ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യവുമായി ഫ്രിഡ
Sunday, September 24, 2017 1:13 AM IST
തകർന്നടിഞ്ഞ കെട്ടിടങ്ങൾ, ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങൾ... ജീവനുള്ളവരായി ഇനിയാരും അവശേഷിക്കുന്നുണ്ടാവില്ലെന്നു വിധിയെഴുതി രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അവർ ദുരന്തമുഖങ്ങളോട് വിടപറഞ്ഞാലും ഫ്രിഡ പിൻവാങ്ങില്ല... മനുഷ്യർക്ക് കണ്ണെത്താത്ത, കൈയെത്താത്ത ഇരുളിടങ്ങളിൽ അല്പപ്രാണനുമാ‍യി കഴിയുന്നവർ ആരെങ്കിലുമു‌ണ്ടെങ്കിൽ, തനിക്കുമാത്രമേ അവരെ കണ്ടെത്താൻ കഴിയൂ എന്ന് അവൾക്കു നന്നായറിയാം. മെക്സിക്കൻ ജനതയ്ക്കു വീരനായികയാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഫ്രിഡ എന്ന നായ.

ഭൂകന്പം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ മെക്സിക്കോയെ അലട്ടുന്പോഴെല്ലാം ഫ്രിഡ കുതിക്കും... അവശിഷ്ടങ്ങൾക്കിടയിൽ ജീവൻ ശേഷിക്കുന്നവർക്ക് രക്ഷാദൂതുമായി. മെക്സിക്കൻ നേവിയുടെ കീഴിലുള്ള ദുരന്തനിവാരണ സേനയിലെ അംഗമാണ് ഫ്രിഡ. നാശനഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ പ്രത്യേക പരിശീലനം സിദ്ധിച്ചവൾ. ഇതിനോടകം 52 മനുഷ്യജീവൻ ഫ്രിഡയുടെ അടിയന്തര ഇടപെടൽ മൂലം രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് മെക്സിക്കൻ നേവി കഴിഞ്ഞ ദിവസം അഭിമാനപുരസരം അറിയിച്ചത്. കഴിഞ്ഞയാഴ്ച മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്നും ഫ്രിഡ രക്ഷിച്ചു; 10 പേരെ.




മനുഷ്യസാന്നിധ്യത്തിന്‍റെ എന്തെങ്കിലും സൂചനകൾ കിട്ടിയാൽ ഉച്ചത്തിൽ കുരച്ചാകും ഫ്രിഡ പ്രതികരിക്കുക. ജീവനുണ്ടെന്നുതോന്നിയാൽ ഫ്രിഡയുടെ കുരയ്ക്കു ശക്തിയേറും. സംഘത്തിലുള്ളവർ ആരെങ്കിലും ആ സ്ഥലം നന്നായി പരിശോധിക്കാതെ ഫ്രിഡ കുര നിർത്തില്ല. ഫ്രിഡയുടെ കാര്യശേഷി തിരിച്ചറിഞ്ഞ് അയൽരാജ്യങ്ങൾപ്പോലും ഈ നായ്ക്കുട്ടിയുടെ സേവനം അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താറുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.