിൻ അദായ് അറിയിച്ചു.




ഈ ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ വേഗം അനുസരിച്ചായിരിക്കും ഇമോജി തെളിയുന്നത്. സ്കൂളിന്‍റെ മുന്പിൽ കൂടി പോകുന്ന വാഹനങ്ങളുടെ പരമാവധി വേഗത 40 കിലോമീറ്ററാണ്. ഈ പരിധി ലംഘിച്ച് വാഹനം ഓടിച്ചാൽ ട്രാഫിക്ക് സിഗ്നലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസർ കാറിന്‍റെ വേഗം കണക്കാക്കി സിഗ്നലിൽ പ്രദർശിപ്പിക്കും. ചുവപ്പു നിറത്തിലുള്ള ഇമോജിക്കൊപ്പം "വേഗം കുറയ്ക്കുക' എന്ന നിർദേശവുമുണ്ടാകും.

അതേസമയം, 40 കിലോമീറ്ററിൽ താഴെ വേഗത്തിലാണ് വാഹനം പോകുന്നതെങ്കിൽ പച്ച നിറത്തിൽ ഹാപ്പി ഇമോജി പ്രത്യക്ഷപ്പെടും. "നന്ദി' എന്ന സന്ദേശവും ഒപ്പമുണ്ടാകും. ഇത്തരം ഇമോജികൾ വാഹനമോടിക്കുന്നവരെ മാനസികമായി സ്വാധീനിക്കുമെന്നും അവർ സ്വയം വേഗം നിയന്ത്രിക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഒന്നാം ഘട്ടത്തിൽ ഇമോജികൾ സ്ഥാപിച്ച സ്ഥലങ്ങളിൽ അമിതവേഗത്തിൽ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യ്തിരുന്നു. ഇതിനെ തുടർന്നാണ് സ്കൂൾ മേഖലകളിൽ വാഹനമോടിക്കേണ്ട പരമാവധി വേഗപരിധി 40 കിലോ മീറ്ററായി നിജപ്പെടുത്തിയത്. ഡിജിറ്റൽ സ്ക്രീനിലാണ് ഇമോജിയും വാഹനങ്ങൾ ഇതുവഴി കടന്നു പോകേണ്ട വേഗ പരിധിയും പ്രദർശിപ്പിക്കുന്നത്.

നിരവധി ശാസ്ത്രീയ പഠനത്തിനു ശേഷമാണ് നിരത്തുകളിൽ ഇമോജി പ്രദർശിപ്പിക്കാൻ തീരുമാനമായത്. ഇത്തരത്തിലുള്ള നടപടികളിലൂടെ അപകടങ്ങൾ വലിയ അളവിൽ കുറക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവും മികച്ച റോഡുകളുള്ള രാജ്യങ്ങളിലൊന്നായ ദുബായിയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ ഇത്തരത്തിൽ നിരവധി പദ്ധതികൾ തയാറാക്കുകയാണെന്നും ബിൻ അദായ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.