പാർഥിപനെ തോല്പിക്കാനാവില്ല..! ആദ്യ ബിരുദപരീക്ഷയിൽ തോറ്റു; പിന്നീട് നേടിയത് 145 ബിരുദങ്ങൾ
Wednesday, September 20, 2017 5:39 AM IST
ജീവിതത്തിലുണ്ടാകുന്ന ഒരു പരാജയമായിരിക്കും പിന്നീടുള്ള വലിയ വിജയങ്ങൾ കരസ്ഥമാക്കാൻ ഓരോരുത്തർക്കും പ്രചോദനമായി മാറുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ചെന്നൈ സ്വദേശിയായ പ്രഫ. വി.എൻ. പാർഥിപന്‍റെ ജീവിതം. തന്‍റെ ആദ്യ ഡിഗ്രി പരീക്ഷയിൽ പരാജിതനായ അദ്ദേഹം പിന്നീടു സ്വന്തമാക്കിയത് 145 ഡിഗ്രികളാണ്. കഴിഞ്ഞ 30 വർഷത്തെ പ്രയത്നത്തിന്‍റെ ഫലമായാണ് സ്വപ്നതുല്യമായ ഈ അമൂല്യമായ നേട്ടം കൈവരിക്കാൻ അദ്ദേഹത്തിനായത്. ചെന്നൈ ആർകെഎം വിവേകാനന്ദ കോളജിലെ കൊമേഴ്സ് വിഭാഗം സീനിയർ ലക്ചററാണ് പാർഥിപൻ.

ഒരു ശരാശരി നിലവാരം മാത്രമുള്ള വിദ്യാർഥിയായിരുന്ന അദ്ദേഹത്തിന് തന്‍റെ ആദ്യ ഡിഗ്രി പരീക്ഷയിൽ പരാജയമായിരുന്നു ഫലം. അവസാനം ഒരു വിധത്തിൽ ഡിഗ്രി പാസായ പാർഥിപന് നീതിന്യായ വകുപ്പിൽ ജോലി ലഭിക്കുകയും ചെയ്തു.

എന്നാൽ ഇനിയും മുന്നോട്ട് പഠിക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന്‍റെ മനസിൽ ശക്തിപ്രാപിക്കുകയായിരുന്നു. തുടർന്നും ബിദുദപഠനത്തിന് തീരുമാനിച്ച അദ്ദേഹം പല വിഷയങ്ങളിൽ ബിരുദങ്ങൾ സ്വന്തമാക്കി. ഇപ്പൊഴിതാ അവയുടെ എണ്ണം വർധിച്ച് വന്ന് നിൽക്കുന്നത് 145ൽ ആണ്.

ആദ്യത്തെ ബിരുദം സ്വന്തമാക്കിയതിനു ശേഷം ഡിഗ്രി രജിസ്ട്രേഷന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത സ്ഥാപനങ്ങളിൽ അദ്ദേഹം അപേക്ഷിക്കാൻ ആരംഭിച്ചു. ഒരേ സമയം വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനായിരുന്നു അത്. മൂന്ന് എംഎസ്‌സി ബിരുദാനന്തര ബിരുദങ്ങൾ, നിയമത്തിൽ എട്ട് ബിരുദങ്ങൾ, കൊമേഴ്സിൽ എട്ട് ബിരുദാനന്തര ബിരുദങ്ങൾ, ബിസിനസിൽ ഒമ്പത് ബിരുദാനന്തര ബിരുദങ്ങൾ, ആർട്സ് വിഷയങ്ങളിൽ 10 ബിരുദാനന്തര ബിരുദങ്ങൾ, കൂടാതെ 12 വിഷയങ്ങളിലായുള്ള റിസർച്ചുകളുമടക്കം നിരവധി നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ അമിതമായ പഠനം കാരണം അദ്ദേഹം കുറച്ച് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. പരിചയപ്പെടുന്ന വ്യക്തികളെയും സഞ്ചരിക്കുന്ന വഴികളും പെട്ടെന്ന് ഓർത്തെടുക്കാനുള്ള പ്രശ്നമാണ് അദ്ദേഹത്തിന്‍റെ മുന്പിൽ വില്ലനായി നിൽക്കുന്നത്. പക്ഷെ ഈ പ്രശ്നങ്ങൾ കൊണ്ടൊന്നും 56 കാരനായ പാർഥിപൻ തോറ്റ് പിന്മാറാൻ ഒരുക്കമായിരുന്നില്ല. നിരവധി യൂണിവേഴ്സിറ്റികളിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാൻ അദ്ദേഹം പോകാറുണ്ട്.

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് പാർഥിപന്‍റെ കുടുംബം. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യയും അത്ര മോശമല്ല. ഒമ്പത് ബിരുദങ്ങളാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.